28 May 2011

ഞാനും ഗള്‍ഫുകാരനായി...

0



ഇറാഖ് പ്രസിഡന്‍ഡ് സദ്ദാം ഹുസയന്‍റെ കുവൈത് അധിനിവേശ സമയത്താണു ഞാന്‍ ആദ്യമായി  ഗള്‍ഫിലെത്തുന്നത്. ദുബായിലെ ഒരറബിവീട്ടില്‍ വേലക്കാരന്‍റെ (ഫ്രീ) വിസയില്‍. എണ്‍പതുകളിള്‍ ഗള്‍ഫിളേക്കുള്ള മലയാളികളുടെ പ്രവാഹം എനിക്കും പ്രതീക്ഷകള്‍ നല്‍കിയിരുന്നു.  വീട്ടിലെ ചുറ്റുപാടുകള്‍, കേവലം പാരലല്‍ കോളേജ് അധ്യാപകന്‍ മാത്രമായ ഞാന്‍,  സര്‍കാര്‍ ജോലിക്ക് വേണ്ടിയുള്ള വിഫലമായ കാത്തിരിപ്പുകള്‍, അങ്ങനെ ഒരുപാട് നിമിത്തങ്ങളുണ്ടായിരുന്നു ഗള്‍ഫ് മരുഭൂമിയിലെ മരുപ്പച്ച തേടിപ്പോകാന്..! വിസ കിട്ടിയത് പക്ഷേ യുദ്ധസമയത്തായത്കൊണ്ട് വീട്ടുകാര്‍ക്കും മറ്റും ഭയം. കുവൈത്തില്‍ നിന്ന് പ്രവാസികള്‍ മടക്കയാത്രക്ക് ഒരുങ്ങിക്കഴിഞ്ഞു.  എങ്കിലും യു എ ഇ യിലേക്കും മറ്റും ആളുകള്‍ പോകുന്നും വരുന്നുമുണ്ടായിരുന്നു. വിസ അയച്ചുതന്ന ഭാര്യാപിതാവിന്‍റേയും മറ്റും നിര്‍ദ്ദേശപ്രകാരം യാത്ര പുറപ്പെടാന്‍ തീരുമാനിച്ചു.  തിരൂരില്‍നിന്ന് തീവണ്ടിയില്‍ ബോംബെക്ക്. അക്കാലത്ത്  പ്രവാസികളധികവും ബോംബെ വഴിയാണു യാത്ര, ബോംബെക്ക് ബസിലോ ട്രയ്നിലോ ആണു പോവുക അത്കൊണ്ട് തന്നെ മൂന്നോ നാലോ ദിവസം മുംബ് യാത്ര തുടങ്ങണം . കരിപ്പൂരില്‍ നിന്ന് ഗള്‍ഫ് സര്‍വീസ് ആരംഭിച്ചതില്‍ പിന്നെ മണിക്കൂറുകള്‍ക്കകം ഗള്‍ഫില്‍ പറന്നെത്താമെന്നായി. 

നാട്ടുകാരായ മൂന്നുനാല്‌ പേര്‍ കൂടെയുണ്ടായിരുന്നു രണ്ടു പേര്‍ ലീവ് കഴിഞ്ഞ് തിരിച്ചുപോകുന്നവരാണ്. കേരളത്തിന്‍ പുറത്തെവിടേയും പോയിട്ടില്ലാത്ത, ബോംബെ പോലുള്ള വന്‍ നഗരങ്ങളില്‍ യാത്ര ചെയ്ത് പരിചയമില്ലാത്ത എനിക്ക്  ഇവര്‍ കൂടെയുണ്ടായിരുന്നത് ആശ്വാസകരമായിരുന്നു. രണ്ടു രാത്രിയുടേയും ഒരു പകലിന്‍റേയും യാത്രാ ദൈര്‍ഘ്യമാണ്‌ അന്ന് ബൊംബെക്ക്. ബോംബെയില്‍ ട്രാവല്‍സിന്‍റെ മുകളിലെ ഇടുങ്ങിയ മുറിയില്‍ ഞങ്ങളെക്കൂടാതെ നാലഞ്ചു പേര്‍ വേറെയുമുണ്ടായിരുന്നു, വിമാനയാത്രക്ക് ഊഴം കാത്തിരിക്കുന്നവര്‍, മൂട്ടയുടേയും കൊതുകിന്‍റ്റെയും കടിയേറ്റ് മൂന്ന് ദിവസം അവിടെ കഴിയേണ്ടി വന്നു..

പിറ്റെ ദിവസം ബോംബെ കാണാന്‍ നടക്കാനിറങ്ങി, തിരക്കേറിയ റോഡുകള്‍, ഉയര്‍ന്നുനില്‍ക്കുന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ തലങും വിലങും ഗല്ലികള്‍, ഉള്ളിലേക്ക് പോകുംതോറും ദുരൂഹതകള്‍ ഏറിവരുന്ന ഗല്ലികളിലൂടെ എങ്ങോട്ടും പോകാം, ഒരു ഗല്ലി പിഴച്ചാല്‍ എവിടെയുമെത്താം..   എവിടെയുമെത്താതിരിക്കുകയും ചെയ്യാം. റെഡ് സ്ട്രീറ്റിലേക്കാണ്‌ ഞങ്ങള്‍ ആനയിക്കപ്പെട്ടത്, അസഹ്യവും ജുഗുപ്സാവഹവുമായിരുന്നു അവിടെതെ കാഴ്ച, മലീമസമായ തെരുവും പരിസരവും ആളുകളും, ഒരു ചാണ്‍ വയറിന്‌ വേണ്ടി ശരീരം വില്‍ക്കേണ്ട ഗതികേടിലായവരും ചതിയിലകപ്പെട്ടവരും തട്ടിക്കൊണ്ടുവരപ്പെട്ടവരും വില്‍ക്കപ്പെട്ടവരുമൊക്കെ ആയിരിക്കുമല്ലോ അവിടെയുള്ളവര്‍.!

റോഡുകള്‍, ഉയര്‍ന്നുനില്‍ക്കുന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ തലങും വിലങും ഗല്ലികള്‍, ഉള്ളിലേക്ക് പോകുംതോറും ദുരൂഹതകള്‍ ഏറിവരുന്ന ഗല്ലികളിലൂടെ എങ്ങോട്ടും പോകാം, ഒരു ഗല്ലി പിഴച്ചാല്‍ എവിടെയുമെത്താം..   എവിടെയുമെത്താതിരിക്കുകയും ചെയ്യാം. റെഡ് സ്ട്രീറ്റിലേക്കാണ്‌ ഞങ്ങള്‍ ആനയിക്കപ്പെട്ടത്, അസഹ്യവും ജുഗുപ്സാവഹവുമായിരുന്നു അവിടെതെ കാഴ്ച, മലീമസമായ തെരുവും പരിസരവും ആളുകളും, ഒരു ചാണ്‍ വയറിന്‌ വേണ്ടി ശരീരം വില്‍ക്കേണ്ട ഗതികേടിലായവരും ചതിയിലകപ്പെട്ടവരും തട്ടിക്കൊണ്ടുവരപ്പെട്ടവരും വില്‍ക്കപ്പെട്ടവരുമൊക്കെ ആയിരിക്കുമല്ലോ അവിടെയുള്ളവര്‍.!

മൂന്നാം ദിവസം  വൈകുനേരം ബോംബെ ഇന്‍ര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വിമാനം കയറി. ആദ്യ വിമാനയാത്ര പുതിയൊരനുഭവമായിരുന്നു. ഉള്ളില്‍ ഭയവും !
1990 ആഗസ്റ്റ് 30ന്‌ ദുബായില്‍ വിമാനമിറങ്ങി , ഗള്‍ഫിലെ മരുഭൂമിയുടെ അത്യുഷ്ണത്തിലേക്ക് ഞാനും വന്നു വീണു,

അങ്ങനെ ഞാനുമൊരു ഗള്‍ഫുകാരനായി..!

0 comments:

Post a Comment