22 December 2011

പാഥേയം

13

                                                                         ബുദ്ധിശാലിയായ മനുഷ്യനീ
സ്ഥിരവാസം ഭൂഷണമല്ല..
പരദേശങ്ങളിലാണ്‌
ജീവിത സാക്ഷാത്കാരം
രക്തം വിയര്‍പുതുള്ളികളായി
വീഴുന്നതിലാണ്‌ മോഹസാഫല്യം ..
വില്ലില്‍ നിന്ന്‌ തെറിക്കുമ്പോഴാണ്‌
അസ്ത്രം ലക്‌ഷ്യം പ്രാപിക്കുക..
ഒഴുകും പുഴ പോലെ,
പ്രവാഹം നിലക്കുമ്പോള്‍ ജലം
പ്രായേണ മലിനമാവുന്നു..
പറവകളെ കണ്ടില്ലേ..?
എത്ര വിദുരങ്ങളിലേക്കാണവയുടെ
ദേശാടനം..!
എത്ര വൃദ്ധിക്‌ഷയങ്ങള്‍ താണ്ടിയാണ്‌
ചന്ദ്രന്‍ പൂര്‍ണമാവുന്നത്..
അതിനാല്‍ പ്രയാണത്തിനൊരുങ്ങുക..
പാഥേയം കരുതിവെക്കുക..
സുകൃതമത്രെ നല്ല പാഥേയം...!

6 December 2011

ഗള്‍ഫ് സ്‌മരണകള്‍ - 8

7

  1992 
ഡിസംബർ 6 
ന് ബാബ്‌രി മസ്ജിദ്
തകര്‍ക്കപ്പെട്ടിട്ട് 19 വര്‍ഷം കഴിയുന്നു.. ഫാഷിസ്റ്റ് വര്‍ഗീയ ശക്തികള്‍ മസ്ജിദ് തകര്‍ക്കാനുള്ള സര്‍വസന്നാഹങ്ങളുമായി അയോധ്യയില്‍ തടിച്ചുകൂടിയ സാഹചര്യത്തില്‍ മസ്ജിദ് തകര്‍ക്കപ്പെടുകയില്ലെന്നും ഭരണകൂടം സംരക്ഷണത്തിനാവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും മുസ്ലിംകളും മറ്റു മതേതരവിശ്വാസികളുമെല്ലാം കരുതിയിരുന്നു.. എന്നാല്‍ എല്ലാ പ്രതീക്ഷകളേയും തകിടം മറിച്ച് മസ്ജിദ് തകര്‍ക്കപ്പെടുകയായിരുന്നു.. ഭരണകൂടം ഒന്നും ചെയ്യാതെ, ഉരിയാടാതെ മൗനാനുവാദം നല്‍കുകയുമായിരുന്നു.. രാഷ്ട്രപിതാവ് മഹാത്മാഗന്ധിയുടെ വധത്തിന് ശേഷം ഇന്ത്യാചരിത്രത്തിലെ കറുത്ത അധ്യായമായി മാറി അത്..!

ബാബ്‌രി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്ത് ഗള്‍ഫിലും ഇതിന്‍റെ അലയൊലികള്‍ പടര്‍ന്നിരുന്നു.. ഇന്ത്യക്കാരും അല്ലാത്തവരുമായ പ്രവാസികള്‍ റോഡിലിറങ്ങുകയും ഇന്ത്യന്‍ എമ്പസ്സി, കൊണ്‍സുലേറ്റുകളുടെ മുന്നില്‍ തടിച്ചുകൂടുകയും ചെയ്‌തു.. ഗള്‍ഫില്‍ ഒരു പക്ഷെ ഇത് ആദ്യാനുഭവമായിരിക്കും..! അല്‍ഐനില്‍ ഇതിന്‍റെ പ്രതികരണം അതിര്‌ കടന്നു..
പാകിസ്ഥാന്‍ വംശാരായ പഠാണികള്‍ ഒരു ചര്‍ച്ചിന്‌ കല്ലെറിയുകയും ഇന്‍റ്റസ്‌ട്രിയല്‍ ഏരിയയിലുള്ള ഇന്ത്യക്കാരുടെ രണ്ട്മൂന്ന് കടകള്‍ക്ക് തീ വെക്കുകയും ചെയ്‌തു.. ! 
ഇന്‍റ്റസ്‌ട്രിയല്‍ ഏരിയയില്‍ സൈന്യമിറങ്ങുകയും പഠാണികളേയും അല്ലാത്തവരേയും വിസയും ബത്താക്കയുമൊന്നുമില്ലാത്തവരേയുമെല്ലാം പിടികൂടുകയും ചെയ്‌തു.. അതില്‍ നിരപരാധികളായ പലരും കുടുങ്ങി.. പഠാണികളധികവും താമസിച്ചിരുന്ന, അവരുടെ കേന്ദ്രമായ 'ഊപര്‍ സനാഇയ്യ' സൈന്യം അരിച്ചുപെറുക്കി ശുദ്ധികലശം നടത്തി..  മൂന്ന്നാല്‌ ദിവസം ​ഇന്‍റ്റസ്‌ട്രിയല്‍ ഏരിയ സൈന്യത്തിന്‍റെ നിയന്ത്രണത്തിലായിരുന്നു.. അവിടെ താമസിച്ചിരുന്നവര്‍ക്ക് പുറത്തിറങ്ങാനോ ജോലിക്ക് പോകാനോ കഴിഞ്ഞില്ല.. ടൌണില്‍ താമസിച്ചിരുന്ന ഞാന്‍ ജോലിക്ക് പോകാന്‍ ടാക്`സി കയറി, അങ്ങോട്ട്  പോകാന്‍ കഴിയാതെ 'നാദി അല്‍ഐന'ടുത്ത് വരെ പോയി തിരിച്ചു പോരേണ്ടി വന്നു..
ദൈവാനുഗ്രഹം കൊണ്ട് മാത്രമാണ്‍` ഞാനന്ന്‍ സൈന്യത്തിന്‍റെ പിടിയലകപ്പെടാതെ രക്ഷപ്പെട്ടത്..! എന്‍റെ കൈവശമുള്ള ബത്താക്ക നാലഞ്ച് മാസം മുമ്പ് കാലാവധി തിര്‍ന്നതായിരുന്നു. പിടിക്കപ്പെട്ട് ജയിലില്‍ നരകിക്കേണ്ടീ വന്നേനേ..! 
പ്രശ്‌നങ്ങള്‍ അവസാനിച്ച് പട്ടാളവും പോലീസും പിന്‍വാങ്ങി, സാധാരണ നിലയിലായ ശേഷമാണ്‌ ജോലിക്ക് പോകാന്‍ കഴിഞ്ഞത്.. ജോലിസ്ഥലത്തെത്തിയപ്പോഴാണ്‌ നാരായണന്‍റെ ഗ്രോസറി കത്തിക്കിടകുന്നത് കണ്ടത്.. പഠാണികള്‍ തീ വെച്ച കടകളിലൊന്ന് അതായിരുന്നു..! കൂടെ ജോലി ചെയ്യുന്ന തമിഴനടക്കം പരിചയക്കാരായ പലരും പിടിക്കപ്പെട്ടിട്ടുണ്ടെന്നും എല്ലാവരേയും നാട്ടിലേക്ക് കയറ്റിവിടുമെന്നും അറിയാന്‍ കഴിഞ്ഞു.. ഒന്നും ചെയ്യാനാവില്ലല്ലോ എന്ന നിസ്സഹായതയോര്‍ത്തപ്പോള്‍ വല്ലാത്ത വിഷമം തോന്നി..!








30 November 2011

24 November 2011

രോദനം

57



 
ബസ്സില്‍ കയറുമ്പോള്‍ 'വേഗം കേറ്.. വേഗം കേറ്..' എന്ന് പറഞ്ഞുകൊണ്ട് വാതിലില്‍ നിന്നിരുന്ന 'കിളി' ശരീരത്തിലെവിടെയൊക്കെയോ സ്പര്‍ശിച്ചു..!
കണ്ടക്ടർ വന്ന്  പൈസ വാങ്ങുമ്പോള്‍ 'സിടി യാണല്ലേ, മുന്നോട്ട് നില്‍ക്ക്' എന്ന് മുരണ്ട്, തള്ളിക്കൊണ്ട് അയാള്‍ ശരീരത്തിലുരസി നീങ്ങിയപ്പോള്‍ അസഹ്യമായ വിയര്‍പുനാറ്റം..!

ബാഗ് തോളില്‍ തൂക്കി, കമ്പിയില്‍ എത്തിവലിഞ്ഞ് തൂങ്ങി നില്‍ക്കുമ്പോള്‍ സീറ്റിലിരിക്കുന്നവന്‍റെ വിരലുകള്‍ പിന്‍ഭാഗത്ത് താളം പിടിക്കുന്നത് അവളറിഞ്ഞെങ്കിലും മാറി നില്‍ക്കാന്‍ ബസില്‍ സൌകര്യമുണ്ടായിരുന്നില്ല..! 

സ്കൂളില്‍ ഇന്‍റര്‍വല്‍ സമയത്ത് പുറത്തിറങ്ങിയപ്പോള്‍ വരാന്തയില്‍ വെച്ച്, 'അടിപൊളിയാണല്ലോ' എന്ന്പറഞ്ഞ് സഹപാഠിയായ ഒരുത്തന്‍ വന്നു മേലില്‍ മുട്ടിയപ്പോള്‍ വീഴാതിരിക്കാന്‍ അവള്‍ ചുമരില്‍ ചാരി..!
കമ്പ്യൂട്ടര്‍ പ്രാക്‌റ്റിക്കല്‍ ക്ലാസില്‍ പ്രവര്‍ത്തനം ചെയ്യുമ്പോള്‍ 'എന്താ ശരിയാകുന്നില്ലേ..?' എന്ന് പറഞ്ഞ് ചാരെ വന്നുനിന്ന് മൌസ് പിടിച്ച് പരിശീലിപ്പിക്കവേ, അധ്യാപകന്‍റെ കൈ 'അവിടെയുമിവിടെയും' തലോടുന്നത് അരോചകമായെങ്കിലും അവള്‍ക്കൊന്നും പറയാനായില്ല..!

അയൽപക്കത്തെ ആൻറിയുടെ കോളേജിൽ പഠിക്കുന്ന മകൻ ഏട്ടനെ ചോദിച്ച് വന്നപ്പോൾ വല്ലാത്തൊരു നോട്ടത്തോടെ, മൂളിക്കൊണ്ട് മാറിൽ പിടിച്ചപ്പോൾ അവൾക്ക് നന്നായി വേദനിച്ചു..!
രാത്രി കിടന്നുറങ്ങുമ്പോൾ മേനിയിലെന്തോ ഇഴയുന്നതറിഞ്ഞ് ഞെട്ടിയുണർന്ന് നിലവിളിക്കാൻ വാ തുറന്നതും ബലിഷ്ടമായൊരു കൈ വായ പൊത്തിപ്പിടിക്കുകയും ഇരുട്ടിൽ മുഖം വ്യക്തമല്ലാത്തൊരാൾ എന്തോക്കെയോ ചെയ്തപ്പോൾ അവൾ കിടന്നു പിടഞ്ഞു.. നിശ്ശബ്ദമായി കരഞ്ഞു...!!

11 November 2011

ഗള്‍ഫ് സ്‌മരണകള്‍ - 7

17



നുജന്‍റെ വിസക്കാര്യവുമായി ബന്ധപ്പെട്ടാണ്` ബാവാക്കയെ കാണുന്നതും പരിചയപ്പെടുന്നതും.. വെളുത്തുമെലിഞ്ഞ ശരീരപ്രകൃതിയും മുക്കാല്‍ ഭാഗവും നരച്ച, വെട്ടിയൊതുക്കിയ താടിയും സദാ പുഞ്ചിരി തൂകുന്ന മുഖവും സംസാരവും, കാഴ്‌ചയില്‍ തന്നെ സാധുവും നിഷ്‌കളങ്കനും.. അന്‍പതിലധികം പ്രായമായ അദ്ദേഹം കാല്‍ നൂറ്റാണ്ടിനടുത്തായി ഗള്‍ഫിലെത്തിയിട്ട്.. അല്‍ ഐനില്‍ 'മസ്‌യദ്' റോഡിലുള്ള 'ശരികാതി'ലെ ഒരു കംബനിയിലാണ്` ജോലി ചെയ്യുന്ന അദ്ദേഹത്തിന്‍റെ പരിചയത്തിലുള്ള ഒരാള്‍ മുഖേനയാണ്` വിസ സംഘടിപ്പിക്കുന്നത്, ആ പരിചയം വളരുകയും ഇടക്കൊക്കെ അദ്ദേഹം റൂമില്‍ വരുകയും ഞങ്ങളുടെ പ്രവാസി കൂട്ടായ്‌മകളില്‍ പങ്കു ചേരുകയും ചെയ്‌തു.


ബാവാക്കയുടെ മകന്‍ അല്‍ ഐനില്‍ തന്നെയുള്ള കൊ ഓപറേറ്റിവ് സൊസൈറ്റിയുടെ സൂപര്‍ മാര്‍ക്കറ്റിലാണ്' ജോലി ചെയ്യുന്നത്, അബുദാബി റോഡില്‍ കംപനി അക്കമഡേഷന്‍ റൂമിലാണ്` തമസം. ഒരു പ്രഭാതത്തില്‍ മകന്‍റെ മരണവാര്‍ത്തയറിഞ്ഞ് ബാവാക്കയോടൊപ്പം ഞങ്ങളും ഞെട്ടിത്തരിച്ചു..! താമസസ്ഥലത്തെ മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ രാവിലെ കൂടെ താമസിക്കുന്നവര്‍ കാണ്ടെത്തുകയായിരുന്നു
എന്നറിഞ്ഞപ്പോള്‍ ഞെട്ടലിന്‌ ശക്തി കൂടി..! എന്താണെന്ന് ഒരെത്തും പിടിയും കിട്ടാതെ ബാവാക്കയും ബന്ധുക്കളും ഞങ്ങളുമെല്ലാം പരക്കം പാഞ്ഞു..
മകന്‍റെ മരണം കൊലപാതകമായിരിക്കുമെന്നും ആത്മഹത്യ ചെയ്യേണ്ട ഒരു കാരണവുമില്ലെന്നും പാവം ആ പിതാവ് തറപ്പിച്ചു പറഞ്ഞു.. ഞങ്ങളും അങ്ങനെതന്നെ വിശ്വസിക്കുകയും ആത്മഹത്യയായിരിക്കരുതേയെന്ന് മനസാ പ്രര്‍ത്ഥിക്കുകയും ചെയ്തു.. കുടുംബപരമായോ മറ്റോ ഒരുതരത്തിലൂള്ള പ്രശ്നവുമില്ലെന്നും ഭാര്യവും കുഞ്ഞുമുള്ള മകന്‍ തലേന്നു വരെ നാട്ടിലേക്ക് വിളിക്കുകയും ഭാര്യയുമായി സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നുമൊക്കെ ഗദ്ഗദത്തോടെയും കണ്ഠമിടറിയുമാണ്` ബവാക്ക പറഞ്ഞിരുന്നത്..
ജോലിസ്ഥലത്ത് ഈജിപ്ഷ്യനായ സൂപര്‍വൈസറുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അത് മാനേജറോട് സംസാരിക്കുകയും ചെയ്‌തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.. അതിന്‌ ആത്മഹത്യ ചെയ്യേണ്ട കാര്യമുണ്ടോ എന്ന് ബാവാക്കയോടൊപ്പം ഞങ്ങളും ആത്മഗതം ചെയ്‌തു..! 
ജഢം പോസ്‌റ്റ്മോര്‍ട്ടത്തിനും മറ്റും ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റിയപ്പോള്‍ ഞങ്ങള്‍ കാണാന്‍ പോയി, ബന്ധുക്കളും നാട്ടുകാരും പരിചക്കാരും മറ്റുമായി അനേകമാളുകള്‍ അവിടെ തടിച്ചുകൂടിയിരുന്നു..! സ്വതവെ സാധു പ്രകൃതക്കാരനായ ബാവാക്കയെ കണ്ട് ഞങ്ങളുടെ കണ്ണുകള്‍ നിറയുകയും മനസില്‍ വല്ലാത്തൊരു നീറ്റല്‍ അനുഭവപ്പെടുകയും ചെയ്തു.. അദ്ദേഹം അസാമാന്യമായ ആത്മനിയന്ത്രണവും പക്വതയുമാണ്‌ പ്രകടിപ്പിച്ചിരുന്നത്.. എങ്കിലും ഒന്ന് പൊട്ടിക്കരയാന്‍ പോലുമാകാത്തതും തക്കര്‍ന്നു പോയതുമായൊരു ഹൃദയം ഞങ്ങള്‍ക്ക് വ്യക്തമായും കാണാമായിരുന്നു..!
കൂടെ താമസിച്ചിരുന്നവരെയൊക്കെ പോലീസ് പിടിച്ചു കൊണ്ടുപോയിരുന്നു, റൂമിലൊരാള്‍ അസ്വാഭാവികമായി മരനപ്പെട്ടാല്‍ മറ്റുള്ളവരെ പിടിക്കുക സാധാരണമാണ്..! എഴുതി വെച്ചിരുന്ന കുറിപ്പില്‍ ജോലിസ്ഥലത്തെ പ്രശ്നങ്ങളെകുറിച്ച് പറയുന്നുണ്ടെങ്കിലും സ്വയം മരിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നത് കൊണ്ട് പോലീസും അധികൃതരും മരണം ആത്മഹത്യയായി സ്ഥിരീകരിച്ചു.. ബാവാക്കയെപോലെ ഞങ്ങളും ആ യാഥാര്‍ത്ഥ്യം വിശ്വസിക്കാന്‍ നിര്‍ബന്ധിതരായി..!
"എന്ത് പൊട്ടത്തരമാണ്` ചെയ്‌തത്..?!"
കൂടിയവരെല്ലാവര്‍ക്കും ഒരേ സ്വരമായിരുന്നു..
"എന്തിനാ ആ കുട്ടി ഇത് ചെയ്‌തതെന്ന" ബാവാക്കയുടെ നിഷ്‌കളങ്കമായ ചോദ്യത്തിന്‌ മറുപടിയോ അശ്വാസവചനമോ ഞങ്ങള്‍ക്കാര്‍ക്കും പറയാനായില്ല..!
 'എത്ര വലിയ പ്രശ്നമുണ്ടെങ്കിലും ആത്മഹത്യ ചെയ്‌തിട്ടെന്ത് ഫലം, അത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല ; കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുകയാണ്‌ ചെയ്യുക' എന്നൊക്കെ  എല്ലാവരും പരസ്പരം പറഞ്ഞു, 
'ഇവിടുത്തെ ജീവിതവും മരണശേഷമുള്ളവും ജീവിതവും നഷ്ടപ്പെടുകയല്ലേ അത് നിമിത്തമുണ്ടാകുന്നത്..'? 'മനുഷ്യന്‍റെ ബലഹീനതയും അവിവേകവും..!!'  
മകന്‍റെ ഭാര്യാപിതാവിനെ ബാവാക്ക തന്നെയാണ്‌ ഞങ്ങള്‍ക്ക് കാണിച്ചുതന്നത്.. 'തന്‍റെ മോളും കുഞ്ഞും അനാഥമായില്ലേ..?!'  എന്ന് ആ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു..!                                                മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുകയും, പിറ്റേന്നത്തെ ഫ്ലൈറ്റില്‍ ബാവാക്കയും ഒരുബന്ധുവും കൂടി നാട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു... മകനെ ഗള്‍ഫില്‍ കൊണ്ടുവന്ന് ജോലിയൊക്കെയായി കടബാധ്യതകളൊക്കെ തീര്‍ത്ത് ദീര്‍ഘനാളത്തെ പ്രവാസജീവിതം മതിയാക്കാനിരുന്ന ആ പിതാവ് മകന്‍റെ മയ്യിത്തുമായാണ്‌ നാട്ടിലേക്ക് യാത്രയാകേണ്ടി വന്നത്..!!

4 November 2011

22 October 2011

'മകള്‍ '

15



മകളെ പെണ്ണു കാണാന്‍ വരുന്നവരെ സ്വീകരിച്ചും കാര്യങ്ങള്‍ വിശദീകരിച്ചും 'ഡിമാന്‍റുകള്‍' കേട്ടും തളര്‍ന്ന് ഉമ്മറപ്പടിയിലിരുന്ന് ശ്വാസം വലിച്ചുകൊണ്ട് അച്ഛന്‍ പറഞ്ഞു :
"വയ്യ, എടീ കൊറച്ച് വെള്ളം തായോ.....!"

വരുന്നവര്‍ക്ക് ചായയും പലഹാരങ്ങളുണ്ടാക്കിയും അടുപ്പിലൂതിയും പുക തിന്നും കണ്ണീര്‌ കുടിച്ചും പരിക്ഷീണിതയായി അടുക്കളത്തിണ്ണയിലിരുന്ന് ചുമച്ചുകൊണ്ട് അമ്മ പറഞ്ഞു :
"വയ്യ, എന്‍റെ മോള്‍ടെ കണ്ണീര്‍ കാണാന്‍ ..!"

കാണാന്‍ വരുന്നവര്‍ക്കു മുമ്പില്‍ അണിഞ്ഞൊരുങ്ങിയും ഭവ്യതയോടെ ചായ നല്‍കിയും ഉള്ളിലെ വേദന കടിച്ചമര്‍ത്തി മുഖത്ത് പുഞ്ചിരിവിടര്‍ത്തിയും പിന്നെ 'ഇഷ്ടമായില്ല' എന്ന മറുപടി കേട്ടു തകര്‍ന്നും തലയണയില്‍ മുഖമമര്‍ത്തിക്കരഞ്ഞുകൊണ്‍ട് മകളും പറഞ്ഞു : "വയ്യ, മടുത്തു.. കാഴ്ചവസ്തുവായിങ്ങനെ..   ..!"

കൂലിപ്പണിയെടുത്ത് ക്ഷീണിച്ചും വിയര്‍പൊഴുക്കി പരവശനായും എല്ലാം കണ്ടും കേട്ടും അസഹ്യനായും മനോവ്യഥയോടെ മകനും പറഞ്ഞു :
 "വയ്യ,  ഇതൊന്നും കാണാനും കേള്‍ക്കാനും..!" 

ഒരുനാള്‍ മകള്‍ ആരുടെയോ കൂടെ ഇറങ്ങിപ്പോയതറിഞ്ഞ് ഓടിക്കൂടിയ അയല്‍വാസികള്‍ തലയില്‍ കൈ വെച്ചും മൂക്കത്ത് വിരല്‍ വെച്ചും പറഞ്ഞു :
"വയ്യ, ആ തന്തനേം തള്ളനേം കാണാന്‍, ന്നാലും ആ കുട്ടി..!" 

ശരീരം തളര്‍ന്നും മനസ് തകര്‍ന്നും ജീവച്ഛവങ്ങളായ ആ വൃദ്ധമാതാപിതാക്കള്‍ ആത്മഗതം ചെയ്തിരിക്കും :
"മോള്`നന്നായി വന്നാല്‍ മതിയായിരുന്നു ..!!"





അപ്പൂപ്പന്‍ താടി  യില്‍ വന്ന അഭിപ്രായങ്ങള്‍



tini gilbert Comment by tini gilbert 13 minutes ago

കൊള്ളാം ഈ കഥ വളരെ ഇഷ്ടപ്പെട്ടു
Mylaanchi Comment by Mylaanchi 11 hours ago 
കഷ്ട്ടം.  ആ  പെണ്ണിന് പറയാന്‍   പാടില്ലാരുന്നോ   ഒരുത്തനെ   ഇഷ്ട്ടാനന്നു... .  ചുമ്മാ   അങ്ങോട്ട്‌   ഇറങ്ങി   പോയേക്കുവ ..  അടി  കൊള്ളാത്തതിന്റെ     കുറവാ.  അത്  കിട്ടി   തുടങ്ങുമ്പോള്‍   തിരിച്ചു   വന്നോളും  .  പാവം  വീട്ടുകാര്‍ ..  നല്ല  മിനിക്കഥ  ആണ്  ട്ടോ .
Ashwathy Menon Comment by Ashwathy Menon 16 hours ago

really good writing.
Pachakulam Vasu Comment by Pachakulam Vasu 17 hours ago

Majeed...............................valare nannayi tto............ithanu innu nadannuvarunnathu...............Good
Sajitha Thomas Comment by Sajitha Thomas 21 hours ago

good
മയില്‍‌പീലി Comment by മയില്‍‌പീലി 22 hours ago

kollam
ശറഫുദ്ധീന്‍(സല്‍മാന്‍) Comment by ശറഫുദ്ധീന്‍(സല്‍മാന്‍) yesterday

nannayittundu
orchid™ Comment by orchid™ yesterday

nannayi avatharippichu, nalla oru subject
സഹയാത്രികന്‍ Comment by സഹയാത്രികന്‍ yesterday

  കൊള്ളാം ഈ കഥ  വളരെ ഇഷ്ടപ്പെട്ടു ...........ആശംസകള്‍ .........

ജോഷി അഷ്ടമിച്ചിറ Comment by ജോഷി അഷ്ടമിച്ചിറ on October 27, 2011 at 4:24pm

സമൂഹം എന്ന വേലികെട്ടു അതിന്‍റെ നിയമ സംഹിതകളിലല്ലേ  കാതലായ മാറ്റം വരേണ്ടത് ? അല്ലാതെ ഇതിനൊരു പോംവഴിയില്ല .
BASHEER KARUVAKOD Comment by BASHEER KARUVAKOD on October 27, 2011 at 3:13pm

 CHERUDANENKILUM,,  KOLLAM MAJEEDKKA,,,,  CONGRATLATION........

19 October 2011

Irony of Life...!

1




ഒരു സുഹൃത്ത് ഇ മെയ്‌ല്‍ അയച്ചു തന്നത് :

Most 'First Class' students get technical seats, some become Doctors and some Engineers.



 
  * The 'Second Class' pass, and then get MBA
become Administrators and control the 'First Class'.

* The 'Third Class' pass, enter politics and Become Ministers and control both.
 



* Last, but not the least, The 'Failures' join the underworld and control all the above.





And those who do not attend any school,  become
Swamis and Gurus and Everyone goes to them...!!
 

Off course….Exaggeration is there!!!
But, Is there any truth in it? What you think..?
MMShafi Kalpakancheri
[AbuGhazzali]
mayyeri@gmail.com

---------- Forwarded message ----------
From: shameem rahiman <................>
Date: Mon, Oct 17, 2011 at 9:11


11 October 2011

ഗള്‍ഫ് സ്‌മരണകള്‍ - 6

6



1992ന്‍റെ തുടക്കത്തിലാണ്` ഞാന്‍ അല്‍ ഐനിലെത്തിയത്, യു എ ഇ തലസ്ഥാനമായ അബൂദാബിയിലെ ഗ്രീന്‍ സിറ്റി, സൈകതഭൂമിയിലെ ഹരിതാഭമായ പ്രദേശം, മറ്റു നഗരങ്ങളെ അപേക്ഷിച്ച് വൃക്ഷരങ്ങളും കൃഷിയിടങ്ങളും ഈത്തപ്പഴത്തോട്ടങ്ങളും ഉദ്യാനങ്ങളും അല്‍ ഐനിലെ സവിശേഷതകളാണ്`.
'അല്‍ ഐന്‍ ഒയാസിസ്' എന്നറിയപ്പെടുന്ന ഈത്തപ്പഴത്തോട്ടവും അതിലെ പ്രകൃതിദത്തമായ ജലമൊഴുകുന്ന കനാലും നഗരത്തിന്‍റെ ഹൃദയഭാഗത്താണ്. തണുപ്പുകാലത്ത് ഇളം ചൂടും ചൂട്കാലത്ത് സുഖശീതളവുമായ ജലം കനാലിന്‍റെ പ്രത്യേകതയാണ്`.. തോട്ടത്തിലൂടെ നടക്കുന്നത് ഗൃഹാതുരത്വമുണര്‍ത്തുന്നൊരനുഭവമാണ്, നാട്ടിലെ വിശാലമായ തെങ്ങിന്‍ തോപ്പിലൂടെയോ കവുങ്ങിന്‍ തോട്ടത്തിലൂടെയോ നടക്കുന്നതു പോലെ..! 


സനാഇയ (ഇന്ഡസ്ട്രിയല്‍ ഏരിയ) യിലെ ഒരു സൈന്‍ബോഡ് കടയിലാണ്` ആദ്യമെത്തിയത്. മലയാളിയായ വേലപ്പന്‍ നായരായിരുന്നു കടയുടമ.. അയാളുടെ തിരുവനന്തപുരം ശൈലിയിലുള്ള തെറി
   പ്രയോഗങ്ങളും വൈകുന്നേരങ്ങളിലുള്ള വെള്ളമടിയും ശംബളത്തിന്‍റെ കാര്യത്തിലുള്ള 'പിന്നെ/നാളെ'കളും.. പുള്ളിയോട് എന്ത് ചൊദിച്ചാലും പറഞ്ഞാലും ആദ്യം വായില്‍ നിന്ന് വീഴുക "പറി" എന്നായിരിക്കും..!   പുള്ളി ശരിക്കുമൊരു വേലവെപ്പന്‍ നായ(രാ)ണെന്ന് അധികം താമസിയാതെ എനിക്ക് മനസിലായി..!  


അത്കൊണ്ട് മൂന്ന് മാസമായപ്പോഴേക്കും അവിടെനിന്ന് സനാഇയയില്‍ തന്നെയുള്ളൊരു അഡ്വെര്‍ടൈസിങിലേക്ക് മാറി..!  ഒരു പാകിസ്ഥാനിയാണ്` കടയുടമ, കൊല്ലത്തുകാരനായ ശശിയായിരുന്നു ആര്‍ടിസ്റ്റ്, ഒരു വ്യാഴവട്ടക്കാലത്തിലധികമായി ഗള്‍ഫിലെത്തിയിട്ട്, പ്രായമായിത്തുടങ്ങി... വെള്ളമടിക്കുന്ന ശീലമുള്ളതുകൊണ്ട് വലിയ സംബാദ്യമൊന്നുമില്ല.. മൂത്ത മകള്‍ക്ക് വിവാഹപ്രായമായി.. പുള്ളി നാട്ടില്‍ പോയിട്ട് നാല്` വര്‍ഷത്തോളമായി.. അടുത്തൊന്നും പോകുന്ന ലക്ഷണമുണ്ടെന്ന് തോന്നുന്നുമില്ല.. അശ്ലീലം പറയുന്നതില്‍ അതീവതല്പരനും മിടുക്കനുമാണ്.. ഡ്രോയിംഗും പെയന്‍റിംഗുമെല്ലാം നന്നായി ചെയ്യും, തലേന്നത്തെ വെള്ളത്തിന്റെ ഹാങോവറില്‍ എന്തെങ്കിലുമൊക്കെ അബദ്ധങ്ങള്‍ ചെയ്തുവെക്കും..!
ഇങ്ങേരുടെ അസിസ്റ്റന്‍റായി അവിടെയെത്തിയ എനിക്ക് പലപ്പോഴും ഇയാള്‍ ഒപ്പിച്ചുവെക്കുന്ന അബദ്ധങ്ങള്‍ നേരെയാക്കേണ്ടിവന്നിട്ടുണ്ട് ! ഒരു ലക്കട സൈക്കിളിലാണ്` സനാഇയയിലെ ഗല്ലികളിലൂടെയുള്ള സഞ്ചാരം..!


തൊട്ടടുത്ത ബില്‍ഡിംഗിലാണ്` മലപ്പുറത്തുജാരനായ കുമാരേട്ടന്റെ (പേര്‍ യഥാര്‍ത്ഥമല്ല) ഗ്രോസറി, അത്യാവശ്യ സാധനങ്ങളൊക്കെ അവിടെനിന്നാണ്` വാങ്ങുക. കടയുടെ പിറകുവശത്തുള്ള റൂമിലാണ്` താമസം, സന്ധ്യയായാല്‍ അവിടെ പലരും വരുന്നത് കാണാം. വ്യാഴാഴ്ചകളില്‍ ആളുകള്‍ കൂടും.. കുടിയും കളിയുമാണവിടെയെന്ന് പിന്നെ മനസിലായി.. അനധികൃത മദ്യവില്‍പനയും ..!
ഇടക്ക് ദുബായില്‍ നിന്നൊരാള്‍ ഒന്നോ രണ്ടോ സ്ത്രീകളേയുമായി വരാറുണ്ട്..! ഗള്‍ഫില്‍ ഇങ്ങനെയുള്ള വാണിഭങ്ങളിലൂടെയും ആളുകള്‍ സമ്പാദിക്കുന്നു. കുറുക്കുവഴികളിലൂടെയും മറ്റുള്ളവരെ പറ്റിച്ചും എങ്ങനെയും നാല്` കാശ് ഉണ്ടാക്കുന്നവര്‍ മാന്യരും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വേണ്ടപ്പെട്ടവരുമാണ്.. 



ദാരിദ്ര്യത്തില്‍നിന്നും പ്രാരാബ്‌ധങ്ങളില്‍ നിന്നും കരകയറാന്‍ പ്രതീക്ഷയോടെ ഗള്‍ഫിലെത്തുന്ന പെണ്‍കുട്ടികളിലധികവും ഇത്തരം വാണിഭക്കാരുടെ വലയില്‍ വന്നുവീണ്` ജിവിതം തകരുന്നു..  ഇത്തരം നീരാളിവലകളില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ വളരെ വിരളമാണ്.. അടുത്തകാലത്തുണ്ടായ ഷാര്‍ജ പെണ്‍വാണിഭക്കേസിലെ ഇരയെപ്പൊലെ ധൈര്യവും മനക്കരുത്തും പ്രകടിപ്പിക്കുവാന്‍ അധികപേര്‍ക്കും സാധിക്കണമെന്നില്ല..  അതിനാലവര്‍ വന്നുപെട്ട 'ജോലി' മനമില്ലാമനസോടെ നിര്‍വഹിക്കുന്നു..! ഇതൊന്നുമറിയാതെ വീട്ടുകാര്‍ മാസം തോറും ഇവരയക്കുന്ന ഡ്രാഫ്‌റ്റുകള്‍ കൊണ്ട് 'സുഖമായി' ജീവിക്കുന്നു.!





1 October 2011

പീഢനം

8

കാമുകന്‍റെ കൂടെ ഒളിച്ചോടിയ അവളുടെ മാംസളമായതെല്ലാം തട്ടിയെടുത്ത് അവന്‍ ഉന്നതര്‍ക്ക് കാഴ്ച വെച്ചു, എല്ലും തോലും തെരുവിലുപേക്ഷിച്ച് പുതിയ മേചില്‍പുറങ്ങള്‍ തേടിപ്പോയി..!

പ്രതികളെകുറിച്ച് ചോദ്യം ചെയ്യാന്‍ വന്ന പോലീസുകാരുടെ കാക്കിയും ലാത്തിയും കണ്ട് അവള്‍ ഭയന്നുവിറച്ചു..
പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുറവിളി കൂട്ടി വന്ന രാഷ്ട്രീയക്കാരുടെ കൊടികള്‍ കണ്ട് അവള്‍ക്ക് മനം പുരട്ടലുണ്ടായി..
ചാനലുകാരന്‍റെ കാമറക്കണ്ണുകള്‍ കണ്ട് അവള്‍ ഇരുളിലൊളിച്ചു..

'എന്‍താനുന്‍റായതെന്ന്'  'മലയാലത്തില്‍ ' ചോദിച്ച ചാനല്‍തരുണിയോടവള്‍ പറഞ്ഞു..

"എന്‍റെ മാംസം കടിച്ചുകീറിയവരുടെ അടിവസ്ത്രങ്ങളും ആ കൊടികളും തമ്മില്‍ വല്ലാത്തൊരു വര്‍ണപ്പൊരുത്തം..!!
 അവരുടെ ആര്‍ത്തി പൂണ്‍ട കഴുകന്‍ കണ്ണുകളും നിങ്ങളുടെ കാമറക്കണ്ണുകളും ഒരുപോലെ ..!!!"
അപ്പൂപ്പന്‍ താടി  യില്‍ വന്ന അഭിപ്രായങ്ങള്‍

സഹയാത്രികന്‍ Comment by സഹയാത്രികന്‍ 11 hours ago

kollaam nalla blog
farzanasaleem Comment by farzanasaleem 14 hours ago

nannayittundu
V.R.RAJESH  (വി .ആര്‍ .രാജേഷ്‌ ) Comment by V.R.RAJESH (വി .ആര്‍ .രാജേഷ്‌ ) 23 hours ago

നല്ല ചിന്തകള്‍....ആശംസകള്‍.........
Ashwathy Menon Comment by Ashwathy Menon yesterday

good.
വിനയന്‍ മാഷ്‌ Comment by വിനയന്‍ മാഷ്‌ on Monday

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്‌ കൌതുകം ..!!! ഇതൊക്കെ മാറി , ഇപ്പൊ ചോരയും വേണ്ട മാഷെ , വേറെ പലതും ആണ്
Abdul Majeed Alloor Comment by Abdul Majeed Alloor on Monday

അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും അകം നിറഞ്ഞ നന്ദി, ഉഭയ സമ്മതപ്രകാരമാണെങ്കില്‍ തന്നെ കാര്യം കഴിഞ്ഞ് മറ്റുളളവര്‍ക്ക് കാഴ്ച് വെച്ച് സംബാദിക്കുന്നവരെകുറിച്ച്..? രാഷ്ട്രീയക്കാരുടെ തനിനിറം ..?! ചനലുകാരുടെ കരച്ചിലുകള്‍ ..? ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്‌ കൌതുകം ..!!!
mylaanchi Comment by mylaanchi on Sunday

nalla  prathishedham.
നിങ്ങളുടെസ്വന്തം.J.P.K Comment by നിങ്ങളുടെസ്വന്തം.J.P.K on Sunday

innathe സ്ത്രീകളുടെ അവസ്ഥ,,,,,nannayi തന്നെ അതിനെതിരെ പ്രതിഷേധിച്ചു,,,
Monisha raj Comment by Monisha raj on Sunday

ശക്തമായ ഭാഷയില്‍ ഒരു പ്രതികരണം .
Jayaseelan Comment by Jayaseelan on Sunday
Alex Thengathalayan പറഞ്ഞ കാര്യത്തോട് തീരെ യോജിക്കാന്‍ വയ്യ. വേശ്യാവൃത്തി നിയമപരമാക്കിയാല്‍ പീഡനം അവസാനിക്കുമെന്കില്‍ വിവാഹിതരൊന്നും ഇങ്ങിനെയുള്ള കേസുകളില്‍ പ്രതി ആവില്ലായിരുന്നല്ലോ. മക്കളും മക്കളുടെ മക്കളും ഉള്ളവര്‍ പോലും പീഡനക്കേസില്‍ പ്രതികളാവുന്നുണ്ടല്ലോ.
Jayaseelan Comment by Jayaseelan on Sunday

കുറച്ച് വരികളില്‍ ഒരു പാട് സത്യങ്ങള്‍ പറഞ്ഞു. അഭിനന്ദനങ്ങള്‍.
വിനയന്‍ മാഷ്‌ Comment by വിനയന്‍ മാഷ്‌ on Sunday

really good, sharikkum kaalika prasakthamaya vishayam.
Alex Thengathalayan Comment by Alex Thengathalayan on October 2, 2011 at 1:32pm

പലതും കള്ളത്തരം ആണ്. 'വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു!' എന്താണ് അര്‍ഥം? എപ്പോള്‍ ലൈഗിക ബന്ധം നടത്തിയാല്‍ പിന്നെ കല്യാണം കഴിക്കാം എന്ന് ചെക്കന്‍ പറഞ്ഞപ്പോള്‍ പെണ്ണ് സമ്മതിച്ചു . എന്‍റെ അറിവില്‍ ഉഭയ സമ്മത പ്രകാരം നടത്തുന്ന പ്രായ പൂര്‍ത്തിയായവരുടെ ബന്ധം നിയമപരമായി തെറ്റല്ല ഇനി തെറ്റ് ആണെങ്കില്‍ രണ്ടു പേരും ചെയ്തത് തെറ്റ് ആണ്.  സ്വന്തം ഇഷ്ട പ്രകാരം സുഖിച്ചിട്ടു പിനീട് പീഡനം എന്ന് പറയുന്നു ! ഇത് കാപട്യം ആണ്. പറവൂര്‍ കേസ് പോലെ ബലാല്‍ക്കാരം ആയി ചെയുന്നത് പോലെ അല്ല ഇത്. എന്‍റെ നിരീക്ഷണത്തില്‍ ഏറ്റവും വികാര തീക്ഷ്ണമായ ഒരു ജനത മലയാളികള്‍ ആണ്. (ആണും പെണ്ണും ) ഇത് ഒരു മോശം കാര്യം അല്ല. പക്ഷെ നമ്മള്‍ കാപട്യം കൂടുതല്‍ ഉള്ളവര്‍ ആയതിനാല്‍ ഇത് മറച്ചു വയ്ക്കുന്നു. തനി സ്വഭാവം കാണണം എങ്കില്‍ ഒന്ന് മല്ഗലപുരതോ, ബംഗ്ലൂരിലോ ഡല്‍ഹിയിലോ ഒന്ന് പോയാല്‍ മതി ! ഒരേ ഒരു പരിഹാരം വേശ്യാവൃത്തി നിയമപരം ആക്കുക. അവര്‍ക്ക്, ഹെല്‍ത്ത്‌ കാര്‍ഡും ലൈസന്‍സും നല്‍കുക. താല്പര്യം ഉള്ളവര്‍ അവിടെ പോകട്ടെ . വെറുതേ വിവാഹ വാഗ്ദാനവും ഭീഷണിയും നല്‍കി പരിപാടി നടത്തണ്ട. താല്പര്യം ഉള്ള രണ്ടു പേര്‍  ലൈഗിക ബന്ധം നടത്തിയാല്‍ മറ്റുള്ളവര്‍ക്ക് എന്താ കുഴപ്പം?