Showing posts with label കുറിപ്പുകള്‍. Show all posts
Showing posts with label കുറിപ്പുകള്‍. Show all posts

12 May 2012

ദയവായി ക്യുവില്‍ തുടരുക..!

14



ഉദ്യോഗസ്ഥരുടെ ശമ്പളം ബാങ്ക് വഴിയായത് സൌകര്യമായി .. ആവശ്യമുള്ള പൈസ എ.ടി.എമ്മില്‍ നിന്ന് പിന്‍വലിച്ചാല്‍ മതിയല്ലോ മുഴുവന്‍ ശമ്പളവും കയ്യില്‍ വാങ്ങി സൂക്ഷിക്കേണ്ടതുമില്ല.. ഓരോ മാസത്തേയും ബാലന്‍സ് അക്കൌണ്ടില്‍ ഡെപ്പോസിറ്റായി കിടന്നുകൊള്ളും ഇതില്‍ പരം സൌകര്യമെന്ത്..  ? ആനനലബ്ധിക്കിനിയെന്ത് വേണം ..! എ.ടി.എമ്മിന്` മുന്നില്‍ ചെന്നപ്പോള്‍ നീണ്ട ക്യു കണ്ട് ഞാനന്തം വിട്ടു.. ഒന്നു രണ്ട് മണീക്കൂര്‍ ക്യൂവില്‍ കുന്തം വിഴുങ്ങിയ പോലെ നിന്നപ്പോള്‍ ഈ സവിധാനത്തെ ശപിച്ചു കൊണ്ടിരുന്നു.. മുമ്പ് ഒരു തടസ്സവുമില്ലാതെ കയ്യില്‍ കിട്ടിയിരുന്നതാണ്.. 

ഏറെ നേരം ക്യുവില്‍ നിന്നിട്ടാണെങ്കിലും ഊഴമെത്തിയപ്പോള്‍ ഞാന്‍ ഗമയില്‍ തന്നെ കാര്‍ഡ് യന്ത്രത്തിന്റെ വായില്‍ തിരുകി.. 
please remove your card and insert again..!  

എന്ന സന്ദേശം കണ്ട് ഞാന്‍ കാര്‍ഡ് എടുത്ത് വീണ്ടും തിരുകിക്കയറ്റി.. ഫലം തഥൈവ.. എടിഎമ്മില്‍ നിന്ന് മുമ്പും കാശ് പിന്‍വലിച്ചിട്ടുണ്ടല്ലോ.. ഇപ്പഴെന്താ ഇങ്ങനെ..  പല തവണ ശ്രമിച്ചിട്ടും ശരിയാവുന്നില്ല .. പിന്നിലുള്ളവര്‍ പിറുപിറുക്കുന്നു .. 
'ഇയാളേത് കോത്താഴത്തുകാരനാ.. മാഷാണെന്നും പറഞ്ഞ് എടിഎം കാര്‍ഡുമായി വന്നിരിക്കുന്നു.. '!!
'അല്ലെങ്കിലും ഈ മാഷമ്മാര്‍ക്കൊന്നും ഇപ്പൊ ഒരു വിവരവുമില്ലെന്നേ.. വെറുതെയിരുന്ന് ശമ്പളം വാങ്ങല്ലാതെ..'
ഒടുവില്‍ പിറകില്‍ നില്‍ക്കുന്ന ഒരുത്തന്റെ സഹായത്തിലാണ്‌ പൈസ പിന്‍വലിച്ചത്.. തിരിച്ചു നടക്കുമ്പോള്‍ ക്യുവിലൂണ്ടായിരുന്നവരുടെ മുഖത്തെ പരിഹാസച്ചിരി കാണാതിരിക്കാന്‍ അങ്ങോട്ട് ശ്രദ്ധിക്കാതെ വാച്ചില്‍ നോക്കി.. ഒന്നോ രണ്ടോ മിനിറ്റിന്റെ കാര്യത്തിന്‌ ഒരു മണീക്കൂറിലധികം സമയം .. !

വേഗം ഇലക്‌ട്രിസിറ്റി ഓഫീസിലേക്ക് ഓട്ടോ പിടിച്ചു.. പവര്‍കട്ടും കക്കലും വോള്‍ട്ടേജ്ക്ഷാമവുമൊക്കെയാണെങ്കിലും ബില്ലടക്കാതെ പറ്റില്ലാല്ലോ.. അടച്ചില്ലെങ്കില്‍ മൊത്തമായങ്ങ് കട്ടു ചെയ്യും ..!
പവര്‍ പ്രശ്നം തീര്‍ക്കാന്‍ പ്രസ്താവനകളും സ്വീകരണ യോഗങ്ങളും കഴിഞ്ഞ് മന്ത്രിക്കും നേരമില്ല..
(ഭരണനേട്ടങ്ങളുടെ പട്ടികയില്‍
ഞങ്ങളുടെ നാട്ടിലെ വോള്‍ട്ടേജ് പ്രശ്നം പരിഹരിച്ചതായി വലിയ ഫ്‌ളക്സ് പ്രത്യക്ഷപ്പെട്ടിരുന്നു.. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ അത് അപ്രത്യക്ഷമായി.. മഴ നനഞ്ഞല്‍ ഫ്യൂസ് പോകുന്ന ഞങ്ങളുടെ പവറിന്‌ കഴിഞ്ഞ ദിവസമുണ്ടായ കനത്ത ഇടിമിന്നലിന്റെ ഷോക്കേറ്റ് വോള്‍ട്ടേജ് കൂടി..!!)

ഇലക്‌ട്രിസിറ്റി ഓഫീസിലെത്തിയപ്പോള്‍ അവിടത്തെ ക്യു കണ്ട്  എന്റെ കണ്ണ്‌ തള്ളീ.. പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തിപ്പട എന്ന് പറഞ്ഞ പോലെ.. ബില്ലടക്കേണ്ട അവ
സാന ദിവസമായത് കൊണ്ട് ഇന്ന് തന്നെ അടക്കണം അതിന്‌ ക്യൂവില്‍ നില്‍ക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല പരിചയക്കാരാരെങ്കിലും ക്യുവിലുണ്ടോയെന്ന് ഞാന്‍ വെറുതെയൊന്ന് കണ്ണോടിച്ചു.. എന്റെ കാകദൃഷ്ടിയുടെ അര്‍ത്ഥം മനസിലാക്കിയിട്ടാവണം എല്ലാവരുടെ മുഖത്തും അപരിചിതഭാവം ..!

ഗത്യന്തരമില്ലാതെ ഞാന്‍ ക്യൂവിന്റെ ഭാഗമായി.. ഇലക്‌ട്രിസിറ്റി ഓഫീസില്‍ നിന്ന് മടങ്ങുമ്പോള്‍ സമയം ഉച്ച കഴിഞ്ഞിരുന്നു.. ചില്ലറ സാധനങ്ങള്‍ വാങ്ങി തിരിച്ചു പോകാം .. ചോറ്‌ തിന്നല്‍ വീട്ടില്‍ ചെന്നിട്ടാവാം .. ഹോട്ടലില്‍ നിന്ന് കഴിച്ചാല്‍ ശരിയാവില്ല ..(പൈസ കൊടുക്കണമല്ലോ..!)
നട്ടുച്ച നേരമായതിനാല്‍ ചൂടിന്‌ ഭയങ്കര ചൂട്..  അല്‍പം നടന്നപ്പോഴേക്കും വിയര്‍ത്തു കുളിച്ചു.. വല്ലാത്ത ദാഹം .. റോഡരികിലുള്ള കടയില്‍ കയറി തണുത്ത ജ്യൂസ് കുടിച്ചപ്പോള്‍ വല്ലാത്ത ആശ്വസം ..!
മാവേലി സ്റ്റോറിലെ തിരക്കു കണ്ടപ്പോള്‍ ഭക്ഷണം കഴിച്ചു വന്നാലോ എന്നാലോചിച്ചെങ്കിലും അപ്പോഴേക്കുമിനിയും തിരക്കു കൂടിയാലോ എന്നോര്‍ത്തപ്പോള്‍ വേണ്ടെന്ന് വെച്ചു.. ഒരു മണിക്കൂറിലധികം അവിടെയും കാത്തു നില്‍ക്കേണ്ടി വന്നു.. 

നേരം വൈകുന്നേരമായിത്തുടങ്ങി..  ഏതായാലും ടൌണില്‍ വന്നതല്ലേ..കുറച്ചു പച്ചക്കറി കൂടി വാങ്ങാമെന്ന വിചാരത്തോടെ മാര്‍ക്കറ്റിലേക്ക് നടന്നു.. അപ്പോഴാണ്‌ സര്‍ക്കാര്‍ വിലാസം ബീവറേജസിനു മുന്നിലെ നീണ്ട ക്യൂ കാണാനിടയായത്, ഇക്കണ്ട പൂരമൊന്നും പൂരമല്ല കെട്ടോ. ഇതാണ്‌ പൂരം ..! കുടിയന്‍മാര്‍ക്കൊക്കെ ഇത്ര അച്ചടക്കവും മര്യാദയുമോ..?!  മൊബൈലെടുത്ത് ഒന്ന് ക്ലിക്കിയാലോ.. ഫോണെടുത്തപ്പോഴാണ്‌ മിസ്ഡ്  കോള്‍ കണ്ടത് .. ! വീട്ടില്‍ നിന്നാണ്..  വിളിച്ചു നോക്കാം .. രാവിലെ പോന്നതല്ലേ.. മറ്റെന്തെങ്കിലും വാങ്ങാനുണ്ടോ എന്ന് ചോദിക്കുകയുമാവാം .. രണ്ട്മൂന്ന് തവണ വിളിച്ചു നോക്കിയെങ്കിലും എടുക്കുന്നില്ല..  ഒരു കയ്യില്‍ സഞ്ചിയും തൂക്കിപ്പിടിച്ച് മറ്റെ കയ്യില്‍ മൊബൈലും ചെവിയില്‍ വെച്ച് റോഡരികിലൂടെ വിശന്നു പൊരിഞ്ഞുള്ള നടത്തത്തിനിടയില്‍ മൊബൈല്‍ സേവനദാതാവിന്റെ പരിഹാസപൂര്‍ണമായ കിളിമൊഴി..
"താങ്കള്‍ വിളിക്കുന്ന .......നമ്പര്‍ ഇപ്പോള്‍ ബിസിയാണ്.. അല്ലെങ്കില്‍ പ്രതിക്കുന്നില്ല.. ദയവായി അല്‍പസമയം കഴിഞ്ഞ് വിളിക്കുകയോ ലൈനില്‍  (ക്യുവില്‍ ) തുടരുകയോ ചെയ്യുക"..!!

18 June 2011

വിദ്യാഭ്യാസ വിവാദം

2


ജൂണില്‍ വിദ്യാലയങ്ങള്‍ തുറന്നയുടനെ തന്നെ വിദ്യാഭ്യാസമേഘലയില്‍ വിവാദങ്ങളും തുടങ്ങി. ഇത് കൊല്ലം തോറും നടക്കാറുള്ള പതിവ് കലാപരിപാടിയാണെങ്കിലും ഇത്തവണ പുതിയ സര്‍കാറിന്‍റെ പ്രവേശനോല്‍സവം കൂടിയായപ്പോള്‍ വിവാദത്തിന്` ചൂട് കൂടി.  വിദ്യാഭ്യാസ മന്ത്രിയാണ്` ആദ്യം വെടി പൊട്ടിച്ചത് ! 'വിദ്യാഭ്യാസരംഗത്ത് കോര്‍പറേറ്റുകള്‍ക്ക് അവസരം നല്കും'. വിവാദമായപ്പോള്‍ വാ(നാ)ക്കുപിഴയെന്ന് പറഞ്ഞ് മന്ത്രി വിഴുങ്ങി. സേവനമേഖലകള്‍ കുത്തക ഭീമന്‍മാര്‍ക്ക് തീരെഴുതാന്‍ വ്യഗ്രത കാണിക്കുന്ന ഭരണകൂടം വിദ്യാഭ്യാസം എന്തിന്` നല്‍കാതിക്കണം ? 


തൊട്ടുപിന്നാലെ വന്ന സി ബിഎസ് സി സ്കൂളുകള്ക്ക് എന്‍ ഒ സി നല്‍കാനുള്ള തീരുമാനം അതിലേറെ വിവാദമായി ! ഭരണപക്ഷ അനുകൂല സംഘടനകള്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തി ! വിദ്യാഭ്യാസമന്ത്രിയുടെ പാര്‍ടിയുടെ വിദ്യാര്‍ത്ഥിസംഘടന പ്രത്യക്ഷ സമരപരിപാടള്‍ നടത്തി..! ഇടതും വലതും അധ്യാപകസംഘടനകള്‍ പൊതുവിദ്യാലയങ്ങളെ തകര്‍ക്കുന്ന നടപടിക്കെതിരെ പ്രതിഷേധിച്ചു.
ആറാം പ്രവൃത്തി ദിനത്തില്‍ നടത്തിയ പരിശോധനയില്‍ സര്‍കാര്‍ - എയ്ഡഡ് സ്കൂളുകളില്‍ കണ്ടെത്തിയ കുട്ടികളുടെ കുറവും അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ വര്‍ധനവും സൂചിപ്പിക്കുന്നത് പൊതുവിദ്യാഭ്യാസ മേഘല തകര്‍ച്ച നേരിടുന്നു എന്നാണ്. സ്വകാര്യമേഘലയില്‍ പുതിയ വിദ്യാലയങ്ങള്‍ അനുവദിക്കുന്നത് ഈ തകര്‍ച്ചക്ക് വേഗം കൂട്ടുമെന്നത് നിസ്തര്‍ക്കമാണ്.  അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ പെരുകുന്നതോടെ സര്‍കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടേണ്ടിവരും, അതോടെ വിദ്യാഭ്യാസം പൈസ കൊടുത്താല്‍ മാത്രം കിട്ടുന്ന വസ്തുവായി മാറും. അല്ലെങ്കിലും പൈസയുള്ളവന്‍ പഠിച്ചാല്‍ മതി എന്നൊരു വരേണ്യവര്‍ഗ നീതിസാരം പലരുടേയും ഉള്ളിലുണ്ട് ! 14 വയസ് വരെ സൌജന്യ വിദ്യാഭാസം കുട്ടികളുടെ അവകാശമാണെന്ന് കേന്ത്ര വിദ്യാഭ്യാസ അവകാശ നിയമം പ്രഖ്യാപിച്ചിട്ടുണ്ട്.  പാവപ്പെട്ടവന്` പല മേഖലകളിലും ധാരാളം അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ടല്ലോ.. കൂട്ടത്തില്‍ ഇതും കൂടിയാവട്ടെ..! 

പല അധ്യാപകരും സര്‍കാര്‍ ശംബളം പറ്റുന്നവരും രാഷ്ട്രീയ പാര്‍ടികളുടെ ചെറുതും വലുതുമായ നേതാക്കളും തങ്ങളുടെ കുട്ടികളെ സ്വകാര്യ വിദ്യാലയങ്ങളിലാണ്` പഠിപ്പിക്കുന്നത് !  മക്കളെ സ്വകാര്യവിദ്യാലയത്തിലേക്കയക്കുന്ന അധ്യാപകര്‍ക്ക് അംഗത്വം നല്‍കുകയില്ലെന്ന് ഇടതുപക്ഷ അധ്യാപക സംഘടനക്ക്  പ്രഖ്യാപിക്കേണ്ടിവന്നത് അത് വ്യാപകമായതുകൊണ്ടാണ്` .
പൊതുവിദ്യാഭ്യാസം തകരുന്നു/തകര്‍ക്കുന്നു എന്ന് മുറവിളി  കൂട്ടുന്നവര്‍ സ്വന്തം കാര്യത്തില്‍ എതിര്‌ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.   ഇതെന്തുകൊണ്ടാണെന്ന തിരിച്ചറിവ് പൊതുജനങ്ങള്‍ക്കുണ്ട്. 


മറ്റൊരു വിവാദമുണ്ടായത്  'സ്വാശ്രയ'ത്തിലാണ്. ആരൊഗ്യമന്ത്രിയുടെ മകള്‍ക്ക് പരിയാരം മെഡിക്കല്‍ കോളേജില്‍ സീറ്റ് വാങ്ങിയതുമായി  ബന്ധപ്പെട്ടാണ്` തര്‍ക്കം തുടങ്ങിയത്. പിന്നെ വിദ്യാഭ്യാസമന്ത്രിയുടെ മകന്‍റേയും ഡി വൈ എഫ് ഐ നേതാവിന്‍റെ മകളുടെയും സീറ്റുകളും വിവാദമായി. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ വെട്ടിലായി. എന്‍ ആര്‍ ഐ കാരനല്ലാത്ത പാര്‍ടി നേതാവ് എന്‍ ആര്‍ ഐ സീറ്റ് കരസ്ത്ഥമാക്കിയത് കൂടുതല്‍ വിവാദമായി. ഒടുവില്‍ മൂന്ന്പേര്‍ക്കും ധാര്‍മികതയുടെ പേര്‌ പറഞ്ഞ് സീറ്റ് ഉപേക്ഷിക്കേണ്ടി വന്നു.  വാങ്ങുംബോള്‍ ഇല്ലാത്ത ധാര്‍മികത പരസ്യവിവാദമായപ്പോള്‍ എങ്ങനെയുണ്ടായി എന്നാരും ചോദിച്ചുപോകരുത്. 

പാര്‍ടിക്കാരായ നേതാക്കന്‍മാരൊക്കെ ഇങ്ങനെ ധാര്‍മികത പാലിക്കാന്‍ തുടങ്ങിയാല്‍ മക്കളുടെ പഠനം പെരുവഴിയിലാവില്ലേ ? ഇവരും മക്കളുടെ അച്ഛന്‍മാരല്ലെ ?!  അത് നമ്മള്‍ മനസിലാക്കേണ്ടേ...!? 
ഇതോടെ മിക്ക സ്വാശ്രയ സ്ത്ഥാപനങ്ങളിലും 50:50 എന്നത് അട്ടിമറിക്കപ്പെട്ടിട്ടുണ്ടെന്ന രഹസ്യം പരസ്യമായി,  സ്വശ്രയത്തെ അനുകൂലിച്ചവരും പ്രതികൂലിച്ചവരും തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്ന സത്യം അനാവൃതമായി. സ്വാശ്രയസമവാക്യം 50:50 എന്നത് 50+50 ആയി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. സ്വാശ്രയ മാനേജ്മെന്‍റുകള്‍ (പ്രത്യേകിച്ചും ക്രിസ്ത്യന്‍ മാനേജ്മെന്‍റുകള്‍) സര്‍കാറിന്` വഴങ്ങുമെന്ന് തോന്നുന്നില്ല, തിരിച്ച് സര്‍കാര്‍ മാനേജ്മെന്‍റുകള്‍ക്ക് വഴങ്ങുന്നതാണ്` നാം കാണാന്‍ പോകുന്നത്..! മന്ത്രി പറഞ്ഞ പോലെ അലാവുദ്ദീന്‍റെ അത്ഭുതവിളക്കൊന്നും കയ്യിലില്ലാത്ത സര്‍കാര്‍ എന്ത് ചെയ്യാന്‍ ? അല്ലേ !?
കുടത്തില്‍ നിന്ന് തുറന്നു വിട്ട ഭൂതത്തെ തിരിച്ച് കുടത്തിലടക്കാനുള്ള വിദ്യ ഇനി ആരുടെ കയ്യിലാണാവോ...?!   

   

31 May 2011

അധ്യാപക ശാക്തീകരണം

0

                     
                      അവധിക്കാല പരിശീലനം 


മധ്യവേനലവധിക്കാലത്തെ അധ്യാപക ശാക്തീകരണ പരിശീലന പരിപാടികളായിരുന്നു മെയ് മാസത്തെ അവസാനപകുതിയിലെ ദശദിനങ്ങള്‍. തിരൂര്‍ ബി ആര്‍ സിയില്‍ ഡയറ്റിലും ബി പി അങ്ങാടി 
ജി എച് എസ് എസ്, ജി എം യു പി സ്കൂളുകലുമായാണ്‍ പരിശീലന പരിപ്വാടികള്‍ നടന്നത്.  പതനവും അനുബന്ധപ്രവര്‍ത്തനങ്ങളും സുഗമവും കൂടുതല്‍ രസകരവും ആസ്വാദ്യകര വുമാക്കുന്നതിനു സ്വീകരിക്കേണ്ട മാര്‍ഗങ്ങളെയും ബോധനരീതികളെയും കുറിച്ചുള്ള ചര്‍ച്ചകളും  നിര്‍ദേശങ്ങളും അഭിപ്രായങ്ങളും കൊണ്ട് സജീവമായിരുന്നു പരിശീലനം.  വിഭിന്ന   നിലവാരത്തിലുള്ള  കുട്ടികള്‍ക്കും പ്രത്യക പരിഗണനയും ശ്രദ്ധയും അര്‍ഹിക്കുന്നവര്‍ക്കും വേണ്ടി അവലംബിക്കേണ്ട രീതികളെ കുറിചുമെല്ലാം വിവിധ സെഷനുകളിലായി ചര്‍ച്ച ചെയ്തു.    
വിവര സാങ്കേതികവിദ്യയുടെ സഹായത്താല്‍ പാഠഭാഗങ്ങള്‍ അവതരിപ്പിക്കുന്നതിനെ കുറിച്ചുള്ള സെഷന്‍ പരിശീലനത്തിന്റെ സവിശേഷതയായിരുന്നു. പവര്‍പോയന്‍ര്‍ പ്രസന്റേഷന്‍, ആനിമേഷന്‍ ചിത്രങ്ങള്‍, വീഡിയൊ ക്ളിപ്പുകള്‍ ഗെയ്മുകള്‍ എന്നിവ ഉപയോഗിച്ച് ക്ളാസുകള്‍ ആകര്‍ഷണീയമാക്കുവാനും  പഠനത്തില്‍ കുട്ടികള്‍ക്ക് താല്പര്യം ഉണ്ടാക്കുവാനും കൂടുതല്‍ രസകരവും ആസ്വാദ്യകരവുമാക്കുവാനും സംവേദനം സുഗമമാക്കുവാനും കഴിയും. ഇതിന്` സ്കൂളുകളില്‍  കമ്പ്യൂട്ടറും അനുബന്ധ  സൌകര്യങ്ങളും ഉണ്ടായിരിക്കണം.   

 എല്‍ പി  അധ്യാപകര്‍ക്ക് ക്ലാസ് തലത്തിലും യു പി അധ്യാപകര്‍ക്ക് വിഷയം തിരിച്ചുമാണ്` പരിശീലനം നടന്നത്. ഭാഷാ അധ്യാപകര്‍ക്ക് വേറേയും.  അവസാനത്തെ രണ്ട് ദിവസങ്ങളില്‍ പഞ്ചായത്ത് തലതില്‍ എല്ലാ അധ്യാപകരും  ഒരുമിച്ചു ചേര്‍ന്നു. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയായിരുന്നു ആദ്യം. സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ സാംബത്തിക മേഖലകളില്‍ കുട്ടികള്‍ക്കുള്ള നിയമപരമായ അവകാശങ്ങള്‍ വിശദീകരിച്ചു. ശാരീരിക മാനസിക പീഠനങ്ങളില്‍ നിന്ന് മോചനം, 14 വയസ് വരെ നിര്‍ബന്ധിതവും സൌജന്യവും ഗുണമേന്‍മയുള്ളതുമായ വിദ്യാഭ്യാസം,  സംരക്ഷണം, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയവ പ്രധാനമാണ്. 
കുട്ടിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ശിശുസൌഹൃധ വിദ്യാലയങ്ങളാകാന്‍ ഓരോ സ്കൂളിനും എന്തൊക്കെ ചെയ്യാന്‍ കഴിയും ?  ലഭ്യമായ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ക്ളാസ്റൂം എങ്ങനെആകര്‍ഷകമാക്കാം ?  എന്നീ കാര്യങ്ങളില്‍  സ്കൂള്‍ തലത്തില്‍ ചര്‍ച ചെയ്യുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തു. ഇതിലേക്ക് വെളിച്ചം വീശുന്നതിന്` പ്രദര്‍ശിപ്പിച്ച  മാതൃകയുടെ പ്രസന്‍റേഷന്‍  ഉപകാരപ്രദമായി.  


ലിംഗ വിവേചനം, പെണ്‍കുട്ടികള്‍ക്ക് പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍  തുല്യപരിഗണന തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചക്ക് വിധേയമായി.  എന്‍ഡൊസള്‍ഫാന്‍ വിഷബാധയേറ്റ്  അവശനിലയിലായ വിദ്യാര്‍ത്ഥിനിയെകുറിച്ചുള്ള ഡോക്യുനെന്‍ററി മനസ്സിനെ തൊട്ടുണര്‍ത്തുന്നതായിരുന്നു. ഈ കുട്ടിയുടെ പഠനത്തിന്` അധ്യാപകന്‍ നടത്തുന്ന പരിശ്രമങ്ങള്‍ വളരെ ശ്ലാഘനീയവും  മാതൃകാപരവുമാണ്. ഇത്തരത്തില്‍ പ്രത്യെക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് വീദ്യാഭ്യാസം നല്‍കുന്നതിന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്നതിന്` ഉത്തരം കണ്ടെത്തുക ശ്രമകരമാണെങ്കിലും സുപ്രധാനമായ കാര്യം തന്നെയാണത്. സ്കൂള്‍ റിസോഴ്സ് ഗ്രൂപിന്‍റെ ശാക്തീരണം എന്ന ചര്‍ച്ചയോടെ ഈ വര്‍ഷത്തെ അവധിക്കാല പരിശീലനത്തിന് സമാപനമായി.


പരിശീലനം ഫലപ്രദവും പ്രയോജനകരവുമാണോ എന്നത് അധ്യാപകനെ/വിഷയത്തെ അപേക്ഷിച്ചായിര്ക്കുമെന്നാണ്` തോന്നുന്നത്.  സ്കൂളുകള്‍ ജൂണ്‍ ഒന്നിന്` തുറക്കുകയാണ്, പുതിയ ക്ളാസുകളിലേക്ക്  പുതിയ പുസ്തകങ്ങളുമായി പുതിയപ്രതീക്ഷകളോടെ കുട്ടികള്‍ വിദ്യാലയത്തിന്‍റെ പടികടന്നു വരികയായി...

              നമുക്കവരെ വരവേല്‍ക്കുക... !        









29 December 2010

മൊബൈല്‍ ഫോണ്‍,കമ്പ്യൂട്ടര്‍,ക്യാമറ... വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കുക

0

നിങ്ങളുടെ പഴയ മൊബൈല്‍ ഫോണ്‍,കമ്പ്യൂട്ടര്‍,ക്യാമറ തുടങ്ങിയ സാധനങ്ങള്‍
വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കുക....
പഴയ MEMORY CARD ഇലെയോ കമ്പ്യൂട്ടര്‍ ഇലെയോ DATAS എത്ര തന്നെ DELETE
ചെയ്താലും RECOVER ചെയ്ത് കൊണ്ട് വരാന്‍ ഇഷ്ടം പോലെ സോഫ്റ്റ്‌വെയര്‍
ഉകള്‍ ഉള്ളത് അറിയാമല്ലോ....അറിഞ്ഞാല്‍ മാത്രം
പോര...ശ്രദ്ധിക്കുക....കേരളത്തി ല്‍ ഇന്ന് മൊബൈല്‍ ഫോണിലൂടെ പാഞ്ഞു
നടക്കുന്ന കൂടുതല്‍ ക്ലിപ്പുകളുടെയും പിന്നില്‍ ഈ ഒരു സംഭവം
ആണ്...തമാശക്ക് വേണ്ടി ഭാര്യയുടെയോ കാമുകിയുടെയോ ഫോട്ടോകള്‍ / വീഡിയോകള്‍
എടുക്കുകയും അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യുന്നവരും മാത്രമല്ല അശ്ലീലം
ഒട്ടുമില്ലാത്ത ഫോട്ടോകള്‍ എടുക്കുന്നവരും ശ്രദ്ധിക്കുക ...നമ്മുടെ
സുന്ദരമായ കേരളത്തില്‍ ഇതൊക്കെ വെച്ച് കളിക്കുന്ന ഞരമ്പ്‌ രോഗികളുടെ
എണ്ണം വളരെ വളരെ കൂടുതലാണെന്നാണ് പുതിയ നിരീക്ഷണങ്ങള്‍....മൊബൈല്‍ ഫോണ്‍
കടകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതലും....
നമുക്ക് ചെയ്യാവുന്ന കുറച്ചു കാര്യങ്ങള്‍....
1. ഒരിക്കലും ഫോണ്‍,കമ്പ്യൂട്ടര്‍ വില്‍ക്കുമ്പോള്‍ /സര്‍വീസ്
ചെയ്യുമ്പോള്‍ memory card /hard disk കൊടുക്കരുത്...അതിനെ നശിപ്പിച്ചു
കളയുക....കാരണം ഇപ്പോള്‍ പുതിയ കാര്‍ഡുകള്‍ക്ക് മത്തി യെക്കാള്‍ വില
കുറവാണ്..service ചെയ്യാന്‍ authorised sevice centre ഇല്‍ കൊടുക്കുക...

2. ഒരു കാര്യം ശ്രദ്ധിക്കുക...റൂമുകളില്‍ വെച്ച് നമ്മുടെ കുട്ടികള്‍
കമ്പ്യൂട്ടര്‍ പഠിക്കണ്ട....എത്രയും പെട്ടെന്ന് നല്ല ഒന്നാന്തരം നുണകള്‍
പറഞ്ഞ് അതിനെ CENTRAL HALL ഇല്‍,എല്ലാവരും കാണുന്നിടത്ത്
വെക്കുക...വീട്ടില്‍ INTERNET ഉണ്ടെങ്കില്‍ BROWSERIL RECENT HISTORY
നോക്കുക...അവന്‍/അവള്‍ എവിടെയൊക്കെ അലഞ്ഞു നടന്നു എന്ന്
കാണാം...അലച്ചില്‍ കൂടുതലാണെങ്കില്‍ ഒന്ന് ഉപദേശിക്കുക...എന്ന് വെച്ച്
അവരെ വെറുപ്പിക്കരുത്...
3 .AMUSEMENT PARK ഉകളില്‍ സ്ത്രീകള്‍ വെള്ളത്തില്‍ ഇറങ്ങുന്നത്
നല്ലതല്ല...ഇന്‍റര്‍നെറ്റില്‍ കൂടുതലും ഇങ്ങനെയുള്ള ഫോട്ടോസ്
ആണ്...ഇതൊക്കെ അവരെ പറഞ്ഞ് മനസ്സിലാക്കികൊടുക്കുക..PARK ഇല്‍ കുട്ടികള്‍
കളിച്ചോട്ടെ...ഭര്‍ത്താവിന്റെ കൂടെയും പെണ്ണുങ്ങള്‍
ഇറങ്ങണ്ട...നല്ലതല്ല....HIDDEN CAMERA കള്‍ അവിടെ കൂടുതലുണ്ട്.....
4 . TEXTILE ഷോപ്പ് ഇന്റെ DRESSING റൂം,HOTEL ഇലെ TOILETS എന്നിവയിലൂടെ
ഒന്ന് കണ്ണോടിക്കുക...HIDDEN CAMERA കളെ ഒന്ന് ചെക്ക്‌ ചെയ്യുന്നത്
നല്ലതാണ്...
5. പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ കുട്ടിക്ക് മുല കൊടുക്കുമ്പോള്‍
പ്രത്യേകം ശ്രദ്ധിക്കുക...എല്ലാം ഒന്ന് മറഞ്ഞിരുന്നോട്ടെ...
ഇതൊക്കെ നിങ്ങളെ പേടിപ്പിക്കാന്‍ പറഞ്ഞതല്ല...
ഒന്ന് ശ്രദ്ധിക്കുക....
കേരളത്തില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ വയ്യാത്ത ഒരു കാലം
വിദൂരമല്ല...കഴിയുന്നതും സ്ത്രീകള്‍ ശരീരം മുഴുവന്‍ മറയുന്ന പര്‍ദ്ദ
പോലുള്ള വസ്ത്രങ്ങള്‍ ധരിക്കുക...പിന്നെ ഒരു കാര്യം,ശരീര വടിവുകള്‍
കാണിക്കുന്ന പര്‍ദ്ദ കള്‍ ഇടുന്നതിലും നല്ലത് ഒന്നും ഇടാതെ
നടക്കുന്നതാണ്!!
ഇനി വല്ല ഞരമ്പ്‌ രോഗികളും mobile ഇലൂടെയോ മറ്റോ നിങ്ങളുടെ കുടുംബത്തെ
ശല്യം ചെയ്യുന്നുണ്ടെങ്കില്‍
HOW TO CONTACT CYBER CRIME POLICE STATION
Station House Officer
Cyber Crime Police Station
SCRB, Pattom,
Thiruvananthapuram - 695004
Tel : 0471 2449090 , 0471 2556179
email : cyberps@keralapolice.gov.in
also
For advice or assistance regarding cyber crimes you may contact:
Shri. N.Vinaya Kumaran Nair
AC Hitech Cell,
Police Head Quarters,
Thiruvananthapuram.
Mob: 9497990330
E mail: achitechcell@keralapolice.gov.in
OR
HiTech Cell
Police Head Quarters,
Thiruvananthapuram.
hitechcell@keralapolice.gov.in
Tel: 0471 - 2722768, 0471 - 2721547 extension 1274
ഞൊടിയിടയില്‍ ഇവര്‍ ആക്ഷന്‍ എടുക്കും....

എല്ലാവര്ക്കും അറിയുന്ന കാര്യങ്ങള്‍ ആണ് ഇതെല്ലാം...ഈ മെയില്‍ ഫോര്‍വേഡ്
ചെയ്ത് ഫ്ലാഷ് ആക്കി ഇത്തരം പ്രശ്നങ്ങളില്‍ നിന്നും നമ്മളുടെ
സഹോദരിമാരെ,നാടിനെ സംരക്ഷിക്കുക.....


ജിദ്ദയില്‍ നിന്ന്  സുഹൃത്ത് എം. എം ഷാഫി അയച്ചുതന്നത്.