പതിവു പോലെ ജോലിക്ക് പോകാന്‍ നേരം അടുക്കളയില്‍നിന്ന് ഭാര്യ വിളിച്ചുപറഞ്ഞു
"നിങ്ങള്‍ വരുംബൊ ഒരു കത്തി വാങ്ങിക്കൊണ്ട്വരണം ട്ടാ.."
ഒരു സാധാരണവീട്ടമ്മ മാത്രമായ അവള്‍ക്ക് കത്തിയെന്തിന്` എന്ന ചോദ്യം അസംഗതമാണെന്നറിയാവുന്നത് കൊണ്ട് അയാള്‍ മൂളുക മാത്രം ചെയ്തു. കണ്ണടയെടുത്ത് മുഖത്ത് വെച്ചു, കണ്ണാടിയില്‍ ഒന്നുകൂടി നോക്കി മുടിയിഴകള്‍ നിറം മാറിത്തുടങ്ങിയിരിക്കുന്നു ഒരു സന്ദേശം നല്കുന്ന പോലെ.. ഒരു ദീര്‍ഘനിശ്വാസത്തോടെ അയാള്‍ ബാഗും കുടയുമെടുത് പുറത്തിറങ്ങി. അങ്ങാടിയിലെത്താന്‍ പത്ത് മിനിറ്റ് നടക്കണം അവിടെനിന്ന് ബസ് കയറി വേണം സ്കൂളിത്താന്‍, സമയം വൈകിയിരിക്കുന്നു, അയാള്‍ നടാത്തത്തിന്` വേഗം കൂട്ടി,
ബസ്സില്‍ നല്ല തിരക്കായിരുന്നു, ആളുകളുടെ ചവിട്ടും കുത്തുമേറ്റ് ഒരു വിധത്തില്‍ കയറിപ്പറ്റി, സ്കൂളിലെത്തുംബോഴേക്കും ബെല്ലടിച്ചിരുന്നു. സഹപ്രവര്‍ത്തകരോട് കുശലം പറഞ്ഞുകൊണ്ട് അയാള്‍ രജിസ്റ്ററെടുത്ത് ഒപ്പിട്ടു. കുട്ടികളുടെ പഠനവും പ്രവര്‍ത്തനങ്ങളും കളികളും കുസ്റ്തികളുമൊക്കെയായി അന്നത്തെ ദിവസം അവസാനിച്ചു.
സ്കൂളില്‍നിന്ന് വരുന്ന വഴി അങ്ങാടിയില്‍നിന്ന് ചില്ലറ സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് തിരിക്കാന്‍ നേരമാണ്` കത്തി വാങ്ങണമല്ലൊ എന്ന് അയാളോര്‍ത്തത്, അപ്പോഴാണ്` അടച്ചിട്ട ഒരു ക്കടയുടെ തിണ്ണയില്‍ കുറെ കത്തികളും മൂര്‍ച്ച കൂട്ടുന്ന യന്ത്രവുമായി ഒരാള്‍ നില്‍ക്കുന്നത് അയാളുടെ ശ്രദ്ധയില്‍പെട്ടത്. അയാള്‍ അങ്ങോട്ട് ചെന്ന് ഒന്നുരണ്ട് കത്തികളെടുത്ത് തിരിച്ചും മറിച്ചും നോക്കി, വില അന്വോഷിച്ചപ്പോള്‍ കുറവാണെന്ന് തോന്നി പിന്നീടൊന്നും ആലോചിക്കാതെ അയാള്‍ ഒന്നെടുത്ത് കാശ് കൊടുത്തു, അയാള്‍ വീട്ടിലേക്ക് തിരിച്ചു,
വീട്ടിലെത്തിയ പാടെ അയാള്‍ വസ്ത്രം മാറി, ചായ കുടിച്ചുകൊണ്ടിരിക്കെ പത്രമെടുത്തു നോക്കി, 'വെട്ടിക്കൊലയും കത്തിക്കുത്തും രണ്ട് മൂന്നെണ്ണം ഇന്നുമുണ്ടല്ലോ' അയാള്‍ മനസാ പറഞ്ഞു.
രാക്ഷ്ട്രീയം: ....... കാരനെ വെട്ടിക്കൊന്നു',
കുടുംബകലഹം: ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു',
സ്വത്ത് തര്‍ക്കം : സഹോദരനെ കുത്തിക്കൊന്നു'
ആയുധശേഖരം പിടിച്ച വാര്‍ത്തയിലെ ചിത്രങ്ങള്‍ കണ്ട് അയാളുടെ കണ്ണ്` തള്ളി ! 'ഞാന്‍ വാങ്ങിയ കത്തി എന്തിന്` കൊള്ളും..?'
"നിങ്ങള്‍ കൊണ്ട് വന്ന കത്തി കണ്ടോ ?!"
അടുക്കളയിലായിരുന്ന ഭാര്യ വരാന്തയിലേക്ക് വന്നു, മുറിഞ്ഞ കത്തിയും പിടിയും കാണിച്ചുകൊണ്ട് അവള് പറഞ്ഞു!
അയാള്‍ തനിക്ക് പറ്റിയ അമളി പുറത്തുകാണിച്ചില്ല, സാധനം വാങ്ങുംബോള് ശ്രദ്ധിക്കാതിരുന്നത് തന്റെ കുറ്റമായതിനാല്‍ അയാള്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. തെരുവുകച്ചവടാക്കാരന്‍ പറ്റിച്ചതായിരിക്കും, അയാളെ അങ്ങാടിയില്‍ മുംബൊന്നും കണ്ടിട്ടില്ല, ഇനിയുമയാളെ കാണാന്‍ സാധ്യതയുമില്ല.
'പോട്ടെ അത്ര വില കൂടിയ സാധനമൊന്നുമല്ലല്ലോ'
അയാള്‍ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു. !
പിറ്റേന്ന് ഒഴിവ് ദിവസമായതിനാല്‍ രാവിലെ വൈകിയാണയാള്‍ ഉണര്‍ന്നത്. ദിനചര്യകള്‍ക്ക് ശേഷം ചായ കുടിക്കാനിരുന്നപ്പോള്‍ ഭാര്യ പറഞ്ഞു:
"അങ്ങാടീല് ഇന്നലെ കത്തിക്കുത്ത് നടന്നൂന്ന് പത്രത്തില്ണ്ട്..!"
"നേരോ ?!"
അയാള്‍ പത്രമെടുത്ത് വായിച്ചു.. അയാളുടെ ഹ്റ്ദയമിടിപ്പ് വര്‍ദ്ധിച്ചു തല കറങ്ങുന്നതായും കാലുകള്‍ തളരുന്നതായും അയാള്‍ക്ക് അനുഭവപ്പെട്ടു !
"... ഇന്നലെയുണ്ടായ കത്തിക്കുത്തില്‍ പരിക്കേറ്റ് ഒരാള്‍ ആശുപത്രിയിലായി, അയാളുടെ നില ഗുരുതരമാണ്, കത്തികള്‍ വില്പന നടത്തിയിരുന്ന അപരിചിതനെ പൊലീസ് അറസ്റ്റ് ചെയ്തു, ഇയാളുടെ കയ്യില്‍നിന്ന് കത്തി വാങ്ങിയവര്‍ ആരൊക്കെയാണെന്ന് പൊലീസ് അന്വോഷിക്കുന്നു...!
"നിങ്ങള്‍ വരുംബൊ ഒരു കത്തി വാങ്ങിക്കൊണ്ട്വരണം ട്ടാ.."
ഒരു സാധാരണവീട്ടമ്മ മാത്രമായ അവള്‍ക്ക് കത്തിയെന്തിന്` എന്ന ചോദ്യം അസംഗതമാണെന്നറിയാവുന്നത് കൊണ്ട് അയാള്‍ മൂളുക മാത്രം ചെയ്തു. കണ്ണടയെടുത്ത് മുഖത്ത് വെച്ചു, കണ്ണാടിയില്‍ ഒന്നുകൂടി നോക്കി മുടിയിഴകള്‍ നിറം മാറിത്തുടങ്ങിയിരിക്കുന്നു ഒരു സന്ദേശം നല്കുന്ന പോലെ.. ഒരു ദീര്‍ഘനിശ്വാസത്തോടെ അയാള്‍ ബാഗും കുടയുമെടുത് പുറത്തിറങ്ങി. അങ്ങാടിയിലെത്താന്‍ പത്ത് മിനിറ്റ് നടക്കണം അവിടെനിന്ന് ബസ് കയറി വേണം സ്കൂളിത്താന്‍, സമയം വൈകിയിരിക്കുന്നു, അയാള്‍ നടാത്തത്തിന്` വേഗം കൂട്ടി,
ബസ്സില്‍ നല്ല തിരക്കായിരുന്നു, ആളുകളുടെ ചവിട്ടും കുത്തുമേറ്റ് ഒരു വിധത്തില്‍ കയറിപ്പറ്റി, സ്കൂളിലെത്തുംബോഴേക്കും ബെല്ലടിച്ചിരുന്നു. സഹപ്രവര്‍ത്തകരോട് കുശലം പറഞ്ഞുകൊണ്ട് അയാള്‍ രജിസ്റ്ററെടുത്ത് ഒപ്പിട്ടു. കുട്ടികളുടെ പഠനവും പ്രവര്‍ത്തനങ്ങളും കളികളും കുസ്റ്തികളുമൊക്കെയായി അന്നത്തെ ദിവസം അവസാനിച്ചു.
സ്കൂളില്‍നിന്ന് വരുന്ന വഴി അങ്ങാടിയില്‍നിന്ന് ചില്ലറ സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് തിരിക്കാന്‍ നേരമാണ്` കത്തി വാങ്ങണമല്ലൊ എന്ന് അയാളോര്‍ത്തത്, അപ്പോഴാണ്` അടച്ചിട്ട ഒരു ക്കടയുടെ തിണ്ണയില്‍ കുറെ കത്തികളും മൂര്‍ച്ച കൂട്ടുന്ന യന്ത്രവുമായി ഒരാള്‍ നില്‍ക്കുന്നത് അയാളുടെ ശ്രദ്ധയില്‍പെട്ടത്. അയാള്‍ അങ്ങോട്ട് ചെന്ന് ഒന്നുരണ്ട് കത്തികളെടുത്ത് തിരിച്ചും മറിച്ചും നോക്കി, വില അന്വോഷിച്ചപ്പോള്‍ കുറവാണെന്ന് തോന്നി പിന്നീടൊന്നും ആലോചിക്കാതെ അയാള്‍ ഒന്നെടുത്ത് കാശ് കൊടുത്തു, അയാള്‍ വീട്ടിലേക്ക് തിരിച്ചു,
വീട്ടിലെത്തിയ പാടെ അയാള്‍ വസ്ത്രം മാറി, ചായ കുടിച്ചുകൊണ്ടിരിക്കെ പത്രമെടുത്തു നോക്കി, 'വെട്ടിക്കൊലയും കത്തിക്കുത്തും രണ്ട് മൂന്നെണ്ണം ഇന്നുമുണ്ടല്ലോ' അയാള്‍ മനസാ പറഞ്ഞു.
രാക്ഷ്ട്രീയം: ....... കാരനെ വെട്ടിക്കൊന്നു',
കുടുംബകലഹം: ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു',
സ്വത്ത് തര്‍ക്കം : സഹോദരനെ കുത്തിക്കൊന്നു'
ആയുധശേഖരം പിടിച്ച വാര്‍ത്തയിലെ ചിത്രങ്ങള്‍ കണ്ട് അയാളുടെ കണ്ണ്` തള്ളി ! 'ഞാന്‍ വാങ്ങിയ കത്തി എന്തിന്` കൊള്ളും..?'
"നിങ്ങള്‍ കൊണ്ട് വന്ന കത്തി കണ്ടോ ?!"
അടുക്കളയിലായിരുന്ന ഭാര്യ വരാന്തയിലേക്ക് വന്നു, മുറിഞ്ഞ കത്തിയും പിടിയും കാണിച്ചുകൊണ്ട് അവള് പറഞ്ഞു!
അയാള്‍ തനിക്ക് പറ്റിയ അമളി പുറത്തുകാണിച്ചില്ല, സാധനം വാങ്ങുംബോള് ശ്രദ്ധിക്കാതിരുന്നത് തന്റെ കുറ്റമായതിനാല്‍ അയാള്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. തെരുവുകച്ചവടാക്കാരന്‍ പറ്റിച്ചതായിരിക്കും, അയാളെ അങ്ങാടിയില്‍ മുംബൊന്നും കണ്ടിട്ടില്ല, ഇനിയുമയാളെ കാണാന്‍ സാധ്യതയുമില്ല.
'പോട്ടെ അത്ര വില കൂടിയ സാധനമൊന്നുമല്ലല്ലോ'
അയാള്‍ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു. !
പിറ്റേന്ന് ഒഴിവ് ദിവസമായതിനാല്‍ രാവിലെ വൈകിയാണയാള്‍ ഉണര്‍ന്നത്. ദിനചര്യകള്‍ക്ക് ശേഷം ചായ കുടിക്കാനിരുന്നപ്പോള്‍ ഭാര്യ പറഞ്ഞു:
"അങ്ങാടീല് ഇന്നലെ കത്തിക്കുത്ത് നടന്നൂന്ന് പത്രത്തില്ണ്ട്..!"
"നേരോ ?!"
അയാള്‍ പത്രമെടുത്ത് വായിച്ചു.. അയാളുടെ ഹ്റ്ദയമിടിപ്പ് വര്‍ദ്ധിച്ചു തല കറങ്ങുന്നതായും കാലുകള്‍ തളരുന്നതായും അയാള്‍ക്ക് അനുഭവപ്പെട്ടു !
"... ഇന്നലെയുണ്ടായ കത്തിക്കുത്തില്‍ പരിക്കേറ്റ് ഒരാള്‍ ആശുപത്രിയിലായി, അയാളുടെ നില ഗുരുതരമാണ്, കത്തികള്‍ വില്പന നടത്തിയിരുന്ന അപരിചിതനെ പൊലീസ് അറസ്റ്റ് ചെയ്തു, ഇയാളുടെ കയ്യില്‍നിന്ന് കത്തി വാങ്ങിയവര്‍ ആരൊക്കെയാണെന്ന് പൊലീസ് അന്വോഷിക്കുന്നു...!
കുടുങ്ങി... അല്ലെ?
ReplyDeleteനീത,
ReplyDeleteതാങ്കളുടെ അഭിപ്രായത്തിനും നിര്‍ദ്ദേശത്തിനും വളരെ നന്ദി
('ഞാന്‍ വാങ്ങിയ കത്തി എന്തിന്` കൊള്ളും..?'
ReplyDelete"നിങ്ങള്‍ കൊണ്ട് വന്ന കത്തി കണ്ടോ ?!"
അടുക്കളയിലായിരുന്ന ഭാര്യ വരാന്തയിലേക്ക് വന്നു, മുറിഞ്ഞ കത്തിയും പിടിയും കാണിച്ചുകൊണ്ട് അവള് പറഞ്ഞു!
ഈ ഭാഗം എനിക്കങ്ങട്ടു കത്തിയില്ല..) ഏതായാലും താങ്കളുടെ കത്തി അടിപൊളി ആയിട്ടുണ്ട് .. ഇവിടെ അധികം നില്ക്കാന് ഞാനില്ല കത്തി പുരാണം വയിച്ചവരെ തേടി പോലീസുകാര്‍ വന്നാല്‍.. ആശസകള്‍..