26 September 2011

സിം കാര്‍ഡ്

7



കൂട്ടുകാര്‍ക്കെല്ലാം മൂന്നും നാലും മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുള്ളതുപോലെ അവനും വാങ്ങി ഒരു സിം കൂടി..
തികച്ചും സൌജന്യമായി..!
പുതിയ നംബറില്‍ നിന്ന് 'അനോണിമസ്' കോളുകള്‍ വിളിച്ച് അവന്‍ നിര്‍വൃതി കൊണ്ടു ..! 
പലപ്പോഴും തെറിയഭിഷേകത്താല്‍
ഇളിഭ്യനായെങ്കിലും അത് പുറത്ത് കാണിച്ചില്ല..!
ഇടക്കൊക്കെ പൈങ്കിളിനാദം കേട്ട് കോരിത്തരിച്ചു..!
അങ്ങനെ അവന്‍ 'ലൈനില്‍ ലൈവായി' തുടര്‍ന്നു...

നിനച്ചിരിക്കാതെ ഒരു ദിവസം പൊലീസ് വന്ന് പിടിച്ചുകൊണ്ട് പോകുംബോള്‍ അവന്‍ വിളിച്ച നംബറുകളിലേക്കുള്ള കാളുകളെല്ലാം ഡിസ്കണക്റ്റ് ചെയ്യപ്പെട്ടിരുന്നു..!!

16 September 2011

പ്രാവുകള്‍

15


കുഞ്ഞ് നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്നപ്പോ അയാ തന്‍റെ പരുപരുത്ത കൈ കൊണ്ട് വായ പൊത്തിപ്പിടിച്ചു..! കുഞ്ഞ് കാലിട്ടടിക്കാ തുടങ്ങി തൊട്ടടുത്ത് കിടക്കുകയായിരുന്ന അവ ചാടിയെഴുന്നേറ്റു,  അയാളുടനെ കൈ വലിച്ചു. വിരലുക വക്രമായിത്തന്നെയിരുന്നു പരിഭ്രമത്തോടെ അവ കുഞ്ഞിനെയെടുത്ത് മാറോടണച്ചു...  ക്രുദ്ധയായ അവളുടെ ദൃഷ്ടിയില്‍നിന്ന് അയാ മുഖം തിരിച്ചു... കുഞ്ഞിന്‍റെ കരച്ചി ഉച്ചത്തിലായി മാതൃത്വം വിങ്ങി,..  മാറിടം ഒരിക്ക കൂടി സ്നേഹാമൃതം ചുരന്നു, കുഞ്ഞിന്‍റെ നിര്‍മലമായ അധരങ്ങ വിടര്‍ന്നു.. കളങ്കമേശാത്ത നയനങ്ങ അമ്മയുടെ മുഖത്തെ ഭാവസാന്ദ്രതയും വികാരനൈര്‍മല്യവും ഒപ്പിയെടുത്തു...!

കട്ടിലിന്‍റെയറ്റത്ത് തന്‍റെ കൈകളിലേക്ക് ഖിന്നനായി നോക്കിയിരിക്കുകയാണയാ..! നാല് മാസം മാത്രം പ്രായമായ കുഞ്ഞിന്‍റെ മുഖത്തായിരുന്നു അല്പം മുമ്പ് വരെ ആകൈക ! കുഞ്ഞിന്` ആയുസ് ഇനിയും ബാക്കിയുണ്ടായിരുന്നിരിക്കണം...

'ഇത് തനി ഭ്രാന്ത് തന്ന്യാ...!?'

അവളുടെ വാക്കുകളി അടക്കാനാവാത്ത കോപവും സങ്കടവുമുണ്ടായിരുന്നു.

'എന്താണിങ്ങനെ.. വീണ്ടും..?!  നമുക്ക് ഒരു പെണ്‍കുട്ടിയല്ലേയുള്ളൂ..  അതും ആദ്യത്തേത് രണ്ടും ആണ്‍കുട്ടികളും.. എപ്പോഴും പ്രാര്‍ത്ഥനകളും നേര്‍ച്ചകളും നടത്തീര്‌ന്നില്ലേ,   ദൈവമേ ഇത്തവണ ഒരു പെണ്‍കുഞ്ഞിനെ തരണേന്ന്..  ജനിക്കുന്നതിന്` മുന്‍പ് നാമവള്‍ക്ക് പേരിട്ടില്ലേ..!  എന്നിട്ടിപ്പോ..?!

അവളുടെ ഗദ്ഗദവും തേങ്ങലും ശക്തിയായി, മിഴികള്‍ നിറഞ്ഞു തുളുംബി... 

പെണ്‍കുട്ടി പിറന്നത് മുതല്‍ അയാളുടെ പ്രകൃതം തീര്‍ത്തും വ്യത്യസ്തവും അത്ഭുതകരവുമായി മാറിയിരുന്നു. പലപ്പോഴും കുഞ്ഞിനെയെടുത്ത് ലാളിക്കുകയും ഓമനിക്കുകയും ചെയ്യും, ഓരോ കിന്നാരം പറയുന്നത് കേള്‍ക്കുംബോള്‍ അവളുടെ മനം സന്തോഷഭരിതമാകും,..  താന്‍ ഭാഗ്യവതിയാണെന്ന് അന്തരംഗം മന്ത്രിക്കും..!

ചിലപ്പോള്‍ കുഞ്ഞിനെ ക്കാണുംബോള്‍ അയാളുടെ സ്വഭാവവും പ്രകൃതവും മാറും..! പല്ലുകള്‍ കടിച്ചുപിടിച്ച് വല്ലാത്ത മാനസികപിരിമുറുക്കം അനുഭവിക്കുന്ന പോലെ.. ചെറുതായൊന്ന് കരയുംബോഴേക്ക് അയാള്‍ കുഞ്ഞിനെ അടിക്കും.. കരച്ചില്‍ ഉച്ചത്തിലാവുംബോലള്‍ വായ പൊത്തിപ്പൊടിക്കും..!!

ഈ നാല്` മാസങ്ങള്‍ക്കിടയില്‍ അയാളുടെ പ്രകൃതത്തിന്`‍ പലതവണ ഇങ്ങനെ മാറ്റം സംഭവിച്ചു.! അവള്‍ നിസ്സഹായതയോടെയും വര്‍ധിച്ച സങ്കടത്തോടെയും അയാളെ നോക്കി, അയാളാകട്ടെ തന്‍റെ കയ്യില്‍നിന്ന് കണ്ണെടുക്കാതെ ഒരേയിരിപ്പാണ്..!  അധികനേരം അവള്‍ക്കത് കണ്ടിരിക്കാനായില്ല, കുഞ്ഞിനെ വിരിപ്പില്‍ കിടത്തി, അവള്‍ മുഖം പൊത്തിക്കരഞ്ഞു..

ഒരു കരസ്പര്‍ശം അവളുടെ തല ഉയര്‍ത്തി .. സജലങ്ങളായ
മിഴികളില്‍ ക്ഷമാപണവുമായി അയാള്‍...  അവള്‍ കരഞ്ഞുകലങ്ങിയ കണ്ണുകള്‍ തുടച്ചുകൊണ്ട് അയാളെ സാകൂതം നോക്കി.. അവളുടെ വാടിയ മുഖം മെല്ലെ ഉയര്‍ത്തിക്കൊണ്ട് അയാള്‍ പറഞ്ഞു.

'എന്നോട് ക്ഷമിക്ക് ഞാനെന്താണ്` ചെയ്തതെന്ന് സത്യമായിടുമെനിക്കറിയില്ല'

'നിങ്ങളിത് അറിയാതെ ചെയ്യുന്നതല്ല, പെണ്‍കുഞ്ഞ് ജനിച്ചത് നിങ്ങള്‍ നാശമായി കാണുന്നു, ആണ്‍കുഞ്ഞിന്റെ ജനനത്തില്‍ സന്തോഷിക്കുന്നു.. നിങ്ങള്‍ കൊലപാതകിയാണ്` ! കൊല്ലാന്‍ വിചാരിക്കുന്നവരും കൊലപാതകികള്‍ തന്നെ..!

കോപത്താല്‍ അവള്‍ അട്ടഹസിക്കുകയായിരുന്നു !  അയാളതിന്` മറുപടിയൊന്നും പറയാതെ ശാന്തനായി ഇരുന്നു, നയനങ്ങ നിറഞ്ഞിരുന്നു.. അധരങ്ങ വിതുമ്പുന്നുണ്ടായിരുന്നു.. അത് കണ്ടപ്പോ അയാളുടെയടുത്ത് ചെന്നിരുന്ന് ചുമലി കൈ വെച്ചുകൊണ്ടവ പറഞ്ഞു.

'നിങ്ങള്‍ക്കെന്ത് പറ്റി.. ?
അവള്‍ ചോദ്യഭാവത്തില്‍ അയാളെ നോക്കി ! പിന്നെ തലയണയെടുത്ത് ചാരി വെച്ചു കൊടുത്തു, ശേഷം അയാളുടെ സമീപമിരുന്നു.
ഏറെ നേരത്തെ മൌനത്തിന്` ശേഷം ദീര്‍ഘമായി നിശ്വസിച്ചു കൊണ്ട് അയാ പറഞ്ഞു...

'നമുക്കീ കുഞ്ഞിനെ വേണ്ട...!'

അവ ഞെട്ടിത്തെറിച്ചു. ആ വാക്കുക അവള്‍ക്കെന്നല്ല ഒരമ്മയ്ക്കും താങ്ങാവുന്നതിലുമപ്പുറമായിരുന്നു..!

'എന്താ പറഞ്ഞത് എന്‍റെ കുഞ്ഞിനെ വേണ്ടെന്നോ!'

ഒരു ഭ്രാന്തിയെപോലെ അവ അലറി..

'അതെ ഇത് നിന്‍റെ കുഞ്ഞാണ്, എന്‍റേതല്ല...!!?'

എടുത്തടിച്ചതു പോലെയുള്ളതും ഇരുതലമൂര്‍ച്ചയുള്ളതുമായ അയാളുടെ വാക്കുകള്‍ ഇടിത്തീ പോലെ അവളുടെ മേ പതിച്ചു ! ഒന്നു പൊട്ടിക്കരയാ പോലുമാവാതെ അവ ബോധരഹിതയായി കട്ടിലി വീണു...

എത്ര നേരം അങ്ങനെ കിടന്നെന്നറിയില്ല, ജാലകത്തിലൂടെ വീശിയെത്തിയ തണുത്ത കാറ്റിന്‍റെ തലോടലേറ്റാണവള്‍ കണ്ണു തുറന്നത്.. പുറത്ത് മഴ തിമര്‍ത്ത് പെയ്യുന്നുണ്ടായിരുന്നു.. ഒരുള്‍വിളിയാലെന്ന പോലെ അവള്‍ സമീപം തപ്പി നോക്കി.. അവള്‍ കട്ടിലില്‍ നിന്ന് ചാടിയെഴുന്നേറ്റു..! കുഞ്ഞ് അവിടെയില്ലായിരുന്നു !

മോളേ.. മോളേ.. എന്നലറി വിളിച്ചുകൊണ്ടവള്‍ വീടിനുള്ളില്‍ മുക്കുമൂലകളില്‍ പരതി, പരിഭ്രാന്തയായി പരക്കം പാഞ്ഞു..! പുറത്തിറങ്ങി വീടിനു ചുറ്റും ഓടി !

ഇറയത്തുള്ള പ്രാവിന്‍കൂടിനടുത്തെത്തിയപ്പോള്‍ ഒരു ചിറകടി ശബ്ദം കേട്ട് അവള്‍ അങ്ങോട്ട് നോക്കി, ഒരു പ്രാവിന്‍കുഞ്ഞ് താഴെ കിടന്ന് പിടയുന്നു..! കഴുത്തിലെ മുറിവില്‍നിന്ന് രക്തമൊലിക്കുന്നു..  ആ പിടച്ചില്‍ അവളുടെയുള്ളിലേക്ക് പടര്‍ന്നു..  !
പെട്ടെന്ന് വീട്ടിനുള്ളില്‍ നിന്ന് ഒരു കരച്ചില്‍ കേട്ട പോലെ..! അവള്‍ അകത്തേക്ക് ഓടിച്ചെന്നു, കുഞ്ഞ് അയാളുടെ കയ്യില്‍ കിടന്ന് പിടായുന്ന പോലെ അവള്‍ക്ക് തോന്നി,,

അവള്‍ വാ പിളര്‍ന്ന് അയാളെ തുറിച്ചു നോക്കി,, പെട്ടെന്ന് കുഞ്ഞിനെ അയാളില്‍ നിന്ന് പിടിച്ചുവാങ്ങി മാറോടണച്ചു,, തെരുതെരെ ഉമ്മ വെച്ചു,, അടുത്ത നിമിഷം അയാള്‍ക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന്` മുന്‍പ് കുഞ്ഞിനെ മാറോടണച്ചു പിടിച്ച് ഭയവിഹ്വലയായി ഇടം വലം നോക്കാതെ വീടിന്` പുറത്തേക്കോടി.. ഇരുള്‍ പരന്നു തുടങ്ങിയ വഴിയിലേക്ക്.. തിമര്‍ത്തു പെയ്യുന്ന മഴയിലേക്ക്...!!






 10 - 01 - 1999 ലെ
'ചന്ദ്രിക' വാരാന്തപ്പതിപ്പില്‍
പ്രസിദ്ധീകരിച്ചത്
(ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്)

4 September 2011

പ്രയാണം

11



അവന്‍ ഇടിമുഴക്കമായി,
അവള്‍ മിന്നല്‍പിണരും..
അവര്‍ ദിഗന്തങ്ങളെ     പ്രകംബനം കൊള്ളിച്ചു...

അവന്‍ കൊടുങ്കാറ്റായി
അവള്‍ പേമാരിയും..
അവര്‍ വനാന്തരങ്ങളില്‍     കോരിച്ചൊരിഞ്ഞു...

അവന്‍ പ്രവാഹമായി,
അവള്‍ പുഴയും ..
അവര്‍ താഴ്വരകളെ തഴുകിയൊഴുകി...

അവന്‍ അലറും തിരമാലയായി,
അവള്‍ അനന്തസാഗരവും...
അവര്‍ തീരങ്ങളെ പുളകമണിയിച്ചു...



അവന്‍ കപ്പിത്താനായി,
അവള്‍ യാനപാത്രവും ..
അവര്‍ സപ്തസാഗരങ്ങള്‍ കടന്നു..

അവന്‍ പഥികനായി,
അവള്‍ പാഥേയവും..
അവര്‍ സൈകതങ്ങള്‍ താണ്ടി..


അവന്‍ ചിറകുകളായി
അവള്‍ വിഹംഗവും...
അവര്‍ ചക്രവാളങ്ങളിലേക്ക് പറന്നകന്നു...


അവന്‍ ദേഹമായി,
അവള്‍ ദേഹിയും...
അവര്‍ അതിരുകളില്ലാത്ത ലോകത്തേക്ക്
                                            യാത്രയായി...!




29 August 2011

1



സഹയാത്രികര്‍ക്ക്,

ഹൃദയം നിറഞ്ഞ
ഈദ് ആശംസകള്‍ ...!!

17 August 2011

ഒരു പ്രവാസിയുടെ ഓര്‍മക്ക്...

6

മുറബ്ബ റൌണ്‍ട് - അല്‍ ഐന്‍
അവധിക്ക് നാട്ടില്‍ പോയി തിരിച്ചു വന്ന ശേഷമാണ്‍ മുയ്തീന്‍ക്കയെ ആദ്യമായി കാണുന്നത്.. സ്വദേശത്ത് പോയി തിരിച്ചു വന്ന ഒരു പ്രവാസിയുടെ മനസ് കുറച്ചു ദിവസത്തേക്ക് സദാ പ്രക്ഷുബ്ധമായിരിക്കും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍കള്‍ ..! ആനന്ദകരവും ആസ്വാദ്യകരവുമായൊരു പുലര്‍കാലസ്വപ്നത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന പോലെ.. വീടും നാടും കുടുംബവും കുട്ടികളുമൊക്കെയായി ആഹ്ളാദകരമായ അന്തരീക്ഷത്തില്‍ നിന്ന് പിഴുതെടുത്ത മനസ്, പ്രവാസജീവിതത്തിലെ ആവര്‍ത്തനവിരസമായ ദിനചര്യകളും ചുറ്റുപാടുകളുമായി ഇണങ്ങിച്ചേരുവാന്‍ അല്പം ക്ളേശിക്കുമെങ്കിലും ഒഴിച്ചുകൂടാനാവാത്ത ഈ അനിവാര്യതകളുമായി സമരസപ്പെടുകയല്ലാതെ നിര്‍വ്വാഹമില്ല .. സ്വയം കൃതാനര്‍ത്ഥമായതിനാല്‍ പരിദേവനള്‍ക്ക് പ്രസക്തിയില്ല താനും ..!



ഒരു നോംബ്കാലമായിരുന്നു, വൈകുന്നേരം ജോലിയില്ലാത്തതിനാല്‍ നേരം വൈകിയാണ്` ഞാന്‍ താമസസ്ഥലത്തെത്തിയത്, പ്രധാനകവാടത്തിലെ ത്തിയപ്പോള്‍ 50 - 55 വയസ് തോന്നിക്കുന്ന ഒരാള്‍ അകത്ത് നിന്ന് വേഗത്തില്‍ പുറത്തേക്കിറങ്ങി പോയി. വിവിധജില്ലക്കാരായ പത്തിരുപത് പേര്‍ താമസിക്കുന്ന. കേരളത്തിന്‍റെ ഒരു പരിച്ഛേദമായ ഞങ്ങളുടെ വില്ലയില്‍ ഇങ്ങനെയൊരാള്‍ താമസിക്കുന്നില്ലല്ലോ.. ചിലപ്പോള്‍ ആരെയെങ്കിലും കാണാന്‍ വന്നതായിരിക്കും ..!
പിന്നീടാണറിഞ്ഞത് ഞങ്ങള്‍ക്ക് രണ്ട് നേരം ഭക്ഷണം ഉണ്ടാക്കിത്തരുന്ന മുയ്തീന്ക്കയാണ്` അതെന്നും ഒരുപാട് കഷ്ടപ്പാടുകളും പ്രയാസങ്ങളുമുള്ള ആളാണെന്നും ..!  

കാല്‍ നൂറ്റാണ്ടിലേറെയായി മുയ്തീന്‍ക്ക ഗള്‍ഫിലെത്തിയിട്ട്. മലബറില്‍നിന്ന് ഗള്ഫിലേക്കുള്ള പ്രവാഹത്തിലെ ഒരു കണ്ണിയായി,  മലപ്പുറം ജില്ലയിലെ ഒരുള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് വാഹനം  കയറിയത് എല്ലാവരേയും പോലെ ഏറെ പ്രതീക്ഷകളോടെയായിരുന്നു. യു.എ.ഇ യിലെ വിവിധ ഭാഗങ്ങളി പല  ജോലികളും ചെയ്തെങ്കിലും എല്ലാം താല്കാലികവും തുച്ഛമായ വേതനം മാത്രമുള്ളതുമായിരുന്നു. ചെറുതെങ്കിലും സ്വന്തമായി എന്തെങ്കിലും ചെയ്യുകയാണുത്തമമെന്ന് കണ്ടാണ്` കുറച്ച് പൈസ ഒപ്പിച്ച് അദ്ദേഹം ഒരു ഗ്രോസറി തുടങ്ങാന്‍ തീരുമാനിച്ചത്. ജോലി ചെയ്യാനുള്ള ഓട്ടവും പൈസക്കുള്ള പരക്കം പാച്ചിലുമായി അത് വിചാരിച്ചത്ര എളുപ്പമായിരുന്നില്ല..  എങ്കിലും മുയ്തീന്‍ക്ക പ്രതീക്ഷ കൈവിടാതെ പരിശ്രമം തുടര്‍ന്നു, വളരെ പ്രയാസപ്പെട്ടാണെങ്കിലും അത് യാഥാര്‍ത്ഥ്യമായി.. അല്‍ ഐന്‍ നഗരത്തിന്‍റെ ഹൃദയഭാഗത്തല്ലെങ്കിലും അധികം ഉള്ളിലുമല്ല.. തുടക്കത്തിലുള്ള പ്രശ്നങ്ങളുണ്ടായെങ്കിലും പിന്നെ തരക്കേടില്ലാത്ത നിലയില്‍ മുന്നോട്ട് പോയി. ബാധ്യതകളൊക്കെ സമയത്തിന്` മുംബ് തന്നെ തീര്‍ക്കാന്‍ സാധിച്ചു..


മൂന്ന് നാല്` വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും കച്ചവടം വളരെ നല്ല നിലയിലായി.. കട വികസിപ്പിക്കണമെന്നും സൌകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറണമെന്നും അദ്ദേഹം ആലോചിച്ചു തുടങ്ങി. ഇപ്പോഴുള്ള കെട്ടിടം പഴയതായതിനാല്‍ പൊളിച്ചുകളയാന്‍ സാധ്യതയുമുണ്ട്..  അധികം താമസിയാതെ അദ്ദേഹത്തിന്‍റെ ആഗ്രഹം സഫലമായി, കുറച്ചപ്പുറത്തുള്ള ഒരു ബില്‍ഡിംഗില്‍ സൌകര്യപ്രദമായ രീതിയില്‍ ഷോപ് ലഭിച്ചു, അങ്ങനെ മുയ്തീന്‍ക്കയുടെ അശ്രാന്ത പരിശ്രമത്താല്‍ ആ കട നല്ല സൌകര്യമുള്ളൊരു ഷോപായി ഉയര്‍ന്നു.. രണ്ട്മൂന്ന് പേരെ ജോലിക്ക് വെച്ചു..
അധികമൊന്നും വിദ്യാഭ്യാസമില്ലാത്ത മുയ്തീന്‍ക്ക പ്രവാസി മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടു, ബന്ധുക്കളിലേക്കും നാട്ടുകാരിലേക്കും സഹായഹസ്തം നീണ്ടു..

 മുയ്തീന്‍ക്കയുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടായി.. നാട്ടില്‍ സ്ഥലം വാങ്ങി സൌകര്യപ്രദമായ വീട് പണിതു, അടുത്തുള്ള അങ്ങാടിയില്‍ വാടകകെട്ടിടം നിര്‍മ്മിച്ചു
മൂത്ത മകളെ നല്ല നിലയില്‍ വിവാഹം ചെയ്തയച്ചു, രണ്ടാമത്തെ മകളുടെ വിവാഹമുറപ്പിച്ചു.. ഇത്രയുമായപ്പോഴേക്ക് അദ്ദേഹത്തിന്‍റെ പ്രവാസ ജീവിതം രണ്ടു പതിറ്റാണ്ട് കഴിഞ്ഞിരുന്നു..
തൊഴിലാളികളെ അമിതമായി വിശ്വസിക്കുകയും ബ്ലാങ്ക് ചെക്കുകള്‍ പോലും ഒപ്പിട്ടു നല്‍കുകയും ചെയ്തിരുന്ന അദ്ദേഹം ഒരു തവണ നാട്ടില്‍ പോയി നാല്` മാസം കഴിഞ്ഞ് തിരിച്ചു വന്നപ്പോഴേക്കും സ്ഥാപനം ഏതാണ്ട് തകര്‍ന്ന അവസ്ഥയിരുന്നുവെന്ന് മാത്രമല്ല, ഭീമമായ സംഖ്യ ബാധ്യതയായി ചുമലില്‍ വീഴുകയും ചെയ്തു..! തൊഴിലാളികളുടെ  വഞ്ചനയും പിടിപ്പുകേടും മൂലം ഇടപാടുകാര്‍ക്ക് നല്‍കാനുണ്ടായിരുന്ന സംഖ്യ വളരെ വലുതായിരുന്നു...! ചെക്കുകള്‍ മടങ്ങിയ കേസുകള്‍ വേറെയും ..  സാധനങ്ങള്‍ കുറവായതിനാല്‍ ആരും കടയില്‍ കയറാത്ത അവസ്ഥ..  കട മുന്നോട്ട് കൊണ്ട്പോകാന്‍ കഴിയാത്ത വളരെ മോശമായ സാഹചര്യമായതിനാല്‍ നഷ്ടത്തിനാണെങ്കിലും വില്‍ക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി..!!
കഷ്ടപ്പെട്ട്, വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയെടുത്ത സ്ഥാപനം  കൈവിട്ടുപോവുക മാത്രമല്ല, സാംബത്തിക ബാധ്യതകള്‍ തീര്‍ക്കുന്നതിന്` നാട്ടിലെ വീടും സ്ഥലവും കെട്ടിടവുമെല്ലാം വില്‍ക്കേണ്ട ഗതികേടിലുമായി.. കുടുംബത്തിന്റെ താമസം വാടകവീട്ടിലായി 
രണ്ടാമത്തെ മകളുടെ വിവാഹം മുടങ്ങുകയും ചെയ്തു..!
ഇപ്പോള്‍ അഞ്ച് വര്‍ഷമാകാറായി മുയ്തീന്‍ക്ക നാട്ടില്‍ പോയിട്ട്.. കടബാധ്യതകള്‍ ഇനിയും ബാക്കി നില്‍ക്കുന്നു.. വിസ, ബത്താക്ക തുടങ്ങിയ പ്രശ്നങ്ങള്‍ .. പഴയ പോലെ ഓടിച്ചാടി പണിയെടുക്കാനാവാത്ത  ശാരീരികവും ആരോഗ്യപരവുമായ പ്രയാസങ്ങള്‍ ... ! 

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മുയ്തീന്‍ക്ക പരാതികളും പരിദേവനങ്ങളുമില്ലാതെ പ്രതീക്ഷയോടെയും പ്രര്‍ത്ഥനയോടെയും തനിക്ക് കഴിയുന്ന ജോലികള്‍ ചെയ്തു... അങ്ങനെയാണ്` ഭക്ഷണമുണ്ടാക്കുന്ന 'ഉസ്താദ്'ആയി മുയ്തീന്ക്ക ഞങ്ങള്‍ക്കിടയിലേക്ക് വന്നത്.. പ്രവാസകാലത്തെ നൊംബരങ്ങളിലും നേരംബോക്കുകളിലും പങ്കാളിയായി..!

മുയ്തീന്‍ക്ക എന്ന പേര്‍ യഥാര്‍ത്ഥമല്ല, അദ്ദേഹമിപ്പോള്‍ എവിടെയാണെന്നറിയില്ല.. പ്രവാസ ജീവിതത്തില്‍ നിന്നുള്ള മടക്കയാത്രയിലെവിടെയോ വെച്ചു മറന്ന, നഷ്ടപ്പെടാന്‍ ഒന്നും ബാക്കിവെച്ചിട്ടില്ലാത്തൊരു പാവം പ്രവാസിയുടെ ദൈന്യമുഖം നാലഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു റമദാനില്‍ ഓര്‍ത്തെടുക്കുകയാണ്..!

6 August 2011

നോംബുകാരന്‍

22



  
 അങ്ങാടിയിലേക്കിറങ്ങിയതായിരുന്നു ഞാന്‍, നോമ്പാണല്ലോ കുറച്ച് പഴങ്ങളും പച്ചക്കറിയുമൊക്കെ വാങ്ങണം, മഴക്കാലമാണെങ്കിലും പഴങ്ങള്‍ക്കൊക്കെ വില കൂടുതല്‍ തന്നെ..  
ഒഴിഞ്ഞ കടത്തിണ്ണയില്‍ രണ്ട്മൂന്ന് പേര്‍ സംസാരിച്ചിരിക്കുന്നത്കണ്ട് ഞാന്‍ അങ്ങോട്ട് ചെന്നു..
'നമ്മുടെ മറ്റേ പാര്‍ടിയില്ലേ...' 'ഓ അവനോ.. അവന്‍റെ കാര്യം പറയണ്ട..'
ഞാനും കൂട്ടത്തില്‍ കൂടി..! നോമ്പുകാരനാണെന്ന വിചാരമുണ്ടായെങ്കിലും ഞാന്‍ സംസാരത്തില്‍ കത്തിക്കയറി.. 
 'ചങ്ങാതീ നിന്‍റെ കൂടെ വരാന്‍ ലജ്ജ തോന്നുന്നു, ഒരാളെപറ്റി എന്തൊക്കെയാണ്` നീ തട്ടി വിട്ടത്..!'
അവിടെനിന്ന് പിരിഞ്ഞയുടനെ നോമ്പ് പറഞ്ഞത് കേട്ട് ഞാന്‍ ഇളിഭ്യനായി തല താഴ്ത്തി..! സാധനങ്ങള്‍ വാങ്ങി കടയില്‍നിന്നിറങ്ങുംബോള്‍ ഒരു യാചകന്‍ വന്നു കൈ നീട്ടി.. 'ചില്ലറയൊന്നുമില്ലെ'ന്ന് പറഞ്ഞ് ഞാന്‍ തിരിഞ്ഞ് നടന്നു
'നീ ചെയ്തത് ഒട്ടും ശരിയായില്ല, അയാള്‍ക്കെന്തെങ്കിലും കൊടുക്കാമായിരുന്നു,, റമദാന്‍ മാസമല്ലേ..!'
ശരിയാണ്` ഒരവസരം കളഞ്ഞു..
വീട്ടിലെത്തുമ്പോള്‍ അയല്‍വാസികളിലൊരാള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.. കാശ് കടം ചോദിക്കാന്‍ വന്നതാണ്, തിരിച്ചുകിട്ടാന്‍ പ്രയാസമാണ്, എങ്ങനെയെങ്കിലും ഒഴിവാക്കിയേപറ്റൂ..!
'ഞാനൊരാള്‍ക്ക് കുറച്ചു പൈസ കൊടുക്കാനുണ്ടായിരുന്നു, അയാളത് പെട്ടെന്ന് തിരിച്ചു ചോദിച്ചു, ഇന്നാണത് കൊടുത്തത്.. ഇനിയിയിപ്പോ എന്താ ചെയ്യാ..!' അയല്‍വാസി നിരാശനായി തിരിച്ചുപോയി..!
'നീ അയാളോട് പച്ചക്കള്ളമല്ലേ പറഞ്ഞത്..?'  
'അവനെ ഒഴിവാക്കാന്‍ വേറെ മാര്‍ഗമില്ലായിരുന്നു..!'

"ഇനിയിപ്പോ വിശപ്പും ദാഹവും സഹിച്ച് നീയെന്നെ പിടിച്ചു വെക്കുന്നത് അര്‍ത്ഥശൂന്യമാണ്`" 
നോമ്പ് സലാം പറഞ്ഞ് പുറത്തിറങ്ങി പടി കടന്ന് അപ്രത്യക്ഷമായി..! ഞാന്‍ വിഷണ്ണനായി നോക്കി നില്‍ക്കെ പള്ളിയില്‍ നിന്ന് ബാങ്ക് വിളി ഉയര്‍ന്നു..!