11 November 2011

ഗള്‍ഫ് സ്‌മരണകള്‍ - 7

17



നുജന്‍റെ വിസക്കാര്യവുമായി ബന്ധപ്പെട്ടാണ്` ബാവാക്കയെ കാണുന്നതും പരിചയപ്പെടുന്നതും.. വെളുത്തുമെലിഞ്ഞ ശരീരപ്രകൃതിയും മുക്കാല്‍ ഭാഗവും നരച്ച, വെട്ടിയൊതുക്കിയ താടിയും സദാ പുഞ്ചിരി തൂകുന്ന മുഖവും സംസാരവും, കാഴ്‌ചയില്‍ തന്നെ സാധുവും നിഷ്‌കളങ്കനും.. അന്‍പതിലധികം പ്രായമായ അദ്ദേഹം കാല്‍ നൂറ്റാണ്ടിനടുത്തായി ഗള്‍ഫിലെത്തിയിട്ട്.. അല്‍ ഐനില്‍ 'മസ്‌യദ്' റോഡിലുള്ള 'ശരികാതി'ലെ ഒരു കംബനിയിലാണ്` ജോലി ചെയ്യുന്ന അദ്ദേഹത്തിന്‍റെ പരിചയത്തിലുള്ള ഒരാള്‍ മുഖേനയാണ്` വിസ സംഘടിപ്പിക്കുന്നത്, ആ പരിചയം വളരുകയും ഇടക്കൊക്കെ അദ്ദേഹം റൂമില്‍ വരുകയും ഞങ്ങളുടെ പ്രവാസി കൂട്ടായ്‌മകളില്‍ പങ്കു ചേരുകയും ചെയ്‌തു.


ബാവാക്കയുടെ മകന്‍ അല്‍ ഐനില്‍ തന്നെയുള്ള കൊ ഓപറേറ്റിവ് സൊസൈറ്റിയുടെ സൂപര്‍ മാര്‍ക്കറ്റിലാണ്' ജോലി ചെയ്യുന്നത്, അബുദാബി റോഡില്‍ കംപനി അക്കമഡേഷന്‍ റൂമിലാണ്` തമസം. ഒരു പ്രഭാതത്തില്‍ മകന്‍റെ മരണവാര്‍ത്തയറിഞ്ഞ് ബാവാക്കയോടൊപ്പം ഞങ്ങളും ഞെട്ടിത്തരിച്ചു..! താമസസ്ഥലത്തെ മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ രാവിലെ കൂടെ താമസിക്കുന്നവര്‍ കാണ്ടെത്തുകയായിരുന്നു
എന്നറിഞ്ഞപ്പോള്‍ ഞെട്ടലിന്‌ ശക്തി കൂടി..! എന്താണെന്ന് ഒരെത്തും പിടിയും കിട്ടാതെ ബാവാക്കയും ബന്ധുക്കളും ഞങ്ങളുമെല്ലാം പരക്കം പാഞ്ഞു..
മകന്‍റെ മരണം കൊലപാതകമായിരിക്കുമെന്നും ആത്മഹത്യ ചെയ്യേണ്ട ഒരു കാരണവുമില്ലെന്നും പാവം ആ പിതാവ് തറപ്പിച്ചു പറഞ്ഞു.. ഞങ്ങളും അങ്ങനെതന്നെ വിശ്വസിക്കുകയും ആത്മഹത്യയായിരിക്കരുതേയെന്ന് മനസാ പ്രര്‍ത്ഥിക്കുകയും ചെയ്തു.. കുടുംബപരമായോ മറ്റോ ഒരുതരത്തിലൂള്ള പ്രശ്നവുമില്ലെന്നും ഭാര്യവും കുഞ്ഞുമുള്ള മകന്‍ തലേന്നു വരെ നാട്ടിലേക്ക് വിളിക്കുകയും ഭാര്യയുമായി സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നുമൊക്കെ ഗദ്ഗദത്തോടെയും കണ്ഠമിടറിയുമാണ്` ബവാക്ക പറഞ്ഞിരുന്നത്..
ജോലിസ്ഥലത്ത് ഈജിപ്ഷ്യനായ സൂപര്‍വൈസറുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അത് മാനേജറോട് സംസാരിക്കുകയും ചെയ്‌തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.. അതിന്‌ ആത്മഹത്യ ചെയ്യേണ്ട കാര്യമുണ്ടോ എന്ന് ബാവാക്കയോടൊപ്പം ഞങ്ങളും ആത്മഗതം ചെയ്‌തു..! 
ജഢം പോസ്‌റ്റ്മോര്‍ട്ടത്തിനും മറ്റും ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റിയപ്പോള്‍ ഞങ്ങള്‍ കാണാന്‍ പോയി, ബന്ധുക്കളും നാട്ടുകാരും പരിചക്കാരും മറ്റുമായി അനേകമാളുകള്‍ അവിടെ തടിച്ചുകൂടിയിരുന്നു..! സ്വതവെ സാധു പ്രകൃതക്കാരനായ ബാവാക്കയെ കണ്ട് ഞങ്ങളുടെ കണ്ണുകള്‍ നിറയുകയും മനസില്‍ വല്ലാത്തൊരു നീറ്റല്‍ അനുഭവപ്പെടുകയും ചെയ്തു.. അദ്ദേഹം അസാമാന്യമായ ആത്മനിയന്ത്രണവും പക്വതയുമാണ്‌ പ്രകടിപ്പിച്ചിരുന്നത്.. എങ്കിലും ഒന്ന് പൊട്ടിക്കരയാന്‍ പോലുമാകാത്തതും തക്കര്‍ന്നു പോയതുമായൊരു ഹൃദയം ഞങ്ങള്‍ക്ക് വ്യക്തമായും കാണാമായിരുന്നു..!
കൂടെ താമസിച്ചിരുന്നവരെയൊക്കെ പോലീസ് പിടിച്ചു കൊണ്ടുപോയിരുന്നു, റൂമിലൊരാള്‍ അസ്വാഭാവികമായി മരനപ്പെട്ടാല്‍ മറ്റുള്ളവരെ പിടിക്കുക സാധാരണമാണ്..! എഴുതി വെച്ചിരുന്ന കുറിപ്പില്‍ ജോലിസ്ഥലത്തെ പ്രശ്നങ്ങളെകുറിച്ച് പറയുന്നുണ്ടെങ്കിലും സ്വയം മരിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നത് കൊണ്ട് പോലീസും അധികൃതരും മരണം ആത്മഹത്യയായി സ്ഥിരീകരിച്ചു.. ബാവാക്കയെപോലെ ഞങ്ങളും ആ യാഥാര്‍ത്ഥ്യം വിശ്വസിക്കാന്‍ നിര്‍ബന്ധിതരായി..!
"എന്ത് പൊട്ടത്തരമാണ്` ചെയ്‌തത്..?!"
കൂടിയവരെല്ലാവര്‍ക്കും ഒരേ സ്വരമായിരുന്നു..
"എന്തിനാ ആ കുട്ടി ഇത് ചെയ്‌തതെന്ന" ബാവാക്കയുടെ നിഷ്‌കളങ്കമായ ചോദ്യത്തിന്‌ മറുപടിയോ അശ്വാസവചനമോ ഞങ്ങള്‍ക്കാര്‍ക്കും പറയാനായില്ല..!
 'എത്ര വലിയ പ്രശ്നമുണ്ടെങ്കിലും ആത്മഹത്യ ചെയ്‌തിട്ടെന്ത് ഫലം, അത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല ; കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുകയാണ്‌ ചെയ്യുക' എന്നൊക്കെ  എല്ലാവരും പരസ്പരം പറഞ്ഞു, 
'ഇവിടുത്തെ ജീവിതവും മരണശേഷമുള്ളവും ജീവിതവും നഷ്ടപ്പെടുകയല്ലേ അത് നിമിത്തമുണ്ടാകുന്നത്..'? 'മനുഷ്യന്‍റെ ബലഹീനതയും അവിവേകവും..!!'  
മകന്‍റെ ഭാര്യാപിതാവിനെ ബാവാക്ക തന്നെയാണ്‌ ഞങ്ങള്‍ക്ക് കാണിച്ചുതന്നത്.. 'തന്‍റെ മോളും കുഞ്ഞും അനാഥമായില്ലേ..?!'  എന്ന് ആ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു..!                                                മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുകയും, പിറ്റേന്നത്തെ ഫ്ലൈറ്റില്‍ ബാവാക്കയും ഒരുബന്ധുവും കൂടി നാട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു... മകനെ ഗള്‍ഫില്‍ കൊണ്ടുവന്ന് ജോലിയൊക്കെയായി കടബാധ്യതകളൊക്കെ തീര്‍ത്ത് ദീര്‍ഘനാളത്തെ പ്രവാസജീവിതം മതിയാക്കാനിരുന്ന ആ പിതാവ് മകന്‍റെ മയ്യിത്തുമായാണ്‌ നാട്ടിലേക്ക് യാത്രയാകേണ്ടി വന്നത്..!!

4 November 2011

22 October 2011

'മകള്‍ '

15



മകളെ പെണ്ണു കാണാന്‍ വരുന്നവരെ സ്വീകരിച്ചും കാര്യങ്ങള്‍ വിശദീകരിച്ചും 'ഡിമാന്‍റുകള്‍' കേട്ടും തളര്‍ന്ന് ഉമ്മറപ്പടിയിലിരുന്ന് ശ്വാസം വലിച്ചുകൊണ്ട് അച്ഛന്‍ പറഞ്ഞു :
"വയ്യ, എടീ കൊറച്ച് വെള്ളം തായോ.....!"

വരുന്നവര്‍ക്ക് ചായയും പലഹാരങ്ങളുണ്ടാക്കിയും അടുപ്പിലൂതിയും പുക തിന്നും കണ്ണീര്‌ കുടിച്ചും പരിക്ഷീണിതയായി അടുക്കളത്തിണ്ണയിലിരുന്ന് ചുമച്ചുകൊണ്ട് അമ്മ പറഞ്ഞു :
"വയ്യ, എന്‍റെ മോള്‍ടെ കണ്ണീര്‍ കാണാന്‍ ..!"

കാണാന്‍ വരുന്നവര്‍ക്കു മുമ്പില്‍ അണിഞ്ഞൊരുങ്ങിയും ഭവ്യതയോടെ ചായ നല്‍കിയും ഉള്ളിലെ വേദന കടിച്ചമര്‍ത്തി മുഖത്ത് പുഞ്ചിരിവിടര്‍ത്തിയും പിന്നെ 'ഇഷ്ടമായില്ല' എന്ന മറുപടി കേട്ടു തകര്‍ന്നും തലയണയില്‍ മുഖമമര്‍ത്തിക്കരഞ്ഞുകൊണ്‍ട് മകളും പറഞ്ഞു : "വയ്യ, മടുത്തു.. കാഴ്ചവസ്തുവായിങ്ങനെ..   ..!"

കൂലിപ്പണിയെടുത്ത് ക്ഷീണിച്ചും വിയര്‍പൊഴുക്കി പരവശനായും എല്ലാം കണ്ടും കേട്ടും അസഹ്യനായും മനോവ്യഥയോടെ മകനും പറഞ്ഞു :
 "വയ്യ,  ഇതൊന്നും കാണാനും കേള്‍ക്കാനും..!" 

ഒരുനാള്‍ മകള്‍ ആരുടെയോ കൂടെ ഇറങ്ങിപ്പോയതറിഞ്ഞ് ഓടിക്കൂടിയ അയല്‍വാസികള്‍ തലയില്‍ കൈ വെച്ചും മൂക്കത്ത് വിരല്‍ വെച്ചും പറഞ്ഞു :
"വയ്യ, ആ തന്തനേം തള്ളനേം കാണാന്‍, ന്നാലും ആ കുട്ടി..!" 

ശരീരം തളര്‍ന്നും മനസ് തകര്‍ന്നും ജീവച്ഛവങ്ങളായ ആ വൃദ്ധമാതാപിതാക്കള്‍ ആത്മഗതം ചെയ്തിരിക്കും :
"മോള്`നന്നായി വന്നാല്‍ മതിയായിരുന്നു ..!!"





അപ്പൂപ്പന്‍ താടി  യില്‍ വന്ന അഭിപ്രായങ്ങള്‍



tini gilbert Comment by tini gilbert 13 minutes ago

കൊള്ളാം ഈ കഥ വളരെ ഇഷ്ടപ്പെട്ടു
Mylaanchi Comment by Mylaanchi 11 hours ago 
കഷ്ട്ടം.  ആ  പെണ്ണിന് പറയാന്‍   പാടില്ലാരുന്നോ   ഒരുത്തനെ   ഇഷ്ട്ടാനന്നു... .  ചുമ്മാ   അങ്ങോട്ട്‌   ഇറങ്ങി   പോയേക്കുവ ..  അടി  കൊള്ളാത്തതിന്റെ     കുറവാ.  അത്  കിട്ടി   തുടങ്ങുമ്പോള്‍   തിരിച്ചു   വന്നോളും  .  പാവം  വീട്ടുകാര്‍ ..  നല്ല  മിനിക്കഥ  ആണ്  ട്ടോ .
Ashwathy Menon Comment by Ashwathy Menon 16 hours ago

really good writing.
Pachakulam Vasu Comment by Pachakulam Vasu 17 hours ago

Majeed...............................valare nannayi tto............ithanu innu nadannuvarunnathu...............Good
Sajitha Thomas Comment by Sajitha Thomas 21 hours ago

good
മയില്‍‌പീലി Comment by മയില്‍‌പീലി 22 hours ago

kollam
ശറഫുദ്ധീന്‍(സല്‍മാന്‍) Comment by ശറഫുദ്ധീന്‍(സല്‍മാന്‍) yesterday

nannayittundu
orchid™ Comment by orchid™ yesterday

nannayi avatharippichu, nalla oru subject
സഹയാത്രികന്‍ Comment by സഹയാത്രികന്‍ yesterday

  കൊള്ളാം ഈ കഥ  വളരെ ഇഷ്ടപ്പെട്ടു ...........ആശംസകള്‍ .........

ജോഷി അഷ്ടമിച്ചിറ Comment by ജോഷി അഷ്ടമിച്ചിറ on October 27, 2011 at 4:24pm

സമൂഹം എന്ന വേലികെട്ടു അതിന്‍റെ നിയമ സംഹിതകളിലല്ലേ  കാതലായ മാറ്റം വരേണ്ടത് ? അല്ലാതെ ഇതിനൊരു പോംവഴിയില്ല .
BASHEER KARUVAKOD Comment by BASHEER KARUVAKOD on October 27, 2011 at 3:13pm

 CHERUDANENKILUM,,  KOLLAM MAJEEDKKA,,,,  CONGRATLATION........

19 October 2011

Irony of Life...!

1




ഒരു സുഹൃത്ത് ഇ മെയ്‌ല്‍ അയച്ചു തന്നത് :

Most 'First Class' students get technical seats, some become Doctors and some Engineers.



 
  * The 'Second Class' pass, and then get MBA
become Administrators and control the 'First Class'.

* The 'Third Class' pass, enter politics and Become Ministers and control both.
 



* Last, but not the least, The 'Failures' join the underworld and control all the above.





And those who do not attend any school,  become
Swamis and Gurus and Everyone goes to them...!!
 

Off course….Exaggeration is there!!!
But, Is there any truth in it? What you think..?
MMShafi Kalpakancheri
[AbuGhazzali]
mayyeri@gmail.com

---------- Forwarded message ----------
From: shameem rahiman <................>
Date: Mon, Oct 17, 2011 at 9:11


11 October 2011

ഗള്‍ഫ് സ്‌മരണകള്‍ - 6

6



1992ന്‍റെ തുടക്കത്തിലാണ്` ഞാന്‍ അല്‍ ഐനിലെത്തിയത്, യു എ ഇ തലസ്ഥാനമായ അബൂദാബിയിലെ ഗ്രീന്‍ സിറ്റി, സൈകതഭൂമിയിലെ ഹരിതാഭമായ പ്രദേശം, മറ്റു നഗരങ്ങളെ അപേക്ഷിച്ച് വൃക്ഷരങ്ങളും കൃഷിയിടങ്ങളും ഈത്തപ്പഴത്തോട്ടങ്ങളും ഉദ്യാനങ്ങളും അല്‍ ഐനിലെ സവിശേഷതകളാണ്`.
'അല്‍ ഐന്‍ ഒയാസിസ്' എന്നറിയപ്പെടുന്ന ഈത്തപ്പഴത്തോട്ടവും അതിലെ പ്രകൃതിദത്തമായ ജലമൊഴുകുന്ന കനാലും നഗരത്തിന്‍റെ ഹൃദയഭാഗത്താണ്. തണുപ്പുകാലത്ത് ഇളം ചൂടും ചൂട്കാലത്ത് സുഖശീതളവുമായ ജലം കനാലിന്‍റെ പ്രത്യേകതയാണ്`.. തോട്ടത്തിലൂടെ നടക്കുന്നത് ഗൃഹാതുരത്വമുണര്‍ത്തുന്നൊരനുഭവമാണ്, നാട്ടിലെ വിശാലമായ തെങ്ങിന്‍ തോപ്പിലൂടെയോ കവുങ്ങിന്‍ തോട്ടത്തിലൂടെയോ നടക്കുന്നതു പോലെ..! 


സനാഇയ (ഇന്ഡസ്ട്രിയല്‍ ഏരിയ) യിലെ ഒരു സൈന്‍ബോഡ് കടയിലാണ്` ആദ്യമെത്തിയത്. മലയാളിയായ വേലപ്പന്‍ നായരായിരുന്നു കടയുടമ.. അയാളുടെ തിരുവനന്തപുരം ശൈലിയിലുള്ള തെറി
   പ്രയോഗങ്ങളും വൈകുന്നേരങ്ങളിലുള്ള വെള്ളമടിയും ശംബളത്തിന്‍റെ കാര്യത്തിലുള്ള 'പിന്നെ/നാളെ'കളും.. പുള്ളിയോട് എന്ത് ചൊദിച്ചാലും പറഞ്ഞാലും ആദ്യം വായില്‍ നിന്ന് വീഴുക "പറി" എന്നായിരിക്കും..!   പുള്ളി ശരിക്കുമൊരു വേലവെപ്പന്‍ നായ(രാ)ണെന്ന് അധികം താമസിയാതെ എനിക്ക് മനസിലായി..!  


അത്കൊണ്ട് മൂന്ന് മാസമായപ്പോഴേക്കും അവിടെനിന്ന് സനാഇയയില്‍ തന്നെയുള്ളൊരു അഡ്വെര്‍ടൈസിങിലേക്ക് മാറി..!  ഒരു പാകിസ്ഥാനിയാണ്` കടയുടമ, കൊല്ലത്തുകാരനായ ശശിയായിരുന്നു ആര്‍ടിസ്റ്റ്, ഒരു വ്യാഴവട്ടക്കാലത്തിലധികമായി ഗള്‍ഫിലെത്തിയിട്ട്, പ്രായമായിത്തുടങ്ങി... വെള്ളമടിക്കുന്ന ശീലമുള്ളതുകൊണ്ട് വലിയ സംബാദ്യമൊന്നുമില്ല.. മൂത്ത മകള്‍ക്ക് വിവാഹപ്രായമായി.. പുള്ളി നാട്ടില്‍ പോയിട്ട് നാല്` വര്‍ഷത്തോളമായി.. അടുത്തൊന്നും പോകുന്ന ലക്ഷണമുണ്ടെന്ന് തോന്നുന്നുമില്ല.. അശ്ലീലം പറയുന്നതില്‍ അതീവതല്പരനും മിടുക്കനുമാണ്.. ഡ്രോയിംഗും പെയന്‍റിംഗുമെല്ലാം നന്നായി ചെയ്യും, തലേന്നത്തെ വെള്ളത്തിന്റെ ഹാങോവറില്‍ എന്തെങ്കിലുമൊക്കെ അബദ്ധങ്ങള്‍ ചെയ്തുവെക്കും..!
ഇങ്ങേരുടെ അസിസ്റ്റന്‍റായി അവിടെയെത്തിയ എനിക്ക് പലപ്പോഴും ഇയാള്‍ ഒപ്പിച്ചുവെക്കുന്ന അബദ്ധങ്ങള്‍ നേരെയാക്കേണ്ടിവന്നിട്ടുണ്ട് ! ഒരു ലക്കട സൈക്കിളിലാണ്` സനാഇയയിലെ ഗല്ലികളിലൂടെയുള്ള സഞ്ചാരം..!


തൊട്ടടുത്ത ബില്‍ഡിംഗിലാണ്` മലപ്പുറത്തുജാരനായ കുമാരേട്ടന്റെ (പേര്‍ യഥാര്‍ത്ഥമല്ല) ഗ്രോസറി, അത്യാവശ്യ സാധനങ്ങളൊക്കെ അവിടെനിന്നാണ്` വാങ്ങുക. കടയുടെ പിറകുവശത്തുള്ള റൂമിലാണ്` താമസം, സന്ധ്യയായാല്‍ അവിടെ പലരും വരുന്നത് കാണാം. വ്യാഴാഴ്ചകളില്‍ ആളുകള്‍ കൂടും.. കുടിയും കളിയുമാണവിടെയെന്ന് പിന്നെ മനസിലായി.. അനധികൃത മദ്യവില്‍പനയും ..!
ഇടക്ക് ദുബായില്‍ നിന്നൊരാള്‍ ഒന്നോ രണ്ടോ സ്ത്രീകളേയുമായി വരാറുണ്ട്..! ഗള്‍ഫില്‍ ഇങ്ങനെയുള്ള വാണിഭങ്ങളിലൂടെയും ആളുകള്‍ സമ്പാദിക്കുന്നു. കുറുക്കുവഴികളിലൂടെയും മറ്റുള്ളവരെ പറ്റിച്ചും എങ്ങനെയും നാല്` കാശ് ഉണ്ടാക്കുന്നവര്‍ മാന്യരും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വേണ്ടപ്പെട്ടവരുമാണ്.. 



ദാരിദ്ര്യത്തില്‍നിന്നും പ്രാരാബ്‌ധങ്ങളില്‍ നിന്നും കരകയറാന്‍ പ്രതീക്ഷയോടെ ഗള്‍ഫിലെത്തുന്ന പെണ്‍കുട്ടികളിലധികവും ഇത്തരം വാണിഭക്കാരുടെ വലയില്‍ വന്നുവീണ്` ജിവിതം തകരുന്നു..  ഇത്തരം നീരാളിവലകളില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ വളരെ വിരളമാണ്.. അടുത്തകാലത്തുണ്ടായ ഷാര്‍ജ പെണ്‍വാണിഭക്കേസിലെ ഇരയെപ്പൊലെ ധൈര്യവും മനക്കരുത്തും പ്രകടിപ്പിക്കുവാന്‍ അധികപേര്‍ക്കും സാധിക്കണമെന്നില്ല..  അതിനാലവര്‍ വന്നുപെട്ട 'ജോലി' മനമില്ലാമനസോടെ നിര്‍വഹിക്കുന്നു..! ഇതൊന്നുമറിയാതെ വീട്ടുകാര്‍ മാസം തോറും ഇവരയക്കുന്ന ഡ്രാഫ്‌റ്റുകള്‍ കൊണ്ട് 'സുഖമായി' ജീവിക്കുന്നു.!





1 October 2011

പീഢനം

8

കാമുകന്‍റെ കൂടെ ഒളിച്ചോടിയ അവളുടെ മാംസളമായതെല്ലാം തട്ടിയെടുത്ത് അവന്‍ ഉന്നതര്‍ക്ക് കാഴ്ച വെച്ചു, എല്ലും തോലും തെരുവിലുപേക്ഷിച്ച് പുതിയ മേചില്‍പുറങ്ങള്‍ തേടിപ്പോയി..!

പ്രതികളെകുറിച്ച് ചോദ്യം ചെയ്യാന്‍ വന്ന പോലീസുകാരുടെ കാക്കിയും ലാത്തിയും കണ്ട് അവള്‍ ഭയന്നുവിറച്ചു..
പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുറവിളി കൂട്ടി വന്ന രാഷ്ട്രീയക്കാരുടെ കൊടികള്‍ കണ്ട് അവള്‍ക്ക് മനം പുരട്ടലുണ്ടായി..
ചാനലുകാരന്‍റെ കാമറക്കണ്ണുകള്‍ കണ്ട് അവള്‍ ഇരുളിലൊളിച്ചു..

'എന്‍താനുന്‍റായതെന്ന്'  'മലയാലത്തില്‍ ' ചോദിച്ച ചാനല്‍തരുണിയോടവള്‍ പറഞ്ഞു..

"എന്‍റെ മാംസം കടിച്ചുകീറിയവരുടെ അടിവസ്ത്രങ്ങളും ആ കൊടികളും തമ്മില്‍ വല്ലാത്തൊരു വര്‍ണപ്പൊരുത്തം..!!
 അവരുടെ ആര്‍ത്തി പൂണ്‍ട കഴുകന്‍ കണ്ണുകളും നിങ്ങളുടെ കാമറക്കണ്ണുകളും ഒരുപോലെ ..!!!"
അപ്പൂപ്പന്‍ താടി  യില്‍ വന്ന അഭിപ്രായങ്ങള്‍

സഹയാത്രികന്‍ Comment by സഹയാത്രികന്‍ 11 hours ago

kollaam nalla blog
farzanasaleem Comment by farzanasaleem 14 hours ago

nannayittundu
V.R.RAJESH  (വി .ആര്‍ .രാജേഷ്‌ ) Comment by V.R.RAJESH (വി .ആര്‍ .രാജേഷ്‌ ) 23 hours ago

നല്ല ചിന്തകള്‍....ആശംസകള്‍.........
Ashwathy Menon Comment by Ashwathy Menon yesterday

good.
വിനയന്‍ മാഷ്‌ Comment by വിനയന്‍ മാഷ്‌ on Monday

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്‌ കൌതുകം ..!!! ഇതൊക്കെ മാറി , ഇപ്പൊ ചോരയും വേണ്ട മാഷെ , വേറെ പലതും ആണ്
Abdul Majeed Alloor Comment by Abdul Majeed Alloor on Monday

അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും അകം നിറഞ്ഞ നന്ദി, ഉഭയ സമ്മതപ്രകാരമാണെങ്കില്‍ തന്നെ കാര്യം കഴിഞ്ഞ് മറ്റുളളവര്‍ക്ക് കാഴ്ച് വെച്ച് സംബാദിക്കുന്നവരെകുറിച്ച്..? രാഷ്ട്രീയക്കാരുടെ തനിനിറം ..?! ചനലുകാരുടെ കരച്ചിലുകള്‍ ..? ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്‌ കൌതുകം ..!!!
mylaanchi Comment by mylaanchi on Sunday

nalla  prathishedham.
നിങ്ങളുടെസ്വന്തം.J.P.K Comment by നിങ്ങളുടെസ്വന്തം.J.P.K on Sunday

innathe സ്ത്രീകളുടെ അവസ്ഥ,,,,,nannayi തന്നെ അതിനെതിരെ പ്രതിഷേധിച്ചു,,,
Monisha raj Comment by Monisha raj on Sunday

ശക്തമായ ഭാഷയില്‍ ഒരു പ്രതികരണം .
Jayaseelan Comment by Jayaseelan on Sunday
Alex Thengathalayan പറഞ്ഞ കാര്യത്തോട് തീരെ യോജിക്കാന്‍ വയ്യ. വേശ്യാവൃത്തി നിയമപരമാക്കിയാല്‍ പീഡനം അവസാനിക്കുമെന്കില്‍ വിവാഹിതരൊന്നും ഇങ്ങിനെയുള്ള കേസുകളില്‍ പ്രതി ആവില്ലായിരുന്നല്ലോ. മക്കളും മക്കളുടെ മക്കളും ഉള്ളവര്‍ പോലും പീഡനക്കേസില്‍ പ്രതികളാവുന്നുണ്ടല്ലോ.
Jayaseelan Comment by Jayaseelan on Sunday

കുറച്ച് വരികളില്‍ ഒരു പാട് സത്യങ്ങള്‍ പറഞ്ഞു. അഭിനന്ദനങ്ങള്‍.
വിനയന്‍ മാഷ്‌ Comment by വിനയന്‍ മാഷ്‌ on Sunday

really good, sharikkum kaalika prasakthamaya vishayam.
Alex Thengathalayan Comment by Alex Thengathalayan on October 2, 2011 at 1:32pm

പലതും കള്ളത്തരം ആണ്. 'വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു!' എന്താണ് അര്‍ഥം? എപ്പോള്‍ ലൈഗിക ബന്ധം നടത്തിയാല്‍ പിന്നെ കല്യാണം കഴിക്കാം എന്ന് ചെക്കന്‍ പറഞ്ഞപ്പോള്‍ പെണ്ണ് സമ്മതിച്ചു . എന്‍റെ അറിവില്‍ ഉഭയ സമ്മത പ്രകാരം നടത്തുന്ന പ്രായ പൂര്‍ത്തിയായവരുടെ ബന്ധം നിയമപരമായി തെറ്റല്ല ഇനി തെറ്റ് ആണെങ്കില്‍ രണ്ടു പേരും ചെയ്തത് തെറ്റ് ആണ്.  സ്വന്തം ഇഷ്ട പ്രകാരം സുഖിച്ചിട്ടു പിനീട് പീഡനം എന്ന് പറയുന്നു ! ഇത് കാപട്യം ആണ്. പറവൂര്‍ കേസ് പോലെ ബലാല്‍ക്കാരം ആയി ചെയുന്നത് പോലെ അല്ല ഇത്. എന്‍റെ നിരീക്ഷണത്തില്‍ ഏറ്റവും വികാര തീക്ഷ്ണമായ ഒരു ജനത മലയാളികള്‍ ആണ്. (ആണും പെണ്ണും ) ഇത് ഒരു മോശം കാര്യം അല്ല. പക്ഷെ നമ്മള്‍ കാപട്യം കൂടുതല്‍ ഉള്ളവര്‍ ആയതിനാല്‍ ഇത് മറച്ചു വയ്ക്കുന്നു. തനി സ്വഭാവം കാണണം എങ്കില്‍ ഒന്ന് മല്ഗലപുരതോ, ബംഗ്ലൂരിലോ ഡല്‍ഹിയിലോ ഒന്ന് പോയാല്‍ മതി ! ഒരേ ഒരു പരിഹാരം വേശ്യാവൃത്തി നിയമപരം ആക്കുക. അവര്‍ക്ക്, ഹെല്‍ത്ത്‌ കാര്‍ഡും ലൈസന്‍സും നല്‍കുക. താല്പര്യം ഉള്ളവര്‍ അവിടെ പോകട്ടെ . വെറുതേ വിവാഹ വാഗ്ദാനവും ഭീഷണിയും നല്‍കി പരിപാടി നടത്തണ്ട. താല്പര്യം ഉള്ള രണ്ടു പേര്‍  ലൈഗിക ബന്ധം നടത്തിയാല്‍ മറ്റുള്ളവര്‍ക്ക് എന്താ കുഴപ്പം?

26 September 2011

സിം കാര്‍ഡ്

7



കൂട്ടുകാര്‍ക്കെല്ലാം മൂന്നും നാലും മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുള്ളതുപോലെ അവനും വാങ്ങി ഒരു സിം കൂടി..
തികച്ചും സൌജന്യമായി..!
പുതിയ നംബറില്‍ നിന്ന് 'അനോണിമസ്' കോളുകള്‍ വിളിച്ച് അവന്‍ നിര്‍വൃതി കൊണ്ടു ..! 
പലപ്പോഴും തെറിയഭിഷേകത്താല്‍
ഇളിഭ്യനായെങ്കിലും അത് പുറത്ത് കാണിച്ചില്ല..!
ഇടക്കൊക്കെ പൈങ്കിളിനാദം കേട്ട് കോരിത്തരിച്ചു..!
അങ്ങനെ അവന്‍ 'ലൈനില്‍ ലൈവായി' തുടര്‍ന്നു...

നിനച്ചിരിക്കാതെ ഒരു ദിവസം പൊലീസ് വന്ന് പിടിച്ചുകൊണ്ട് പോകുംബോള്‍ അവന്‍ വിളിച്ച നംബറുകളിലേക്കുള്ള കാളുകളെല്ലാം ഡിസ്കണക്റ്റ് ചെയ്യപ്പെട്ടിരുന്നു..!!

16 September 2011

പ്രാവുകള്‍

15


കുഞ്ഞ് നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്നപ്പോ അയാ തന്‍റെ പരുപരുത്ത കൈ കൊണ്ട് വായ പൊത്തിപ്പിടിച്ചു..! കുഞ്ഞ് കാലിട്ടടിക്കാ തുടങ്ങി തൊട്ടടുത്ത് കിടക്കുകയായിരുന്ന അവ ചാടിയെഴുന്നേറ്റു,  അയാളുടനെ കൈ വലിച്ചു. വിരലുക വക്രമായിത്തന്നെയിരുന്നു പരിഭ്രമത്തോടെ അവ കുഞ്ഞിനെയെടുത്ത് മാറോടണച്ചു...  ക്രുദ്ധയായ അവളുടെ ദൃഷ്ടിയില്‍നിന്ന് അയാ മുഖം തിരിച്ചു... കുഞ്ഞിന്‍റെ കരച്ചി ഉച്ചത്തിലായി മാതൃത്വം വിങ്ങി,..  മാറിടം ഒരിക്ക കൂടി സ്നേഹാമൃതം ചുരന്നു, കുഞ്ഞിന്‍റെ നിര്‍മലമായ അധരങ്ങ വിടര്‍ന്നു.. കളങ്കമേശാത്ത നയനങ്ങ അമ്മയുടെ മുഖത്തെ ഭാവസാന്ദ്രതയും വികാരനൈര്‍മല്യവും ഒപ്പിയെടുത്തു...!

കട്ടിലിന്‍റെയറ്റത്ത് തന്‍റെ കൈകളിലേക്ക് ഖിന്നനായി നോക്കിയിരിക്കുകയാണയാ..! നാല് മാസം മാത്രം പ്രായമായ കുഞ്ഞിന്‍റെ മുഖത്തായിരുന്നു അല്പം മുമ്പ് വരെ ആകൈക ! കുഞ്ഞിന്` ആയുസ് ഇനിയും ബാക്കിയുണ്ടായിരുന്നിരിക്കണം...

'ഇത് തനി ഭ്രാന്ത് തന്ന്യാ...!?'

അവളുടെ വാക്കുകളി അടക്കാനാവാത്ത കോപവും സങ്കടവുമുണ്ടായിരുന്നു.

'എന്താണിങ്ങനെ.. വീണ്ടും..?!  നമുക്ക് ഒരു പെണ്‍കുട്ടിയല്ലേയുള്ളൂ..  അതും ആദ്യത്തേത് രണ്ടും ആണ്‍കുട്ടികളും.. എപ്പോഴും പ്രാര്‍ത്ഥനകളും നേര്‍ച്ചകളും നടത്തീര്‌ന്നില്ലേ,   ദൈവമേ ഇത്തവണ ഒരു പെണ്‍കുഞ്ഞിനെ തരണേന്ന്..  ജനിക്കുന്നതിന്` മുന്‍പ് നാമവള്‍ക്ക് പേരിട്ടില്ലേ..!  എന്നിട്ടിപ്പോ..?!

അവളുടെ ഗദ്ഗദവും തേങ്ങലും ശക്തിയായി, മിഴികള്‍ നിറഞ്ഞു തുളുംബി... 

പെണ്‍കുട്ടി പിറന്നത് മുതല്‍ അയാളുടെ പ്രകൃതം തീര്‍ത്തും വ്യത്യസ്തവും അത്ഭുതകരവുമായി മാറിയിരുന്നു. പലപ്പോഴും കുഞ്ഞിനെയെടുത്ത് ലാളിക്കുകയും ഓമനിക്കുകയും ചെയ്യും, ഓരോ കിന്നാരം പറയുന്നത് കേള്‍ക്കുംബോള്‍ അവളുടെ മനം സന്തോഷഭരിതമാകും,..  താന്‍ ഭാഗ്യവതിയാണെന്ന് അന്തരംഗം മന്ത്രിക്കും..!

ചിലപ്പോള്‍ കുഞ്ഞിനെ ക്കാണുംബോള്‍ അയാളുടെ സ്വഭാവവും പ്രകൃതവും മാറും..! പല്ലുകള്‍ കടിച്ചുപിടിച്ച് വല്ലാത്ത മാനസികപിരിമുറുക്കം അനുഭവിക്കുന്ന പോലെ.. ചെറുതായൊന്ന് കരയുംബോഴേക്ക് അയാള്‍ കുഞ്ഞിനെ അടിക്കും.. കരച്ചില്‍ ഉച്ചത്തിലാവുംബോലള്‍ വായ പൊത്തിപ്പൊടിക്കും..!!

ഈ നാല്` മാസങ്ങള്‍ക്കിടയില്‍ അയാളുടെ പ്രകൃതത്തിന്`‍ പലതവണ ഇങ്ങനെ മാറ്റം സംഭവിച്ചു.! അവള്‍ നിസ്സഹായതയോടെയും വര്‍ധിച്ച സങ്കടത്തോടെയും അയാളെ നോക്കി, അയാളാകട്ടെ തന്‍റെ കയ്യില്‍നിന്ന് കണ്ണെടുക്കാതെ ഒരേയിരിപ്പാണ്..!  അധികനേരം അവള്‍ക്കത് കണ്ടിരിക്കാനായില്ല, കുഞ്ഞിനെ വിരിപ്പില്‍ കിടത്തി, അവള്‍ മുഖം പൊത്തിക്കരഞ്ഞു..

ഒരു കരസ്പര്‍ശം അവളുടെ തല ഉയര്‍ത്തി .. സജലങ്ങളായ
മിഴികളില്‍ ക്ഷമാപണവുമായി അയാള്‍...  അവള്‍ കരഞ്ഞുകലങ്ങിയ കണ്ണുകള്‍ തുടച്ചുകൊണ്ട് അയാളെ സാകൂതം നോക്കി.. അവളുടെ വാടിയ മുഖം മെല്ലെ ഉയര്‍ത്തിക്കൊണ്ട് അയാള്‍ പറഞ്ഞു.

'എന്നോട് ക്ഷമിക്ക് ഞാനെന്താണ്` ചെയ്തതെന്ന് സത്യമായിടുമെനിക്കറിയില്ല'

'നിങ്ങളിത് അറിയാതെ ചെയ്യുന്നതല്ല, പെണ്‍കുഞ്ഞ് ജനിച്ചത് നിങ്ങള്‍ നാശമായി കാണുന്നു, ആണ്‍കുഞ്ഞിന്റെ ജനനത്തില്‍ സന്തോഷിക്കുന്നു.. നിങ്ങള്‍ കൊലപാതകിയാണ്` ! കൊല്ലാന്‍ വിചാരിക്കുന്നവരും കൊലപാതകികള്‍ തന്നെ..!

കോപത്താല്‍ അവള്‍ അട്ടഹസിക്കുകയായിരുന്നു !  അയാളതിന്` മറുപടിയൊന്നും പറയാതെ ശാന്തനായി ഇരുന്നു, നയനങ്ങ നിറഞ്ഞിരുന്നു.. അധരങ്ങ വിതുമ്പുന്നുണ്ടായിരുന്നു.. അത് കണ്ടപ്പോ അയാളുടെയടുത്ത് ചെന്നിരുന്ന് ചുമലി കൈ വെച്ചുകൊണ്ടവ പറഞ്ഞു.

'നിങ്ങള്‍ക്കെന്ത് പറ്റി.. ?
അവള്‍ ചോദ്യഭാവത്തില്‍ അയാളെ നോക്കി ! പിന്നെ തലയണയെടുത്ത് ചാരി വെച്ചു കൊടുത്തു, ശേഷം അയാളുടെ സമീപമിരുന്നു.
ഏറെ നേരത്തെ മൌനത്തിന്` ശേഷം ദീര്‍ഘമായി നിശ്വസിച്ചു കൊണ്ട് അയാ പറഞ്ഞു...

'നമുക്കീ കുഞ്ഞിനെ വേണ്ട...!'

അവ ഞെട്ടിത്തെറിച്ചു. ആ വാക്കുക അവള്‍ക്കെന്നല്ല ഒരമ്മയ്ക്കും താങ്ങാവുന്നതിലുമപ്പുറമായിരുന്നു..!

'എന്താ പറഞ്ഞത് എന്‍റെ കുഞ്ഞിനെ വേണ്ടെന്നോ!'

ഒരു ഭ്രാന്തിയെപോലെ അവ അലറി..

'അതെ ഇത് നിന്‍റെ കുഞ്ഞാണ്, എന്‍റേതല്ല...!!?'

എടുത്തടിച്ചതു പോലെയുള്ളതും ഇരുതലമൂര്‍ച്ചയുള്ളതുമായ അയാളുടെ വാക്കുകള്‍ ഇടിത്തീ പോലെ അവളുടെ മേ പതിച്ചു ! ഒന്നു പൊട്ടിക്കരയാ പോലുമാവാതെ അവ ബോധരഹിതയായി കട്ടിലി വീണു...

എത്ര നേരം അങ്ങനെ കിടന്നെന്നറിയില്ല, ജാലകത്തിലൂടെ വീശിയെത്തിയ തണുത്ത കാറ്റിന്‍റെ തലോടലേറ്റാണവള്‍ കണ്ണു തുറന്നത്.. പുറത്ത് മഴ തിമര്‍ത്ത് പെയ്യുന്നുണ്ടായിരുന്നു.. ഒരുള്‍വിളിയാലെന്ന പോലെ അവള്‍ സമീപം തപ്പി നോക്കി.. അവള്‍ കട്ടിലില്‍ നിന്ന് ചാടിയെഴുന്നേറ്റു..! കുഞ്ഞ് അവിടെയില്ലായിരുന്നു !

മോളേ.. മോളേ.. എന്നലറി വിളിച്ചുകൊണ്ടവള്‍ വീടിനുള്ളില്‍ മുക്കുമൂലകളില്‍ പരതി, പരിഭ്രാന്തയായി പരക്കം പാഞ്ഞു..! പുറത്തിറങ്ങി വീടിനു ചുറ്റും ഓടി !

ഇറയത്തുള്ള പ്രാവിന്‍കൂടിനടുത്തെത്തിയപ്പോള്‍ ഒരു ചിറകടി ശബ്ദം കേട്ട് അവള്‍ അങ്ങോട്ട് നോക്കി, ഒരു പ്രാവിന്‍കുഞ്ഞ് താഴെ കിടന്ന് പിടയുന്നു..! കഴുത്തിലെ മുറിവില്‍നിന്ന് രക്തമൊലിക്കുന്നു..  ആ പിടച്ചില്‍ അവളുടെയുള്ളിലേക്ക് പടര്‍ന്നു..  !
പെട്ടെന്ന് വീട്ടിനുള്ളില്‍ നിന്ന് ഒരു കരച്ചില്‍ കേട്ട പോലെ..! അവള്‍ അകത്തേക്ക് ഓടിച്ചെന്നു, കുഞ്ഞ് അയാളുടെ കയ്യില്‍ കിടന്ന് പിടായുന്ന പോലെ അവള്‍ക്ക് തോന്നി,,

അവള്‍ വാ പിളര്‍ന്ന് അയാളെ തുറിച്ചു നോക്കി,, പെട്ടെന്ന് കുഞ്ഞിനെ അയാളില്‍ നിന്ന് പിടിച്ചുവാങ്ങി മാറോടണച്ചു,, തെരുതെരെ ഉമ്മ വെച്ചു,, അടുത്ത നിമിഷം അയാള്‍ക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന്` മുന്‍പ് കുഞ്ഞിനെ മാറോടണച്ചു പിടിച്ച് ഭയവിഹ്വലയായി ഇടം വലം നോക്കാതെ വീടിന്` പുറത്തേക്കോടി.. ഇരുള്‍ പരന്നു തുടങ്ങിയ വഴിയിലേക്ക്.. തിമര്‍ത്തു പെയ്യുന്ന മഴയിലേക്ക്...!!






 10 - 01 - 1999 ലെ
'ചന്ദ്രിക' വാരാന്തപ്പതിപ്പില്‍
പ്രസിദ്ധീകരിച്ചത്
(ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്)

4 September 2011

പ്രയാണം

11



അവന്‍ ഇടിമുഴക്കമായി,
അവള്‍ മിന്നല്‍പിണരും..
അവര്‍ ദിഗന്തങ്ങളെ     പ്രകംബനം കൊള്ളിച്ചു...

അവന്‍ കൊടുങ്കാറ്റായി
അവള്‍ പേമാരിയും..
അവര്‍ വനാന്തരങ്ങളില്‍     കോരിച്ചൊരിഞ്ഞു...

അവന്‍ പ്രവാഹമായി,
അവള്‍ പുഴയും ..
അവര്‍ താഴ്വരകളെ തഴുകിയൊഴുകി...

അവന്‍ അലറും തിരമാലയായി,
അവള്‍ അനന്തസാഗരവും...
അവര്‍ തീരങ്ങളെ പുളകമണിയിച്ചു...



അവന്‍ കപ്പിത്താനായി,
അവള്‍ യാനപാത്രവും ..
അവര്‍ സപ്തസാഗരങ്ങള്‍ കടന്നു..

അവന്‍ പഥികനായി,
അവള്‍ പാഥേയവും..
അവര്‍ സൈകതങ്ങള്‍ താണ്ടി..


അവന്‍ ചിറകുകളായി
അവള്‍ വിഹംഗവും...
അവര്‍ ചക്രവാളങ്ങളിലേക്ക് പറന്നകന്നു...


അവന്‍ ദേഹമായി,
അവള്‍ ദേഹിയും...
അവര്‍ അതിരുകളില്ലാത്ത ലോകത്തേക്ക്
                                            യാത്രയായി...!




29 August 2011

1



സഹയാത്രികര്‍ക്ക്,

ഹൃദയം നിറഞ്ഞ
ഈദ് ആശംസകള്‍ ...!!

17 August 2011

ഒരു പ്രവാസിയുടെ ഓര്‍മക്ക്...

6

മുറബ്ബ റൌണ്‍ട് - അല്‍ ഐന്‍
അവധിക്ക് നാട്ടില്‍ പോയി തിരിച്ചു വന്ന ശേഷമാണ്‍ മുയ്തീന്‍ക്കയെ ആദ്യമായി കാണുന്നത്.. സ്വദേശത്ത് പോയി തിരിച്ചു വന്ന ഒരു പ്രവാസിയുടെ മനസ് കുറച്ചു ദിവസത്തേക്ക് സദാ പ്രക്ഷുബ്ധമായിരിക്കും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍കള്‍ ..! ആനന്ദകരവും ആസ്വാദ്യകരവുമായൊരു പുലര്‍കാലസ്വപ്നത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന പോലെ.. വീടും നാടും കുടുംബവും കുട്ടികളുമൊക്കെയായി ആഹ്ളാദകരമായ അന്തരീക്ഷത്തില്‍ നിന്ന് പിഴുതെടുത്ത മനസ്, പ്രവാസജീവിതത്തിലെ ആവര്‍ത്തനവിരസമായ ദിനചര്യകളും ചുറ്റുപാടുകളുമായി ഇണങ്ങിച്ചേരുവാന്‍ അല്പം ക്ളേശിക്കുമെങ്കിലും ഒഴിച്ചുകൂടാനാവാത്ത ഈ അനിവാര്യതകളുമായി സമരസപ്പെടുകയല്ലാതെ നിര്‍വ്വാഹമില്ല .. സ്വയം കൃതാനര്‍ത്ഥമായതിനാല്‍ പരിദേവനള്‍ക്ക് പ്രസക്തിയില്ല താനും ..!



ഒരു നോംബ്കാലമായിരുന്നു, വൈകുന്നേരം ജോലിയില്ലാത്തതിനാല്‍ നേരം വൈകിയാണ്` ഞാന്‍ താമസസ്ഥലത്തെത്തിയത്, പ്രധാനകവാടത്തിലെ ത്തിയപ്പോള്‍ 50 - 55 വയസ് തോന്നിക്കുന്ന ഒരാള്‍ അകത്ത് നിന്ന് വേഗത്തില്‍ പുറത്തേക്കിറങ്ങി പോയി. വിവിധജില്ലക്കാരായ പത്തിരുപത് പേര്‍ താമസിക്കുന്ന. കേരളത്തിന്‍റെ ഒരു പരിച്ഛേദമായ ഞങ്ങളുടെ വില്ലയില്‍ ഇങ്ങനെയൊരാള്‍ താമസിക്കുന്നില്ലല്ലോ.. ചിലപ്പോള്‍ ആരെയെങ്കിലും കാണാന്‍ വന്നതായിരിക്കും ..!
പിന്നീടാണറിഞ്ഞത് ഞങ്ങള്‍ക്ക് രണ്ട് നേരം ഭക്ഷണം ഉണ്ടാക്കിത്തരുന്ന മുയ്തീന്ക്കയാണ്` അതെന്നും ഒരുപാട് കഷ്ടപ്പാടുകളും പ്രയാസങ്ങളുമുള്ള ആളാണെന്നും ..!  

കാല്‍ നൂറ്റാണ്ടിലേറെയായി മുയ്തീന്‍ക്ക ഗള്‍ഫിലെത്തിയിട്ട്. മലബറില്‍നിന്ന് ഗള്ഫിലേക്കുള്ള പ്രവാഹത്തിലെ ഒരു കണ്ണിയായി,  മലപ്പുറം ജില്ലയിലെ ഒരുള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് വാഹനം  കയറിയത് എല്ലാവരേയും പോലെ ഏറെ പ്രതീക്ഷകളോടെയായിരുന്നു. യു.എ.ഇ യിലെ വിവിധ ഭാഗങ്ങളി പല  ജോലികളും ചെയ്തെങ്കിലും എല്ലാം താല്കാലികവും തുച്ഛമായ വേതനം മാത്രമുള്ളതുമായിരുന്നു. ചെറുതെങ്കിലും സ്വന്തമായി എന്തെങ്കിലും ചെയ്യുകയാണുത്തമമെന്ന് കണ്ടാണ്` കുറച്ച് പൈസ ഒപ്പിച്ച് അദ്ദേഹം ഒരു ഗ്രോസറി തുടങ്ങാന്‍ തീരുമാനിച്ചത്. ജോലി ചെയ്യാനുള്ള ഓട്ടവും പൈസക്കുള്ള പരക്കം പാച്ചിലുമായി അത് വിചാരിച്ചത്ര എളുപ്പമായിരുന്നില്ല..  എങ്കിലും മുയ്തീന്‍ക്ക പ്രതീക്ഷ കൈവിടാതെ പരിശ്രമം തുടര്‍ന്നു, വളരെ പ്രയാസപ്പെട്ടാണെങ്കിലും അത് യാഥാര്‍ത്ഥ്യമായി.. അല്‍ ഐന്‍ നഗരത്തിന്‍റെ ഹൃദയഭാഗത്തല്ലെങ്കിലും അധികം ഉള്ളിലുമല്ല.. തുടക്കത്തിലുള്ള പ്രശ്നങ്ങളുണ്ടായെങ്കിലും പിന്നെ തരക്കേടില്ലാത്ത നിലയില്‍ മുന്നോട്ട് പോയി. ബാധ്യതകളൊക്കെ സമയത്തിന്` മുംബ് തന്നെ തീര്‍ക്കാന്‍ സാധിച്ചു..


മൂന്ന് നാല്` വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും കച്ചവടം വളരെ നല്ല നിലയിലായി.. കട വികസിപ്പിക്കണമെന്നും സൌകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറണമെന്നും അദ്ദേഹം ആലോചിച്ചു തുടങ്ങി. ഇപ്പോഴുള്ള കെട്ടിടം പഴയതായതിനാല്‍ പൊളിച്ചുകളയാന്‍ സാധ്യതയുമുണ്ട്..  അധികം താമസിയാതെ അദ്ദേഹത്തിന്‍റെ ആഗ്രഹം സഫലമായി, കുറച്ചപ്പുറത്തുള്ള ഒരു ബില്‍ഡിംഗില്‍ സൌകര്യപ്രദമായ രീതിയില്‍ ഷോപ് ലഭിച്ചു, അങ്ങനെ മുയ്തീന്‍ക്കയുടെ അശ്രാന്ത പരിശ്രമത്താല്‍ ആ കട നല്ല സൌകര്യമുള്ളൊരു ഷോപായി ഉയര്‍ന്നു.. രണ്ട്മൂന്ന് പേരെ ജോലിക്ക് വെച്ചു..
അധികമൊന്നും വിദ്യാഭ്യാസമില്ലാത്ത മുയ്തീന്‍ക്ക പ്രവാസി മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടു, ബന്ധുക്കളിലേക്കും നാട്ടുകാരിലേക്കും സഹായഹസ്തം നീണ്ടു..

 മുയ്തീന്‍ക്കയുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടായി.. നാട്ടില്‍ സ്ഥലം വാങ്ങി സൌകര്യപ്രദമായ വീട് പണിതു, അടുത്തുള്ള അങ്ങാടിയില്‍ വാടകകെട്ടിടം നിര്‍മ്മിച്ചു
മൂത്ത മകളെ നല്ല നിലയില്‍ വിവാഹം ചെയ്തയച്ചു, രണ്ടാമത്തെ മകളുടെ വിവാഹമുറപ്പിച്ചു.. ഇത്രയുമായപ്പോഴേക്ക് അദ്ദേഹത്തിന്‍റെ പ്രവാസ ജീവിതം രണ്ടു പതിറ്റാണ്ട് കഴിഞ്ഞിരുന്നു..
തൊഴിലാളികളെ അമിതമായി വിശ്വസിക്കുകയും ബ്ലാങ്ക് ചെക്കുകള്‍ പോലും ഒപ്പിട്ടു നല്‍കുകയും ചെയ്തിരുന്ന അദ്ദേഹം ഒരു തവണ നാട്ടില്‍ പോയി നാല്` മാസം കഴിഞ്ഞ് തിരിച്ചു വന്നപ്പോഴേക്കും സ്ഥാപനം ഏതാണ്ട് തകര്‍ന്ന അവസ്ഥയിരുന്നുവെന്ന് മാത്രമല്ല, ഭീമമായ സംഖ്യ ബാധ്യതയായി ചുമലില്‍ വീഴുകയും ചെയ്തു..! തൊഴിലാളികളുടെ  വഞ്ചനയും പിടിപ്പുകേടും മൂലം ഇടപാടുകാര്‍ക്ക് നല്‍കാനുണ്ടായിരുന്ന സംഖ്യ വളരെ വലുതായിരുന്നു...! ചെക്കുകള്‍ മടങ്ങിയ കേസുകള്‍ വേറെയും ..  സാധനങ്ങള്‍ കുറവായതിനാല്‍ ആരും കടയില്‍ കയറാത്ത അവസ്ഥ..  കട മുന്നോട്ട് കൊണ്ട്പോകാന്‍ കഴിയാത്ത വളരെ മോശമായ സാഹചര്യമായതിനാല്‍ നഷ്ടത്തിനാണെങ്കിലും വില്‍ക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി..!!
കഷ്ടപ്പെട്ട്, വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയെടുത്ത സ്ഥാപനം  കൈവിട്ടുപോവുക മാത്രമല്ല, സാംബത്തിക ബാധ്യതകള്‍ തീര്‍ക്കുന്നതിന്` നാട്ടിലെ വീടും സ്ഥലവും കെട്ടിടവുമെല്ലാം വില്‍ക്കേണ്ട ഗതികേടിലുമായി.. കുടുംബത്തിന്റെ താമസം വാടകവീട്ടിലായി 
രണ്ടാമത്തെ മകളുടെ വിവാഹം മുടങ്ങുകയും ചെയ്തു..!
ഇപ്പോള്‍ അഞ്ച് വര്‍ഷമാകാറായി മുയ്തീന്‍ക്ക നാട്ടില്‍ പോയിട്ട്.. കടബാധ്യതകള്‍ ഇനിയും ബാക്കി നില്‍ക്കുന്നു.. വിസ, ബത്താക്ക തുടങ്ങിയ പ്രശ്നങ്ങള്‍ .. പഴയ പോലെ ഓടിച്ചാടി പണിയെടുക്കാനാവാത്ത  ശാരീരികവും ആരോഗ്യപരവുമായ പ്രയാസങ്ങള്‍ ... ! 

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മുയ്തീന്‍ക്ക പരാതികളും പരിദേവനങ്ങളുമില്ലാതെ പ്രതീക്ഷയോടെയും പ്രര്‍ത്ഥനയോടെയും തനിക്ക് കഴിയുന്ന ജോലികള്‍ ചെയ്തു... അങ്ങനെയാണ്` ഭക്ഷണമുണ്ടാക്കുന്ന 'ഉസ്താദ്'ആയി മുയ്തീന്ക്ക ഞങ്ങള്‍ക്കിടയിലേക്ക് വന്നത്.. പ്രവാസകാലത്തെ നൊംബരങ്ങളിലും നേരംബോക്കുകളിലും പങ്കാളിയായി..!

മുയ്തീന്‍ക്ക എന്ന പേര്‍ യഥാര്‍ത്ഥമല്ല, അദ്ദേഹമിപ്പോള്‍ എവിടെയാണെന്നറിയില്ല.. പ്രവാസ ജീവിതത്തില്‍ നിന്നുള്ള മടക്കയാത്രയിലെവിടെയോ വെച്ചു മറന്ന, നഷ്ടപ്പെടാന്‍ ഒന്നും ബാക്കിവെച്ചിട്ടില്ലാത്തൊരു പാവം പ്രവാസിയുടെ ദൈന്യമുഖം നാലഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു റമദാനില്‍ ഓര്‍ത്തെടുക്കുകയാണ്..!