25 July 2011

അലോസരങ്ങള്‍

8


കാതില്‍ തുളച്ചുകയറുന്ന ക്ളോക്കിന്‍റെ മണിമുഴക്കം ഓഫാക്കാന്‍ നീട്ടിയ കൈകള്‍, പതിവു പോലെതന്നെ പരാജയപ്പെട്ടു.. അത് അപകട സൈറണ്‍ പോലെ അലറി മുറിയില്‍ പ്രകംബനം സൃഷ്ടിച്ചു.. ഒരു നിമിഷം .. ക്ളോക്ക് ചുമരില്‍ പതിച്ചു പൊട്ടിച്ചിതറി..! നിര്‍ത്താതെ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഒരു യന്ത്രം പെട്ടെന്ന് ഓഫായ പോലെ.. ഇനിയുമൊരു ക്ളോക്ക് വാങ്ങേണ്ടി വരുമല്ലോ.. ഇതിപ്പോള്‍ എത്രാമത്തെയാണ്?! ഓര്‍മയില്ല.. ജോലിക്ക് പോകാന്‍ നേരമായി.. അഞ്ച് മിനിറ്റ് കൂടി കഴിയട്ടെ.. പുതപ്പു മൂടിയിട്ടു..!  

'നീരാളിക്കൈകള്‍ പോലെ നീണ്ടുവരുന്നതെന്താണ്.. കഴുത്തില്‍ പിടി മുറുക്കുന്നു ശരീരമാകെ ചുറ്റുന്നു.. കൈകാലുകള്‍ ബന്ധിക്കുന്നു.. അനങ്ങാനാവുന്നില്ല..! സര്‍പങ്ങളിഴയുമ്പോലെ അത് നാലു ഭാഗത്തേക്കും ഇഴഞ്ഞിഴഞ്ഞ് നീണ്ടു നീണ്ടു പോകയാണ്.. കുട്ടികള്‍ കുടുംബം, കൂട്ടുകാര്‍ , നാട്ടുകാര്‍ .. എല്ലാവരുമതില്‍ കുരുങ്ങുകയാണ്..! അതിന്‍റേ കണ്ണുകളിലെ തീക്ഷ്ണമായ പ്രകാശത്തില്‍ ടി വി സ്ക്രീനിലേതുപോലെ ദൃശ്യങ്ങള്‍ മാറി മാറിയുന്നു.. തകര്‍ന്നു വീഴുന്ന ബില്‍ഡിംഗുകള്‍ .. തീ തുപ്പുന്ന പര്‍വതങ്ങള്‍.. കത്തിയമരുന്ന കാടുകള്‍.. കടല്‍ വിഴുങ്ങുന്ന നാടും നഗരവും .. കൂട്ടമാനഭംഗത്തിനിരയാകുന്ന സ്ത്രീകള്‍.. ചിന്നിച്ചിതറുന്ന കബന്ധങ്ങള്‍ ..!  

അയാള്‍ അലറിക്കരഞ്ഞുകൊണ്ട് ചാടിയെണീറ്റു.. ശരീരമാകെ വിയര്‍പ്പില്‍ കുളിച്ചിരിക്കുന്നു.. ഭയന്നു വിറക്കുന്നു.. സമയം വൈകിയിരിക്കുന്നു, തടിയനായ മാനേജറുടെ ആക്രോശം കാതുകളില്‍ മുഴങ്ങി.. പിന്നെ കാര്യങ്ങളെല്ലാം ഞൊടിയിടയിലായിരുന്നു.. കുളിച്ചു, വസ്ത്രം മാറി ഷൂ കയ്യില്‍ പിടിച്ച് സ്റ്റെയര്‍കെയ്സ് ചാടിയിറങ്ങി, വാഹനത്തിന്` വേഗത പോരാ..
ഓഫീസിലെതുംബോഴേക്കും ശ്വാസം നിലച്ചിരുന്നു..എല്ലാ ദിവസങ്ങളിലുമെന്ന പോലെ സഹപ്രവര്‍ത്തകര്‍ അവരുടെ സീറ്റുകളിലുണ്ടായിരുന്നു, അവരുടെ മുഖത്ത് പതിവുള്ള പരിഹാസച്ചിരി..! ആ തടിയന്‍ മാനേജര്‍.. വിരല്‍ ചൂണ്ടി ആക്രോശിക്കുന്നു.. 'ഗെറ്റൌട്ട്..!' 

അപ്പോഴാണ്` ഓഫീസിന്‍റെ ഇരുണ്ട കോണില്‍ ദൃഷ്ടി പതിഞ്ഞത്.. അതാ ആ വിചിത്രജീവി.. നീണ്ടുവരുന്ന കൈകള്‍.. ആര്‍ത്തുവിളിക്കാന്‍ ശബ്ദം പുറത്തേക്ക് വരുന്നില്ല.. എല്ലാവരുമേതോ മാസ്മരികതയില്‍ സ്വയം മറന്നിരിപ്പാണ്` ! ഇന്ദ്രിയങ്ങള്‍ മരവിച്ച പോലെ..! 'ചങ്ങാതീ നിന്‍റെ കണ്ണുകള്‍ ചുവന്നു കലങ്ങിയിരിക്കുന്നു.. ഡോക്ടറെ കാണിക്ക്.. കൂട്ടുകാരന്‍ പറഞ്ഞു.  
കൂട്ടുകാരന്‍റെ ഉപദേശപ്രകാരം നഗരത്തിലെ ഏറ്റവും വലിയ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ പ്രശസ്തനായ നേത്രരോഗവിദഗ്ദനെ തന്നെ കണ്ടു വിവരങ്ങള്‍ പറഞ്ഞു.. ഡോക്ടര്‍ വിശദമായ പരിശോധന നടത്തി, ലെന്‍സുകള്‍ മാറി മാറി വെച്ചുനോക്കി..


'നിങ്ങള്‍ക്ക് 'കാഴ്ച'ക്ക് കുറവല്ല, അല്പം കൂടുതലാണ്`.. അതായത് നോര്‍മലല്ല.. പേടിക്കേണ്ട, നോര്‍മല്‍ കഴ്ചക്ക് ഈ ലെന്‍സ് ഉപയോഗിച്ചാല്‍ മതി, പിന്നെ ആ സൈക്യാട്രിസ്റ്റിനെ ഒന്ന് കാണ്ടേക്കൂ' 
'ഉറക്കം കുറവാണ്` അല്ലെ.. വര്‍ത്തമാനകാല വ്യാകുലതകള്‍ അലട്ടുന്നു..?' ഈ ടാബ്ലറ്റ്സ് കഴിച്ചോളൂ, സ്വസ്ഥമായി ഉറങ്ങിക്കൊള്ളും ..!  


കണ്ണട വെച്ചപ്പോള്‍ കാഴ്ചക്ക് മങ്ങലേറ്റ പോലെ.. എന്നാലും ഇപ്പോള്‍ അലോസരപ്പെടുത്തുന്ന കാഴ്ച്ചകളില്ല.. ഡോക്ടര്‍ പറഞ്ഞ പോലെ ഗുളിക കഴിച്ചപ്പോള്‍ സ്വസ്ഥമായും സുഖമായും ഉറങ്ങി.. ആകുലതകളും ആശങ്കകളും ദുസ്വപ്നങ്ങളുമില്ലാത്ത സ്വഛവും ശാന്തവും ആയ ഉറക്കം..!

18 July 2011

ലേബര്‍ ചെക്കിംഗ്

6

ഗള്‍ഫ് സ്മരണകള്‍-4
'ലേബര്‍ ചെക്കിംഗ്'മിക്ക പ്രവാസികളുടേയും പേടിസ്വപ്നമാണ്.. ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ വിസക്കാരല്ലാത്തവര്‍ക്കാണീ പ്രശ്നം അഭിമുഖീകരിക്കേണ്ടിവരുന്നത്. സാധാരണക്കാരായ പ്രവാസികളധികവും ഇങ്ങനെയുള്ളവരാണ്` താനും. ഈ ലേബര്‍ പേടിയിലാണ്` ബര്‍ദുബായിലെ ഒരു സൈന്‍ബോര്‍ഡ് കടയില്‍  ഞാന്‍ ജോലി ചെയ്തിരുന്നത്. ആറേഴ് മാസത്തെ കുത്തിയിരിപ്പിനും കാത്തിപ്പിനും ശേഷമാണ്` ചെറുതെങ്കിലും ഈ ജോലി തരപ്പെട്ടത്. ഏത് സമയത്തും പ്രതീക്ഷിക്കാവുന്നതാണ്` 'ജിബ് ബത്താക്ക' എന്ന ലേബര്‍ പോലിസിന്‍റെ ചോദ്യം! ലേബര്‍ പരിശോധനയുണ്ടെന്ന് കേട്ടാലുടനെ കടയുടെ പിറകുവശത്തുള്ള റൂമില്‍ ഒളിച്ചിരിക്കും !

എന്നെപ്പോലെ ആ കടയുടെ വിസക്കാരനല്ലാത്ത വേറൊരാള്‍ കൂടി അവിടെ ജോലി ചെയ്യുന്നുണ്ട്. പരിസരത്തെവിടെയെങ്കിലും ലേബര്‍ ചെക്കിംഗ് നടക്കുന്നുണ്ടെങ്കില്‍ പരസ്പരം വിവരം നല്കുമെന്നതിനാല്‍ ശ്രദ്ധിക്കാന്‍ സാധിക്കും.. പരിചയമുള്ള പലരും ഇത്തരത്തില്‍ പിടിയിലായിട്ടുണ്ട്.. 

 
പിടിക്കപ്പെട്ടാല്‍ പിന്നെ പുറത്തിറങ്ങുക പ്രയാസമാണ്, ബന്ധുക്കളാരെങ്കിലും എയര്‍ടിക്കറ്റ് കൊണ്ടുകൊടുത്താല്‍ കഴിയുന്നതും വേഗം നാട്ടിലേക്ക് കയറ്റി വിടും, ഇല്ലെങ്കില്‍ അധികൃതരുടെ കനിവുണ്ടാവുന്നതു വരെ ജയിലില്‍ കഴിയേണ്ടി വരും ! (ജയിലില്‍ അധികനാള്‍ കിടക്കേണ്ടിവരില്ല, ബന്ധുക്കളോ നാട്ടുകാരോ സുഹൃത്തുക്കളോ പരിചയക്കാരോ ആയ ആരെങ്കിലും സഹകരിച്ച് ടിക്കറ്റെടുത്തു കൊടുത്ത് സഹായിച്ചിരിക്കും. അതാണ്`പ്രവാസികലുടെ ഒരു രീതി..! ) സ്പോണ്‍സര്‍ ശ്രമിക്കുകയാണെങ്കില്‍ ചിലപ്പോള്‍ പുറത്തിറങ്ങാന്‍ സാധിക്കും. അങ്ങനെ രക്ഷപ്പെട ഭാഗ്യവാന്‍മാരുമുണ്ട്..! എങ്ങനെയൊക്കെയോ ഒരു വിസ സംഘടിപ്പിച്ച് ആദ്യമായി ഗള്‍ഫിലെത്തിയിട്ട് ഒന്നോ രണ്ടോ മാസം കഴിയുംബോഴേക്കും പിടിയിലായി നാട്ടിലേക്ക് മടങ്ങിപ്പോകേണ്ടിവന്ന ഹതഭാഗ്യരെത്ര..!?
വിസ, ബത്താക (ഐഡന്‍റിറ്റി കാര്‍ഡ്) തുടങ്ങിയ രേഖകളൊന്നുമില്ലാതെ വര്‍ഷങ്ങളോളം പിടി കൊടുക്കാതെ (പിടിക്കപ്പെടാതെ)പലയിടങ്ങളിലായി മാറി മാറി പണിയെടുക്കുന്നവരെത്ര..? അറബിവീടുകളിലെ അടുക്കളകളില്‍.. ഈത്തപ്പനത്തോട്ടങ്ങളില്‍.. ഒട്ടകങ്ങളുടേയും ആട്ടിന്‍പറ്റങ്ങളുടേയും കൂടെ.. നാട്ടില്‍ പോകാന്‍ കഴിയാതെ അടിമകളെപോലെ പേറുന്നവര്‍..! പറഞ്ഞാലും പറഞ്ഞാലും തീരാത്ത പ്രവാസിയുടെ നൊംബരങ്ങളുടേയും വേദനകളുടേയും കഥകള്‍.. 'ഗര്‍ഷോമുകളിലൂടെയും 'ഗദ്ദാമ'കളിലൂടെയും ആടുജീവിതങ്ങളിലൂടെയും പുനര്‍ജനിക്കുന്നു...!

9 July 2011

അച്ഛന്‍...!

4

പ്ളസ് വണിന്` ഇഷ്ടവിഷയത്തില്‍ അലോട്മെന്‍റ്‌ ലഭിച്ച സന്തോഷത്തിലാണവള്‍. ഇതുവരെ ടെന്‍ഷനായിരുന്നു! അലോട്മെന്‍റ്‌ കിട്ടുമോ, കിട്ടിയാല്‍ തന്നെ എവിടെയുള്ള സ്കൂളില്‍, ഏത് വിഷയത്തില്‍ ..? ഇപ്പോഴാണ്` സമാധാനമായത്. ഇനി പുതിയ സ്കൂള്‍, പുതിയ കൂടുകാര്‍, പുതിയ അധ്യാപകര്‍ .. എല്ലാം കൊണ്ടും പുതിയ അന്തരീക്ഷം .. അവള്‍ക്ക് ആകാംക്ഷയും ആശങ്കയുമായിരുന്നു.. വീട്ടിലെ അനുകൂലമല്ലാത്ത സാഹചര്യത്തിലും അവള്‍ക്ക് പഠനത്തില്‍ നല്ല നിലവാരവും ഉയര്‍ന്ന ഗ്രേഡുമുണ്ടായിരുന്നു. വീട്ടിലെ ദാരിദ്ര്യവും പട്ടിണിയും ..  വല്ലപ്പോഴും മാത്രം പണിക്ക് പോകുന്ന അചന്‍ , കിട്ടുന്ന കാശ് കുടിച്ചും കളിച്ചും കളയും ..!  


മെറിറ്റില്‍ അവസരം ലഭിച്ചില്ലെങ്കില്‍ പഠനം നിര്‍ത്തേണ്ടിവരുമെന്നും സ്വകാര്യവിദ്യാലയത്തില്‍ പോയിപഠിക്കാന്‍ സാധിക്കില്ലെന്നും അവള്‍ക്കറിയാമായിരുന്നു.
അത്കൊണ്ടാണവള്‍ക്ക് സന്തോഷാധിക്യം. 



അഡ്മിഷന്` സ്കൂളില്‍ രിപോര്‍ട് ചെയ്യേണ്ട ദിവസമാണിന്ന്. അതിന്` വേണ്ടിയാണ്` നേരത്തെ തന്നെ അച്ഛനോടൊപ്പം പുറപ്പെട്ടത്.
അച്ഛന്‍റെ കൂടെ നടക്കുംബോള്‍ കുട്ടിക്കാലത്ത് ഉത്സവത്തിനും മറ്റും പോകുംബോള്‍ അച്ഛന്‍റെ കൈ പിടീച്ച് നടക്കുമായിരുന്നത് അവള്‍ക്കോര്‍മ്മ വന്നു, കുറെ നാളുകള്‍ക്ക് ശേഷം ഇന്നാണ്` അച്ഛന്‍റെ കൂടെ പോകാന്‍ അവസരമുണ്ടാകുന്നത്.. അവള്‍ അച്ചനെ തൊട്ടുരുമ്മി നടക്കാന്‍ ശ്രമിച്ചു..



ബസ് കയറി സ്കൂളിലെത്തി, അഡ്മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീര്‍ന്നപ്പോള്‍ ഉച്ച കഴിഞ്ഞിരുന്നു. മടങ്ങുംബോള്‍ ഊണ്` കഴിക്കാമെന്ന് പറഞ്ഞ് അച്ഛന്‍ അവളേയും കൂട്ടി നഗരത്തിലെ ഒരു ഹോട്ടലില്‍ കയറി, വീട്ടില്‍ ചെന്നിട്ട് കഴിക്കാമെന്ന് അവള്‍ പറഞ്ഞെങ്കിലും അച്ഛന്‍ കൂട്ടാക്കിയില്ല. അച്ഛന്‍ കോഴിബിരിയാണിക്ക് ഓര്‍ഡര്‍ ചെയ്തു, അവള്‍ക്ക് അത്ഭുതമായി 'അച്ഛനിതെന്തു പറ്റി ആദ്യമായാണല്ലോ ഇങ്ങനെ' എന്നവള്‍ മനസാ പറഞ്ഞു. സപ്ളയര്‍ ഭക്ഷണസാധനങ്ങള്‍ ടേബിളില്‍ നിരത്തുന്നതിനിടയില്‍ ഒരാള്‍ വന്ന് അച്ഛനെ പുറത്തേക്ക് വിളിച്ചുകൊണ്ട്പോയി, അയാളാരാണെന്ന് അവള്‍ക്ക് മനസ്സിലായില്ല..!

'മോള്‍ ഭക്ഷണം കഴിച്ചോ അച്ചനിപ്പൊ വരും' പറഞ്ഞത് അപരിചിതനായിരുന്നു. അവള്‍ എന്ത് ചെയ്യണമെന്നറിയാതെ തന്‍റെ മുന്നിലുള്ള പ്ളേറ്റുകളിലേക്ക് നോക്കിയിരുന്നു. അപ്പുറത്തുമിപ്പുറത്തുമിരുന്ന്  ആളുകള്‍ ഭക്ഷണം കഴിക്കുന്നുണ്ട്. ഒരുള്‍ഭയം അവളെ ഗ്രസിച്ചു... പിന്നെ കൈ മെല്ലെ പാത്രത്തിലേക്ക് നീണ്ടു..വളരെ സാവധാനമാണവള്‍ ഭക്ഷണം കഴിച്ചത്.



ഏറെനേരത്തിന്` ശേഷമാണ്` അച്ഛന്‍ തിരിച്ചെത്തിയത്.
ഹോട്ടലില്‍നിന്ന് പുറത്തിറങ്ങുംബോള്‍ നേരത്തെ വന്നയാള്‍ അങ്ങോട്ട് വന്നു, റോഡിനെതിര്‍വശത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറിനടുത്ത് ചെന്ന് ഡോര്‍ തുറന്നു, അച്ഛന്‍ അയാളുടെ പിറകെ ചെന്ന് കാറില്‍ കയറി !  അവള്‍ മടിച്ചു മടിച്ചാണ്` കാറില്‍ കയറിയത്. എങ്ങോട്ടായിരിക്കും എന്നൊരു സന്ദേഹമുണ്ടായെങ്കിലും അച്ഛന്‍റെ കൂടെയാണല്ലോ എന്ന് കരുതി അവള്‍ ആശ്വസിച്ചു, അപരിചിതനും അച്ഛനും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അവള്‍ക്കൊന്നും മനസിലായില്ല.. അയാളൊരു മദ്യക്കുപ്പി  പിന്‍സീറ്റിലേക്ക് നീട്ടി, കിട്ടേണ്ട താമസം അച്ഛനത് മോന്താന്‍ തുടങ്ങി.. മദ്യത്തിന്‍റെ രൂക്ഷഗന്ധം അവളുടെ നാസാരന്ധ്രങ്ങളിലേക്ക് തുളച്ചുകയറി..!
  
കാര്‍ ഒരു വളവ് കഴിഞ്ഞ് കയറ്റം കയറുകയാണ്, എവിടേക്കാണ്` പോകുന്നതെന്ന് ചോദിക്കണമെന്നുണ്ട്, അപ്പോഴേക്കും അച്ഛന്‍ അര്‍ധബോധാവസ്ഥയിലേക്ക് വീണിരുന്നു ! ചോദിച്ചാല്‍ മറ്റെന്തെങ്കിലുമായിരിക്കും മറുപടി,  കാര്‍ മെയ്‌ന്‍ റോഡില്‍നിന്ന് വീതി കുറഞ്ഞ റോഡിലേക്ക് പ്രവേശിച്ചു, അല്പം പിന്നിട്ട ശേഷം ചെറിയൊരു ടെറസ് വീടിന്‍റെ മുന്നില്‍ ബ്രേക്കിട്ടു.   അയാള്‍ ഡോര്‍ തുറന്നു,

'ഇറങ്ങിക്കൊള്ളൂ !'



കാറില്‍നിന്നിറങ്ങി ഒരടി മുന്നോട്ട് വെച്ചപ്പോഴേക്കും അച്ഛന്‍ കാലുറക്കാതെ താഴെ വീഴുമെന്ന നിലയിലായിരുന്നു  അയാളുടനെ അച്ഛനെതാങ്ങിപ്പിടിച്ചു..! 
അധികം വീടുകളില്ലാത്ത ഉയര്‍ന്നൊരു പ്രദേശമായിരുന്നു അത്..
ആള്‍താമസമില്ലാത്ത വീടു പോലെ...  മുറ്റത്ത് ചാപിലകള്‍ ചിതറിക്കിടക്കുന്നു, കുറ്റിച്ചെടികള്‍ വളര്‍ന്ന് പൊന്തക്കാടായിരിക്കുന്നു..
അവള്‍ക്ക് വല്ലാത്ത പന്തികേടും പേടിയും തോന്നി.. ! തന്നെ എന്തിനാണിവിടെക്കൊണ്ടുവന്നിരിക്കുന്നതെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല ! അച്ഛനിതെന്ത് ഭാവിച്ചാണാവോ..!



അകത്ത്നിന്ന് മധ്യവയസ്കയായ ഒരു സ്ത്രീ വന്ന് ഇരുംബഴികളുള്ള പൂമുഖത്തെ വാതില്‍ തുറന്നു, ആയാള്‍ നേരെ അകത്തേക്ക് പോയി, തിരിച്ചുവന്ന്  ഒരു കവര്‍ അച്ഛന്‍റെ കയ്യില്‍ കൊടുത്തു അച്ഛനത് വേഗം അരയില്‍ തിരുകി !  കാശാണെന്ന് തോന്നുന്നു.. അതിനായിരിക്കും ഇവിടെ വരെ വന്നത്.. സ്കൂളില്‍ ക്ളാസ് തുടങ്ങുംബോഴേക്ക് യൂണിഫോമും പുസ്തകങ്ങളും മറ്റും വാങ്ങണായിരിക്കും ..!


നേരം സന്ധ്യയായിത്തുടങ്ങിയിരിക്കുന്നു.. ഇനി വേഗം തിരിച്ചു പോകാം ..  അമ്മ കാത്തിരിക്കുന്നുണ്ടാവും .. വൈകിയതെന്തെന്നോര്‍ത്ത് വിഷമിച്ചിരിക്കയാവും പാവം ..!  അവള്‍ പുറത്തിറങ്ങാന്‍ ഭാവിച്ചപ്പോള്‍ ആ സ്ത്രീ 'അകത്തേക്ക് വന്നോളൂ' എന്ന് പറഞ്ഞ് അവളുടെ കൈ പിടിച്ചു..! അയാള്‍ വാതില്‍ തഴിട്ട് പൂട്ടി ..!! അപ്പോഴേക്കും അചന്‍ പുറത്തിറങ്ങി നടന്നു തുടങ്ങിയിരുന്നു..
"അച്ഛാ.. അച്ഛാ.. ഞാനും വരുന്നൂ.. " എന്നവള്‍ അലറിക്കരഞ്ഞെങ്കിലും കേള്‍ക്കാഞ്ഞിട്ടാണോ അതോ എന്തോ അച്ഛന്‍ തിരിഞ്ഞു നോക്കിയില്ല.. മദ്യലഹരിയില്‍ ആടിയാടി നടന്നുപോകുന്ന അച്ഛനെ ഒന്നുമറിയാതെ അവള്‍ വീണ്ടും വീണ്ടും വിളിച്ചുകൊണ്ടേയിരുന്നു.. എങ്ങുനിന്നോ അരിച്ചെത്തിയ ഇരുളില്‍ അച്ഛന്‍റെ ‍രൂപം മറയുന്നതുവരെ...!
പിന്നെ താഴെ വീഴാതിരിക്കാന്‍ അഴികളീല്‍ പിടിച്ചു...!

1 July 2011

ഗള്‍ഫ്‌ സ്‌മരണകള്‍ 

2


 വൈകുന്നേരങ്ങളില്‍ നടക്കാനിറങ്ങുക പതിവാണ്, കൂട്ടിന്` തുല്യ ദുഖിതരായ (ജോലിയില്ലാത്തവര്‍) ആരെങ്കിലുമുണ്ടാവും .  താമസിക്കുന്ന ഫ്ളാറ്റില്‍ നിന്നിറങ്ങുന്നത് റഫ സ്ട്രീറ്റിലേക്കാണ്, മുന്നില്‍ ഈയിടെ പത്മശ്രീ നേടിയ ഡൊക്ടര്‍ ആസാദ് മൂപ്പന്റെ റഫ പോളി ക്ളീനിക്.  റഫ പൊലീസ് സ്റ്റേഷനും ടാക്സിസ്റ്റാന്റും കഴിഞ്ഞാല്‍ അബ്ര (ക്രീക്) അബ്രയുടെ തീരത്തുകൂടെ കടല്‍ കാറ്റേറ്റ് നടക്കാം .. ഇരിക്കാന്‍ ബെഞ്ചുകളുമുണ്ട്..ബര്‍ദുബായും ദേര ദുബായും തമ്മില്‍ വേര്‍തിരിക്കുന്ന പുഴ പോലെയാണ്` അബ്ര ! ഇരുകരയിലും  തലയുയര്‍ത്തി നില്ക്കുന്ന കൂറ്റന്‍ ബില്ഡിങ്ങുകള്‍ ..   സന്ധ്യക്ക് വിളക്കുകള്‍ തെളിയുംബോള്‍ അബ്ര വശ്യമനോഹരമായൊരു ദൃശ്യമായി മാറുന്നു..! അബ്രയില്‍ ബോട്ടുകള്‍ സഞ്ചരിക്കുന്നുണ്ട്, ബറ്ദുബായില്‍നിന്ന് ദേരയിലേക്കും തിരിച്ചും ബോട്ടുകള്‍ ടാക്സി സര്‍വീസ് നടതുന്നുണ്ട്,  സാധാരണക്കാരായ ജോലിക്കാര്‍ക്കും മറ്റും ഇത് പ്രയോജനകരമാണ്.



ദേരയിലേക്ക് റോഡുമാര്‍ഗം പോകുന്നതിന് `ഒരുഭാഗത്ത് ജലാന്തര്‍ഭാഗത്തുകൂടെ ശിന്തഗ ടണലും മറുഭാഗത്ത് മക്തൂം ബ്രിഡ്ജുമാണുള്ളത്. ടണലിനോട് ചേര്‍ന്ന് നടന്നു പോകാനുള്ള സബ്‌വേ സൌകര്യവുമുണ്ട്.  ക്രീക്കിനടുത്താണ്` കൂടെ താമസിക്കുന്ന താനൂര്‍ക്കാരനായ മുയ്തുട്ടിക്ക ജോലിയെടുക്കുന്ന കഫ്തീരിയ. മുയ്തുട്ടിക്ക അവിടത്തെ ബാര്‍വാലയാണ്. ഇടക്കൊക്കെ അവിടെനിന്ന് ചായയും സാന്ഡ്‌വിചും വാങ്ങി ഞങ്ങള്‍ ക്രീക്കിന്` സമീപമിരുന്ന് കഴിച്ചു കൊണ്ട് നാട്ടുവര്‍ത്തമാനം  പറഞ്ഞിരിക്കും . സന്ധ്യാ സമയത്തെ ക്രീക്കിന്റെ സൌന്ദര്യം ആസ്വദിക്കുകയുമാവാം .


അന്പതിനോടടുത്ത പ്രായമുള്ള മുയ്തുട്ടിക്ക തന്‍റെ യൌവനാരംഭത്തില്‍ തന്നെ പ്രവാസജീവിതം തുടങ്ങിയിരുന്നു. ഒരു സാധാരണ പ്രവാസിയുടെ എല്ലാ പ്രശ്നങ്ങളും പ്രയാസങ്ങളും അദ്ധേഹം  അനുഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ വിസ കാലാവധി തീര്‍ന്നിട്ട് രണ്ട് വര്‍ഷത്തിലേറെയായി.. യു എ ഇ ഗവണ്മെന്റിന്‍റെ കണ്ണില്‍ മുയ്തുട്ടിക്ക അനധികൃത താമസക്കാരനാണ്` ! നാട്ടില്‍ പോകണമെങ്കില്‍ ഇനി ലേബര്‍ പരിശോധനയില്‍ പിടിക്കപ്പെടണം .  മുയ്തുട്ടിക്ക അതിന്` തയ്യാറെടുത്തിട്ട് ഒരു വര്‍ഷം കഴിഞ്ഞു..


അദ്ദേഹത്തെകുറിച്ചൊരു സംഭവം റൂമില്‍ പറയുന്നത് കേട്ടിട്ടുണ്ട്. യഥാര്‍ത്ഥമാണോ എന്നറിയില്ല. ചിലപ്പോള്‍ ആരെങ്കിലും തമാശയായി പറഞ്ഞത് പിന്നീട് പാടിപ്പതിഞഞതാവാം..!
 ഒരിക്കല്‍  പരിശോധനക്കായി ലേബര്‍ പൊലീസ് വാഹനവുമായി കടയുടെ തൊട്ടപ്പുറത്ത് വന്നു. പൊലിസ് മറ്റൊരു കടയിലേക്ക് കയറിയപ്പോള്‍ മുയ്തുട്ടിക്ക വാഹനത്തില്‍ കയറിയിരുന്നു, പിടിക്കപ്പെട്ട രണ്ട്പേര്‍ അതിലുണ്ടായിരുന്നു, പൊലിസ് തിരിച്ചുവന്നപ്പോള്‍ മൂന്നാമതൊരാളെ കണ്ട് മുയ്തുട്ടിക്കയെ ഇറക്കിവിട്ടത്രെ..!

പിന്നെയും രണ്ട് വര്‍ഷം കഴിഞ്ഞാണ്` അദ്ദേഹത്തിന്` നാട്ടില്‍ പോകാന്‍ സാധിച്ചത്..!