3 January 2011

തല തിരിഞ്ഞ ലോകം

1

67പണ്ടൊക്കെ ഒറ്റക്കു സംസാരിപോയിരുന്നവനെ കണ്ടാലുടന്‍ കുതിരവട്ടത്തേക്കോ ഊളംപാറയിലേക്കോ കൊണ്ടുപോവുമായിരുന്നു.
ഇന്ന്(മൊബൈലുമായി) ഒറ്റയ്ക്ക് സംസാരിച്ചു നടക്കാനാണ്
എല്ലാവര്‍ക്കും താല്‍പര്യം.
ദാരിദ്ര്യത്തിേന്‍റയും ഇല്ലായ്മയുടേയും ചിഹ്നമായിരുന്ന കീറിയ വസ്‌(തങ്ങളും നരച്ച വരയും ഇന്ന് ഫാഷനായി, പാ(തവുമായി
ഭക്ഷണത്തിനു വേണ്ടി ഹോട്ടലുകളിലും മറ്റും കൈനീട്ടി നിന്ന ഭിക്ഷക്കാരെ ആട്ടിഓടിച്ചവരാണ്‌ ‌ പില്ക്കാലത്ത് ബുഫെയുടെ വക്താക്കളായത്.
കോഴിയിറച്ചി പോയി ഇറച്ചിക്കോഴി വന്നില്ലേ..!
പണ്ടൊക്കെ ഹാജിയാരുടെ മക്കളുടെ സുന്നത്ത് കഴിക്കാന്‍ വീട്ടിലേക്ക് (പത്യേകം ആളുകളെ വരുത്തുകയായിരുന്നു
ഇന്ന് ഹാജിയാരുടെ ഡോക്ടര്‍മാരായ മക്കള്‍ എല്ലാവരുടേയും  സുന്നത്ത് കഴിക്കുന്നു..
സംബന്നരുടെ വീട്ടിലെ നെല്ലു കുത്താന്‍ പണ്ട് കീഴാള സ്(തീകള്‍ പോയിരുന്നു, ഇന്ന് അവരുടെ പിന്‍തലമുറ ഈ സംബന്നരുടെ മില്ലുകളിലേക്കാണ്‌ കൊണ്ടുപോകുന്നത്..
 ഇനി പറയൂ , ആര്‍ക്കാണ്‌ തല തിരിയാത്തത്. ?

ജിദ്ദയില്‍ നിന്ന്  സുഹൃത്ത് എം. എം ഷാഫി അയച്ചുതന്നത്.AbuGhazzali (MMShafi)
ഞാന്‍ കൂട്ടിച്ചേര്‍ത്തത് :-പണ്ട് സ്കൂള്‍ തുറക്കുംബോള്‍ രക്ഷിതാക്കള്‍ കുട്ടികളുടെ കൈ പിടിച്ച് സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുപോകുമായിരുന്നു, ഇന്ന് സ്കൂള്‍ തുറക്കുംബോള്‍ അധ്യാപകര്‍ വീടുകള്‍ കയറിയിറങ്ങി കുട്ടികളെ 'ചാക്കിട്ടു പിടിക്കുകയല്ലേ,
പണ്ടൊക്കെ ഒരാളെ കാണാന്‍ അയാളുടെ വീട്ടിലോ ജോലിസ്‌ഥലത്തോ മറ്റോ പോയാല്‍  മതിയായിരുന്നു, ഇന്ന് സാങ്കേതികവിദ്യ പുരോഗമിച്ചു, എല്ലാവരുടെ കയ്യിലും മൊബൈല്‍ ഫോണ്‍ ! എന്നിട്ടും എല്ലാവരും പരിധിക്ക് പുറത്താണ്..!
നിങ്ങള്‍ എന്ത് പറയുന്നു ??!

1 comment: